Monday, April 27, 2026

രഘു റായ് വിട പറഞ്ഞു

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തി ഒരാൾ കടന്നുപോയി. അതെ രഘു റായ് വിട പറഞ്ഞു.
    1942 ഡിസംബർ 18ന് ഇപ്പോഴത്തെ പാകിസ്താനിലെ ത്സാങ് പ്രവിശ്യയിലാണ് രഘു റായ് ജനിച്ചത്. സിവിൽ എൻജിനീയറിംഗ് പൂർത്തിയാക്കിയ അദ്ദേഹം തൻ്റെ 23 മത്തെ വയസ്സിൽ യാദൃശ്ചികമായി ഫോട്ടോഗ്രാഫിയിലേക്ക് എത്തുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ നിമിഷങ്ങളും വ്യക്തികളും അദ്ദേഹത്തിൻ്റെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറക്കണ്ണിൽ പകർത്തി. 1984 ൽ അജ്ഞാതനായ കുട്ടിയുടെ ശവസംസ്കാരം എന്ന അടിക്കുറിപ്പിൽ ഭോപ്പാൽ  ദുരന്തതിൻ്റെ നേർ സാക്ഷ്യമായി  ആ ചിത്രം രാജ്യാന്തര തലത്തിൽ ചർച്ചചെയ്യപ്പെട്ടു. അതിനോടകം ഇന്ദിരാഗാന്ധി , മദർ തെരേസ, സത്യജിത് റേ, ദലൈലാമ എന്നിവരും ആ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയിൽ പകർത്തപ്പെട്ടു. 1977ൽ ലോകപ്രശസ്ത ഫൊട്ടോഗ്രഫിക് ഏജൻസിയായ 'മാഗ്നം ഫോട്ടോസി'ൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമാണ്. 1965ൽ 'ദ് സ്റ്റേറ്റ്സ്മാനി'ലൂടെ കരിയർ ആരംഭിച്ച അദ്ദേഹം സൺഡേ, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും പ്രവർത്തിച്ചു. ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ചിത്രങ്ങൾക്ക് 1972ൽ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നൽകി ആദരിച്ചു.
        കാന്‍സറിനോട് പോരാടി 83-ാം വയസ്സിൽ ഇതിഹാസ ഫോട്ടോജേർണലിസ്‌റ്റ് രഘു റായി മടങ്ങുമ്പോൾ ആ ചേതനയറ്റ ശരീരത്തിൽ, നെഞ്ചോട് ചേർത്ത് ഒരു ഡിജിറ്റൽ ക്യാമറയും,  'കൊഡാക്ക് കളർപ്ലസ് 200' ഫിലിമിന്റെ ഒരു മഞ്ഞ പെട്ടിയും ഉണ്ടായിരുന്നു. അത് വെറും അന്ത്യോപചാരമോ വിടപറയലോ ആയിരുന്നില്ല. മറിച്ച്, ഒരു അര നൂറ്റാണ്ടിൻ്റെ ഫോട്ടോജേർണലിസത്തെ  അടയാളപ്പെടുത്തിയ തൻ്റെ  അസ്തിത്വത്തിന്റെ അടയാളപ്പെടുത്തലായിരുന്നു... ഓർമ്മപ്പെടുത്തൽ ആയിരുന്നു... 

