Sunday, June 23, 2024

തട്ടകം - കോവിലൻ

 


കണ്ടാണിശ്ശേരി വട്ടം പറമ്പിൽ വേലപ്പൻ അയ്യപ്പൻ എന്ന കോവിലൻ 1923 ജൂലായ് 9 ന് (1098 മിഥുനം 25 ) ജനിച്ചു. കണ്ടാണിശ്ശേരിയിലെ സ്കൂളിലും പാവറട്ടിയിലെ സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം.1942 ലെ ക്വിറ്റ്ഇന്ത്യ സമരകാലത്ത് കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിലും അണിചേർന്നു.1943-46 കാലയളവിൽ ഇന്ത്യൻ നേവിയിലും തുടർന്ന് ജോലി ഉപേക്ഷിച്ചെങ്കിലും സൈനികൻ ആകാനായിരുന്നു തീരുമാനം. 1948 ൽ കരസേനയിൽ ചേർന്നു. കോർ ഓഫ് സിഗ്‌നലിൽ റേഡിയോ ഓപ്പറേറ്റർ ആയി ഇരുപത് വർഷത്തെ സേവനത്തിനു ശേഷം തുടർന്ന് കണ്ടാണിശ്ശേരിയിലെ തറവാട് 'ഗിരി'യിൽ എഴുത്ത് ജീവിതം.

ഈ ജൂൺ 2ന് കോവിലൻറെ ചരമ വാർഷിക ദിനമാണ്. അദ്ദേഹത്തിന്റെ എഴുത്ത് നിലച്ചിട്ട് ഇന്നേക്ക് പതിനാല് വർഷം തികയുന്നു. മലയാള സാഹിത്യത്തിൽ ഒരു ദേശത്തിന്റെ ഭാഷ ആഗോള മാതൃകയായ് ഗ്രാമ വൃക്ഷം പോലെ പന്തലിച്ച് നിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം അൻപത് വർഷങ്ങൾ പിന്നിട്ടു. അദ്ദേഹത്തിന്റെ ആദ്യകാല എഴുത്തുകൾ പലതും പട്ടാള ജീവിതം പ്രമേയം ആക്കിയുള്ളതായിരുന്നു. അന്നുവരെയും മലയാള സാഹിത്യ ലോകം അത്തരം കഥാപരിസരങ്ങൾ പശ്ചാതലമാക്കി നോവലുകൾ വന്നു തുടങ്ങിയിരുന്നില്ല. അതിന് അദ്ദേഹത്തിന്റെ സൈനിക ജീവിതം വളരെയേറെ സഹായിച്ചു. ഇതിനോടകം 26 കൃതികളാണ് കോവിലെന്റെതായി പുറത്ത് വന്നത്. അതിൽ പത്ത് ചെറുകകഥകളും പന്ത്രണ്ട് നോവലുകളും ഒരു നാടകവും മൂന്ന് ലേഖന സമാഹാരങ്ങളും ഉണ്ട്‌. സൈനിക ജീവിതം പശ്ചാതലമായി പുറത്തിറങ്ങിയ നോവലുകളാണ് എ മൈനസ് ബി (1958), ഏഴാമെടങ്ങൾ(1968),താഴ്‌വരകൾ എന്നി നോവലുകൾ. ഒരുപലം മനയോല(1957), ഈ ജീവിതം അനാഥമാണ്(1957),ഒരിക്കൽ മനുഷ്യനായിരുന്നു(1960), ഒരു കഷണം അസ്ഥി(1961), വേണ്ടാം കടി തുടങ്ങിയ കഥാസമാഹാരങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നു.
നാട്ട് വഴക്കങ്ങളും മിത്തുകളും ഇഴചേർത്ത കോവിലൻറെ എഴുത്തിൽ പിന്നീടായി പുറത്തുവന്നത് 1995 ൽ തട്ടകവും 1970 ൽ തോറ്റങ്ങളും ആണ്. ആ എഴുത്ത് മലയാള സാഹിത്യത്തിന് പുതിയ മണ്ണായിരുന്നു. അത് പുതുമണ്ണിന്റെ ഗന്ധം പരത്തി. മണ്ണും മനുഷ്യനും തമ്മിൽ പ്രഗാഢമായ ബന്ധത്തെ ഇത്രത്തോളം തീവ്രമായി അവതരിപ്പിച്ച അപൂർവം ചില എഴുത്തുകാരിൽ ഒരാളാണ് കോവിലൻ.
കോവിലന്റെ എഴുത്ത് തീർത്തും കണ്ടാണിശ്ശേരിയിലെ ഇടവഴികളും ഗ്രാമപ്പച്ചയിലും മാത്രം നിലകൊണ്ടില്ല. അദ്ദേഹം പുറംലോകത്തെ ഓരോ ചലനത്തിലും സാദാ ജാഗരൂകനായിരുന്നു എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെഎഴുത്തുകൾ. തട്ടകം അതിന്റെ സമഗ്രതയിൽ കണ്ടാണിശ്ശേരിയെ സ്പർശിച്ചില്ല. തട്ടകം കണ്ടാണിശ്ശേരിയുടെ കഥമാത്രവും ആകുന്നില്ല. അത് മുപ്പിലശ്ശേരിയും പന്നിശ്ശേരിയും കടന്ന് വെട്ടുകാട്ടും കടന്ന് കച്ചേരിപ്പുഴയും പെരുമലയും കോടേരി ക്കുന്നും മറിഞ്ഞ് നാടായ നാടെല്ലാം എത്തി നിൽക്കുന്നു.

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...