നാം കണ്ടുമറന്നതോ പറഞ്ഞു പിരിഞ്ഞതോ ആയ പെൻജീവിതങ്ങളെക്കുറി ച്ചുള്ള ചെറുകഥകളുടെ സമാഹരമാണ് അശ്വതി ശ്രീകാന്തിന്റെ ' കാളി '.. ഒരു മാസം കൊണ്ട് എഴുതിയ ഒൻപത് കഥകൾ. ഒരു വായനക്കാരൻ എന്ന നിലയിൽ കഥകൾ ഒന്നും തന്നെ വേണ്ട നിലവാരം പുലർത്തിയില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. മറ്റേത് സാഹിത്യ അടരുകളിൽ നിന്ന് വ്യത്യസ്തമാണ് കഥകൾ. അതുകൊണ്ട് വായനക്കാർ കഥകൾ ആനിലക്ക് തന്റെ വായനയിൽ പരിഗണിക്കുകയും വിലയിരുത്തുകയും ചെയ്യും. മാതൃഭൂമിയിൽ ഈ അടുത്ത് വിഷു കഥാമത്സരത്തിൽ വന്ന കഥകൾ മാത്രം മതി ഇന്ന് സാഹിത്യത്തിൽ എത്ര മുന്നേറിയെന്ന് മനസ്സിലാക്കാൻ.
ഇതിലെ ആദ്യ കഥ പെൺ
സ്വാതന്ത്ര്യം പറയുന്ന കഥയാണ്. ഇത്തരം പ്ലോട്ട് ധരാളം ഇതിനോടകം കഥകളിൽ വന്നിട്ടുണ്ട്. ഏറ്റവും മടുപ്പുളവാക്കിയ വായന 'പൊരുത്തം' എന്ന കഥയാണ്. മറ്റൊന്ന് കാളി എന്ന കഥയാണ്. സാവിത്രിക്കുമേൽ ഭഗവതി കയറുന്നതാണ്. കഥാപാത്രങ്ങൾ ആവർത്തിക്കപെടുമ്പോൾ ഉണ്ടാകുന്ന വിരസത എന്റെ വായനയെയും തടസപ്പെടുത്തി. ഭഗവതി കയറിയ സാവിത്രിയുടെ ഭർത്താവ് കുടിയനായ കൊച്ചയ്യപ്പനും പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നപോലെ നിലകൊണ്ടു. ഇങ്ങനെ നീണ്ടുപോയ കഥകളിൽ ' മൾബറി 'താരതമ്യേനെ നിലവാരം പുലർത്തി. വായിച്ചവസാനിപ്പിച്ചും, ഏതെങ്കിലും കഥ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അത് മൾബറിമാത്രമായിരുന്നു.
സ്വാതന്ത്ര്യം പറയുന്ന കഥയാണ്. ഇത്തരം പ്ലോട്ട് ധരാളം ഇതിനോടകം കഥകളിൽ വന്നിട്ടുണ്ട്. ഏറ്റവും മടുപ്പുളവാക്കിയ വായന 'പൊരുത്തം' എന്ന കഥയാണ്. മറ്റൊന്ന് കാളി എന്ന കഥയാണ്. സാവിത്രിക്കുമേൽ ഭഗവതി കയറുന്നതാണ്. കഥാപാത്രങ്ങൾ ആവർത്തിക്കപെടുമ്പോൾ ഉണ്ടാകുന്ന വിരസത എന്റെ വായനയെയും തടസപ്പെടുത്തി. ഭഗവതി കയറിയ സാവിത്രിയുടെ ഭർത്താവ് കുടിയനായ കൊച്ചയ്യപ്പനും പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നപോലെ നിലകൊണ്ടു. ഇങ്ങനെ നീണ്ടുപോയ കഥകളിൽ ' മൾബറി 'താരതമ്യേനെ നിലവാരം പുലർത്തി. വായിച്ചവസാനിപ്പിച്ചും, ഏതെങ്കിലും കഥ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അത് മൾബറിമാത്രമായിരുന്നു.
No comments:
Post a Comment