Thursday, April 23, 2026

ലോക പുസ്തക ദിനം – സാഹിത്യവും മനുഷ്യനും

 
പ്രിൽ 23 ലോകമെമ്പാടും ലോക പുസ്തക ദിനമായി ആചരിക്കപ്പെടുന്നു. UNESCOയുടെ നേതൃത്വത്തിൽ 1995 മുതൽ ഈ ദിനം ആചരിക്കുന്നു. വായനയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കുക, എഴുത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, പുസ്തക സംസ്കാരത്തെ വളർത്തുക എന്നിവയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഈ ദിനം ലോക സാഹിത്യത്തിലെ മഹാന്മാരെ അനുസ്മരിക്കുന്നതിലും പ്രത്യേകമാണ്. William Shakespeare, Miguel de Cervantes എന്നിവരെ ഈ ദിവസത്തിൽ പ്രത്യേകമായി ഓർക്കുന്നു. അവരുടെ കൃതികൾ മനുഷ്യജീവിതത്തിന്റെ ഗഹനതയും, സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങളും വ്യക്തമാക്കുന്നു.
ലോക സാഹിത്യത്തിൽ നിരവധി മഹാന്മാർ അവരുടെ കൃതികളിലൂടെ മനുഷ്യരാശിയെ സ്വാധീനിച്ചു. Leo Tolstoy മനുഷ്യന്റെ ആത്മസംഘർഷങ്ങൾ അവതരിപ്പിച്ചു. Rabindranath Tagore മാനവികതയും ആത്മീയതയും ഉയർത്തിപ്പിടിച്ചു. Gabriel García Márquez മാജിക്കൽ റിയലിസത്തിന്റെ പുതിയ പാത തുറന്നു. George Orwell സമൂഹത്തെയും രാഷ്ട്രീയത്തെയും വിമർശിച്ചു. J.K. Rowling പുതിയ തലമുറയെ വായനയിലേക്ക് ആകർഷിച്ചു.
മലയാള സാഹിത്യത്തിലെ മഹാന്മാർ
മലയാള സാഹിത്യവും ലോക സാഹിത്യത്തിന്റെ സമ്പന്ന ഭാഗമാണ്. Thakazhi Sivasankara Pillai സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങൾ ശക്തമായി അവതരിപ്പിച്ചു. Vaikom Muhammad Basheer ലളിതമായ ഭാഷയിലും ഹാസ്യത്തിലും മനുഷ്യജീവിതം അവതരിപ്പിച്ചു. O. V. Vijayan ആധുനിക ചിന്തകളിലൂടെ സാഹിത്യത്തിൽ പുതുമ കൊണ്ടുവന്നു. M. T. Vasudevan Nair മനുഷ്യ മനസ്സിന്റെ ആഴങ്ങൾ കൃതികളിലൂടെ തുറന്നു കാട്ടി. Sugathakumari പ്രകൃതിയും മാനവികതയും കാവ്യത്തിലൂടെ ഉയർത്തിപ്പിടിച്ചു. Kumaran Asan സാമൂഹിക നീതിയും ആത്മീയതയും കവിതകളിലൂടെ അവതരിപ്പിച്ചു.
പുസ്തകങ്ങളുടെ പ്രാധാന്യം
പുസ്തകങ്ങൾ അറിവിന്റെ നിധികളാണ്. അവ നമ്മെ പുതിയ ലോകങ്ങളിലേക്ക് നയിക്കുകയും, ചിന്തയെ വികസിപ്പിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ കാലത്തിലും പുസ്തകങ്ങളുടെ പ്രാധാന്യം കുറയുന്നില്ല; മറിച്ച് പുതിയ രൂപങ്ങളിൽ അത് വളരുകയാണ്.
ഇപ്പൊൾ വായിക്കുന്നത് - Annihilation of caste 

Monday, March 23, 2026

മേതിൽ എന്ന സൂര്യ വംശം

അടുത്ത് എഴുത്തുകാരും വായനക്കാരും അല്ലാത്തവരുമായി ഒട്ടേറെ പേർ പൊതുവിടങ്ങളിൽ മേതിനെ പറ്റി എഴുതുകയും പറയുകയും ചെയ്യുന്നത് കണ്ടു. മേതിലും ഷാബിതയും തമ്മിൽ നടത്തിയ ദീർഘ സംഭാഷണമാണ് ഈ എഴുത്തുക്കൾക്കൊക്കയും മൂലകാരണം. 
          " എന്റെ വഴിത്തിരിവ് " എന്ന പൊൻകുന്നം വർക്കിയുടെ ആത്മകഥയെ വിമർശിച്ചുകൊണ്ട് നവയുഗം വാരിക്കയിലേക്ക് ഒരു ലേഖനം അയച്ചുകൊടുക്കുകയും അയാൾ പ്രീയൂണിവേഴ്സിറ്റി എത്തിയപ്പോൾ അത് അച്ചടിച്ചുവരികയും ചെയ്യുന്നു. അവിടുന്നങ്ങോട്ട് കൂടിയ വായനക്കാർ ഒന്നിനുപിറകെ ഒന്നായ് ഒരു വലിയ മേതിൽ യൂണിവേഴ്സിറ്റിയായി രൂപാന്തരപ്പെടുന്നു. ഡിഗ്രി കാലത്താണ് " ഒക്ടോപാസിന്റെ ശവം " എന്ന കഥ അച്ചടിച്ചു വരുന്നത്. അപ്പോഴേക്കും പുരോഗമന സാഹിത്യ സമ്മേളനത്തിൽ സി അച്യുതമേനോന്റെ ക്ഷണപ്രകാരം മേതിൽ പങ്കെടുക്കുന്നു. അങ്ങനെ മേതിൽ എന്ന എഴുത്തുകാരൻ മലയാള സാഹിത്യലോകത്തിൽ ചുവട് വയ്ക്കുന്നു. ഷബിത മേതിലിനോട്‌ ചോദിക്കുന്നുണ്ട് ഖസാക്കിന്റെ ഇതിഹാസവും " സൂര്യവംശവും പരോക്ഷമായി ഇടപെടുന്നു എന്ന് തോന്നുന്നുണ്ടോ?" എന്ന ചോദ്യത്തിന് __ഇല്ലില്ല!.. എന്നാണ്. ഇരു നോവലിന്റെയും ഭാഷക്ക് വ്യത്യാസം ഉണ്ടായിരുന്നു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എഴുത്ത് ജീവിതം ഇങ്ങനെ കടന്നുപോകുമ്പോൾ പുരസ്‌ക്കാരങ്ങളുടെ ഒരു ഭാരവും മേതിലിനെ അലോസരപ്പെടുത്തുന്നില്ല. മേതിൽ ഏകാന്തത അനുഭവിക്കാൻ തുടങ്ങി എന്ന് എനിക്ക് ചില സംഭാഷമങ്ങളിൽ നിന്ന് തോന്നി. ഭാര്യയുടെയും മകളുടെയും വിയോഗം മേതിലിനെ വല്ലാണ്ട് ഇല്ലാതാക്കി കളഞ്ഞു.
ഭൂമിയിൽ നിന്ന് പോകുന്ന ആ നിമിഷത്തെ കാത്തിരിപ്പിനെക്കുറിച്ച മേതിൽ പറയുന്നത് ഇങ്ങനെയാണ് " I am ready for it. I am already a dead person എന്നാണ്.

Saturday, March 14, 2026

eMpTy sPaCeഎം റ്റി സ്പേയ്സ് ബാഷ്പീകൃതയുടെ‌‍ ആറാം വിരൽ - ദീ ദി ദാമോദരൻ

പ്രമീള നായർ എന്ന എഴുത്തുകാരിയെ എനിക്ക് ഇതിനുമുൻപ് അറിയില്ല. അവർ നമ്മെ വിട്ട് പിരിഞ്ഞ് ഇരുപത്തിയാറ് വർഷങ്ങൾക്കിപ്പുറം നിന്ന് അവരുടെ ജീവിതത്തിനെയും എഴുത്തിനെയും ഖനനം ചെയ്ത് എടുക്കുകയാണ് ദീ ദി ദാമോദരനും എച്മുക്കുട്ടിയും. ഒരു ജീവചരിത്രം മാത്രമല്ല അവൻ ഇരുവരും ഇതിലൂടെ സാക്ഷ്യപ്പെടുത്താൻ ശ്രമിച്ചത്. മറിച്ച്, ആരാലും അറിയപ്പെടാതെപോയ, ജീവിതത്തിൽ നിന്നെല്ലാം വഴിമാറി നടന്ന ഒരാളെ മാത്രമാണ്. എഴുത്തിന്റെ സൗന്ദര്യ ശാസ്ത്രത്തിൽ നിന്ന് പുറം തള്ളപ്പെടുന്ന മനുഷ്യർക്ക് ഇത് ഒരു കൈപ്പുസ്തകമാണ്. 
       എം ടി ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും കേൾക്കാതിരുന്ന പ്രമീള നായർ എന്നപേര് ഇന്നത്തെ സാഹിത്യ ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുന്നു. എഴുത്തിന്റെ ശൂന്യതക്കപ്പുറം നിന്ന് ബാഷ്പീകൃത്യരാക്കപ്പെട്ട മുഴുവൻ പേർക്കും ഈ എഴുത്ത് ഒരു പ്രതിനിധാനം ചെയ്യലാണ്. എം ടി അധികാരമുദ്ര പതിപ്പിച്ച മാതൃഭൂമിയിൽ പ്രമീള നായരുടെ ഒരു കൃതിപോലും അച്ചടിച്ചു വന്നിട്ടില്ലായിരുന്നു എന്ന് ദീ ദി ആമുഖത്തിൽ പറയുന്നുണ്ട്. ഒരുപക്ഷെ പുരുഷധിപത്യത്തിന് ഒരു വെല്ലുവിളി ആകുമെന്ന് കണക്കിലെടുത്തായിരിക്കാം ഇത്തരത്തിൽ ഒരു മുന്നൊരുക്കം നടത്തിയതെന്ന് നമുക്ക് അനുമാനിക്കാം. അത് എം ടി ക്ക് ശേഷവും മാതൃഭൂമിയിലെ എഴുത്ത് മേശയ്ക്കപ്പുറം കടക്കാൻ കഴിഞ്ഞില്ല.
         ചരിത്രത്തിന്റെ ഇരുണ്ട അടരുകളിലേക്ക് എടുത്തെറിയപ്പെട്ട സാഹിത്യത്തിൽ വിസ്‌മൃതരും തമസ്കൃതരുമായ എത്രയോ ആളുകളെ 
നമുക്ക് കാണാനാകും. അതിൽ ഒരാളാണ് പ്രമീള നായർ. പ്രമീള നായർ 1978 -ൽ മലയാള നാട് വാരികയിൽ 44 വർഷങ്ങൾക്ക് മുൻപ് പന്ത്രണ്ട് അധ്യായങ്ങളിലായി എഴുതിയ ആത്മകഥാപരമായ നോവലാണ് "നഷ്ട ബോധങ്ങൾ " പിന്നീട് 33 വർഷം മുൻപ് ഇറങ്ങിയ " ഗൗതമി " എന്ന സമാഹാരവുമാണ് അവരുടെ എഴുത്തിനെ അടയാളപ്പെടുത്തുന്നത്. നീണ്ട തിരസ്‌കാരത്തിന്റെ വേദനകൾ ഊറികൂടിയാ സ്പന്ദിക്കുന്ന അസ്ഥിമടങ്ങൾ ആണ് ഇതിലെ ഓരോ വാക്കുകളും. 
          സാഹിത്യ ലോകം എന്നും ആദരവോടെ കാണുന്ന എം ടി എന്ന എഴുത്തുകാരനാൽ അപ്രസക്തമാക്കപ്പെട്ട പ്രമീള നായർ എന്ന എഴുത്തുകാരിയെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് കണ്ടെത്തുകയും സ്ഥൂലമായ വിവരങ്ങൾകൂടി ചേർത്ത് അവരുടെ ജീവിതത്തിൽ നിറഞ്ഞ ശൂന്യതയെ കൂടിയാണ് ഇതിൽ കാണുന്നത്. 

Wednesday, February 18, 2026

Mother Mary Comes To Me - Arundhathi Roy

രുന്ധതിയുടെ ആദ്യത്തെ ഓർമ്മപുസ്തകമാണ് Mother Mary Comes To Me. അരുന്ധതി എന്ന എഴുത്തുകാരിയുടെ ജീവിതത്തെ ചുറ്റി വരുന്ന ഈ ഓർമ്മപുസ്തകം തികച്ചും വ്യത്യസ്തമായ ഒരു വായനയാണ്. ഇടമുറിഞ്ഞ വായന എന്നിൽ ഇടക്ക് അലോസരം ഉണ്ടാക്കി എന്നതൊഴിച്ചാൽ തീർത്തും മികച്ച ഒരു വായന സമ്മാനിക്കാൻ ഈ വായനകൊണ്ടായി.
        കഴിഞ്ഞു പോയ കാലങ്ങളിലെ അരുന്ധതിയെ കണ്ട് അടയാളപ്പെടുത്തുകയാണ് ചെയ്തത്. മേരി റോയിയുടെ മകൾ എന്നതിനപ്പുറം ഒരു സ്ത്രീയെ അല്ലെങ്കിൽ ഒരു എഴുത്തുകാരി എന്ന നിലയിൽ നമുക്ക് അരുന്ധതി റോയിയെ അടയാൾപ്പെടുത്തുന്നുണ്ട്. എന്നാൽ ജീവിതത്തിന്റെ എല്ലാ പ്രതലങ്ങളെയും അടയാൾപ്പെടുത്തുന്നില്ല എന്നതും ചിലത് ഭാഗീകമായി മാത്രം പറഞ്ഞു പോകുന്നതും കാണാൻ കഴിയും.

കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ - ടി ഡി രാമകൃഷ്ണൻ

 ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ വായിക്കാൻ കാത്തിരുന്ന ഒരു പുതകമാണ് ടി ഡി രാമകൃഷ്ണന്റെ കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ എന്ന നോവൽ. ഇട്ടിക്കൊര എന്ന കഥാപാത്രം ഉണ്ടാക്കിയ സഞ്ചിത ഭാവനയാണ് രണ്ടാം ഭാഗത്തെ വായിക്കാൻ ഇത്രയും പ്രേരിപ്പിച്ചത്. 2009 ൽ പുറത്തിറങ്ങിയ ആദ്യഭാഗം ടി ഡി എന്ന എഴുത്തുകാരന് മലയാള സാഹിത്യത്തിൽ തന്റെതായ ഒരു ഇടം സൃഷ്ടിക്കാൻ ആ ഒറ്റ നോവൽ കൊണ്ട് സാധിച്ചു. പതിനാറുവർഷണങ്ങൾക്കിപ്പുറം നിന്ന് അതിന്റെ രണ്ടാം ഭാഗം എഴുതുക എന്നത് തീർച്ചയായും ഒരു വെല്ലുവിളി തന്നെയാണ്. ആദ്യഭാഗം സ്വീകരിച്ച എഴുത്ത് ഭാഷയായിരുന്നില്ല കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ എന്നതിൽ സ്വീകരിച്ചത് എന്ന് തോന്നി. ആദ്യഭാഗം ഒരുപാട് ആവർത്തിച്ചു വായിച്ചവരെയും ഒരു തവണ വായിച്ചാൽ തന്നെ മനസ്സിൽ കയറികൂടുന്ന കഥ പറച്ചിൽ രീതിയും സ്വാഭാവികമായും ഈ നോവലിലും വായനക്കാർ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല. 
            ഓരോഭാഗം കഴിയുമ്പോഴും പോരായ്മകൾ മറികടന്നു നോവൽ മുന്നേറുമെന്ന് കരുതി. എന്നാൽ പലയിടങ്ങളും അത് തീർത്തും പരാജയാമായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. കൗശലത്തിന്റെയും കച്ചവട തന്ത്രങ്ങളുടെയും ഒടയ തമ്പുരാൻ കടിഞ്ഞാൺ നഷ്ട്ടപെട്ട കുതിരയപ്പോൾ കഥാപാത്ര മികവ് നഷ്ട്ടപെട്ട നിലയിൽ പലേ സന്ദർഭങ്ങളിലും കാണേണ്ടി വന്നു. 
     എഴുത്തുകാർക്ക് വായനക്കാരോട് നീതി പുലർത്താൻ കഴിയാതെ പോകുന്നത് ഖേദകരമാണ്.

Sunday, January 4, 2026

UNO എന്ന മ്ലാത്തി ചേട്ടത്തി


#UNO_മാനവിക_സഹായം_അനുവദിച്ചിട്ടുണ്ട്.”
പക്ഷേ ഈകോടൈൽ ചോദിക്കും —
#സഹായം_കൊടുത്ത_കൈ_തന്നെയല്ലേ_ശ്വാസം_മുട്ടിച്ചത്?”

ലോകത്ത് ജനാധിപത്യം കാക്കുന്നുവെന്ന അവകാശവാദത്തോടെ ഇടപെടുന്ന അമേരിക്ക_ൻ നയങ്ങളുടെ യഥാർത്ഥ മുഖമാണ് വെനിസ്വേലയിൽ കാണപ്പെടുന്നത്. എണ്ണസമ്പത്ത് അടക്കമുള്ള പ്രകൃതിവിഭവങ്ങളിൽ സമൃദ്ധമായ ഈ ലാറ്റിൻ അമേരിക്കൻ രാഷ്ട്രം, വർഷങ്ങളായി അമേരിക്കൻ സാമ്രാജ്യത്വ താൽപര്യങ്ങളുടെ ലക്ഷ്യസ്ഥാനമായി മാറിയിരിക്കുകയാണ്.
          വെനിസ്വേലയിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സാമ്പത്തിക ഉപരോധങ്ങൾ, രാഷ്ട്രീയ സമ്മർദ്ദങ്ങൾ, പ്രതിപക്ഷ ശക്തികളെ ഉപയോഗിച്ചുള്ള നീക്കങ്ങൾ തുടങ്ങിയവ അമേരിക്ക നടപ്പാക്കിയതായി ആരോപണങ്ങളുണ്ട്. “ജനാധിപത്യം സംരക്ഷിക്കുക” എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചാണ് ഈ ഇടപെടലുകൾ ഒക്കെയും ന്യായീകരിക്കുന്നത്. എന്നാൽ ഇതിന്റെ യഥാർത്ഥ പ്രതിഫലം അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്(ലോകത്ത് എല്ലായിടത്തും). ഭക്ഷ്യക്ഷാമം, മരുന്നുകളുടെ കുറവ്, ഇന്ധന പ്രതിസന്ധി തുടങ്ങിയവ ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുന്നു. അതിൻ്റെയെല്ലാം കാരണങ്ങൾ ചികഞ്ഞു ചെന്നാൽ ഒരു കാര്യം നമുക്ക് മനസ്സിലാകും അത് #ഉപരോധ_രാഷ്ട്രീയം ആണ്.
അമേരിക്കയുടെ ഈ ഇടപെടലുകൾ അന്താരാഷ്ട്ര നിയമങ്ങളെയും ഒരു രാജ്യത്തിന്റെ പരമാധികാരത്തെയും ചോദ്യം ചെയ്യുന്നതാണ്.
        സ്വന്തം രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങൾക്കായി ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന സമീപനം ആധുനിക സാമ്രാജ്യത്വത്തിന്റെ ഉദാഹരണമായി ഈ കാലഘട്ടങ്ങളിൽ വിലയിരുത്തപ്പെടുന്നു.
അതേസമയം, ഈ സമ്മർദ്ദങ്ങൾക്കെതിരെ വെനിസ്വേലൻ ജനത ശക്തമായ പ്രതിരോധമാണ് നടത്തുന്നത്. സ്വാതന്ത്ര്യവും സ്വയംഭരണവും സംരക്ഷിക്കാനുള്ള ഈ പോരാട്ടം, സാമ്രാജ്യത്വ വിരുദ്ധ ചിന്തകൾക്ക് ലോകമെമ്പാടും ശക്തമായ പ്രതിരോധനമാണ്.
           വെനിസ്വേലയിലെ സംഭവങ്ങൾ, ജനാധിപത്യം ആയുധമാക്കി നടത്തുന്ന അധിനിവേശ രാഷ്ട്രീയത്തെ തിരിച്ചറിയാനും വിമർശിക്കാനും നാം ചർച്ച ചെയ്യണം.
2014 മുതൽ ഇന്നുവരെ
80 ലക്ഷത്തിലേറെ പേർ
രാജ്യം വിട്ടുപോയി.യുദ്ധം ഇല്ല,ഭൂകമ്പം ഇല്ല,
പക്ഷേ “സാമ്പത്തിക സമാധാനം” ഉണ്ടാക്കാൻ
പുറത്ത് നിന്ന് വന്ന ചില ശക്തികൾ ഉണ്ടായിരുന്നു..  വെനിസ്വേല,
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ സംഭരണം ഉള്ള രാജ്യം. എണ്ണക്കടലിന് മുകളിൽ കിടന്നിട്ടും
ജനങ്ങൾക്ക് പാചകവാതകം കിട്ടാത്ത രാജ്യത്തിൻ്റ പേരും വെനിസ്വേല എന്നാണ്. #മാന്യരേ,UNO പറയുന്നത് —Human Rights are universal.പക്ഷേ ചോദിക്കട്ടെ —
ഭക്ഷണം കിട്ടാതിരിക്കുക
മാനവാവകാശ ലംഘനമല്ലേ?
മരുന്നില്ലാതെ മരിക്കുക
മാനവിക പ്രതിസന്ധിയല്ലേ?
സഹായം കൊടുക്കുന്ന കൈ
അതേ സമയം
ശ്വാസം മുട്ടിക്കുന്നതെന്തിന്?
ഇന്ന് ഇവിടെ വാക്കുകൾ പ്രതിരോധത്തിനെതിരെയുള്ള
വാക്കുകൾ ശക്തമാണ്...പ്രമേയങ്ങളും ശക്തമാണ്...
പക്ഷേ പുറത്തു —
വെനിസ്വേലയിൽ —
ഒരു അമ്മ
കുട്ടിക്ക് പാൽ കിട്ടുമോ എന്ന്
കണക്കുകൂട്ടുകയാണ്.
...,............................................
സഹായം കൊടുത്ത കൈ തന്നെയല്ലേ ശ്വാസം മുട്ടിച്ചത്?

*Bob is a blockade*
✍️@vipin_viswanath

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...