ഇന്ന് അശ്രദ്ധയും അജ്ഞതയും കൊണ്ട് സൈബർ ഇടങ്ങളിൽ ധാരാളം കുറ്റകൃത്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അത്തരത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചതിക്കുഴികൾ ഒരുക്കി വെച്ച് സൈബർ ഇടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന എത്രയോപേർ നമുക്ക് ചുറ്റും ഉണ്ട്. അവരിൽ നിന്ന് സുരക്ഷിതരായി അകലം പാലിക്കാനുള്ള ഒരു മൂന്നറിയിപ്പാണ് അൺലോക്ക് എന്ന ഈ ബുക്കിലൂടെ സൈബർ ആക്രമണങ്ങൾ ഇരയായവർക്ക് നിയമസഹായം നൽകി വരുന്ന അഡ്വ. ജിയാസ് ജമാൽ നമുക്കായ് ഒരുക്കിയിരിക്കുന്നത്.
Friday, March 29, 2024
അൺലോക്ക് - അഡ്വ. ജിയാസ് ജമാൽ
സ്റ്റോറി ഓഫ് മാൻകൈന്റ് - ഹെൻറിക് വില്ല്യം വാൻ ലൂൺ
ചരിത്രത്തെ അതിന്റെ ആഖ്യാനത ഒട്ടും ചോർന്നുപോകാതെ ഒരു കുട്ടിയോട് മുത്തശ്ശൻ കഥ പറയും പോലെയാണ് ഇതിൽ വാൻ ലൂൺ ചരിത്രം വിവരിക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ട ഒന്ന് നാം അറിഞ്ഞ വിരസമായ ചരിത്ര വായന എന്ന ആഖ്യാന സങ്കല്പത്തെ വെറും കെട്ടുകഥ ആക്കി മാറ്റുന്ന തരത്തിലാന്ന് ഈ ബുക്ക് എഴുതിയിരിക്കുന്നത്.
രാമനെ അയോദ്ധ്യയിൽ നിന്നും നാടുകടത്തിയത് ബാബറല്ല - പി എൻ ഗോപീകൃഷ്ണൻ
രാമനെ അയോദ്ധ്യയിൽ നിന്നും
മൂക്കുത്തി - പ്രദോഷ് വാസു
മാധ്യമം വാരാദ്യത്തിൽ ഇന്ന് പ്രദോഷ് വാസു എഴുതിയ കഥയാണ് മൂക്കുത്തി. നീലിക്ക് സർവ്വാണി സദ്യക്ക് ഇലച്ചീന്തിൽ വിളമ്പിയ സദ്യവട്ടങ്ങളെക്കാൾ മനസ്സ് നിറഞ്ഞത് തമ്പുരാട്ടിയുടെ മരതകം പതിപ്പിച്ച മൂക്കുത്തിയിലാണ്. നീലിയുടെ അചഞ്ചലമായ മനസ്സ്;ആഗ്രഹം തന്റെ മാതനോട് പറയുന്നു.
അലി ഷഹ് രൂരുമായി ഹരിത സാവിത്രി നടത്തിയ അഭിമുഖം - vipin viswanath gareeyassee
അലി ഷഹ് രൂരുമായി ഹരിത സാവിത്രി നടത്തിയ അഭിമുഖം വായിച്ചു. വളരെ ആഴത്തിൽ നിന്നുകൊണ്ട് ഇന്നത്തെ രാഷ്ട്രീയം ചർച്ചചെയ്യുകയാണ് ഈ അഭിമുഖം. ഇന്നിപ്പോൾ താരാട്ട് പാട്ടുകൾ ഓർമിപ്പിക്കുന്നത് ചലനമറ്റ കുഞ്ഞുങ്ങളെ മടിയിലിരുത്തി അമ്മമാരുടെ നിലവിളിയാണ്. അതിൽ ഇശ്രയേലിലെയും ഫലസ്തിനിലേയും അമ്മമാരുണ്ട്. ഷഹ് രൂരിൻ്റെ നാടകങ്ങൾ ലെബനിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളാണ് ചർച്ചചെയ്യുന്നത്. അത്തരം സാമൂഹിക പ്രശ്നങ്ങൾ അന്താരാഷ്ട്ര ചർച്ചകൾക്ക് ഇടയാക്കാറുണ്ട്. ഇത്തരം അസന്തുലിതാവസ്ഥ നിറഞ്ഞ സാമൂഹിക സാഹചര്യങ്ങളെ നിഴലും വെളിച്ചവും ചേർന്ന നാടകം കൊണ്ട് പ്രതിരോധം തീർക്കുകയാണ് ഷഹ് രൂർ. തീയേറ്ററും നാടകങ്ങളും ഷഹ് രൂരുൻറെ ജീവിതത്തെ അത്രയേറെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നുണ്ടെന്ന് ഈ അഭിമുഖത്തിൽ പറയുന്നു.
സസ്പെൻസ് ജീൻ - രജത് ആർ
കപ്പ വിപ്ലവം - Mathew Scaria
എഴുത്തുകാരൻ സംവിധായകൻ എന്നീ നിലകളിൽ തന്റേതായ ഒരിടം സൃഷ്ടിച്ച് മുന്നേറുന്ന എഴുത്തുകാരനാണ് മാത്യു സ്കറിയ. അദ്ദേഹത്തിന്റെ 'കപ്പ വിപ്ലവം' എന്ന നോവൽ വാകത്താനത്ത് നിന്ന് നീലിമ്പപൂരിലെത്തി ജീവിതം വെട്ടിപ്പിടിച്ച ഒരു സാധാരണ കർഷകന്റെ ജീവിത സമരമാണ്. നീലിമ്പപുര് മാത്തനാർക്ക് പ്രത്യാശയുടെ തുരുത്തായിരുന്നു. അയാളും ഭാര്യ അന്നമ്മയും തികച്ചും ദൈവ വിശ്വാസികളാരുന്നു. വാകത്താനത്തെ നടുമുറ്റത്തുനിന്ന് ഒറ്റകാളവണ്ടിയിൽ കപ്പത്തണ്ട് കയറ്റി നീലിമ്പപൂരിലെത്തി വളരെ കുറച്ച് നാളുകൊണ്ട് അയാൾ അവിടെ പൊന്ന് വിളയ്ച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് മലബാറിലേക്കുള്ള കുടിയേറ്റം സാധരണയായിരുന്നു. ഇത്തരം കുടിയേറ്റം പശ്ചാതലമാക്കി ധാരാളം കഥകളും നോവലുകളും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. കാക്കനാടന്റെ ഒറോത അത്തരം പശ്ചാതലത്തിലുള്ള ഒരു നോവലാണ്. മലബാറിന്റ ചരിത്രം അവിടുത്തെ മണ്ണുപോലെ വന്യമായ ഒന്നാണ്. അതുകൊണ്ട് പുറപ്പെടും മുൻപ് നീലിമ്പപൂരിലെ മണ്ണ് മാത്തനാരെ മത്ത് പിടിപ്പിച്ചിരുന്നു.
വാരാന്തപ്പതിപ്പിൽ 11 / 02 / 2024 ൽ രാമചന്ദ്ര ഗുഹയുമായുള്ള അഭിമുഖം
മാതൃഭൂമി വാരാന്തപ്പതിപ്പിൽ 11 / 02 / 2024 ൽ രാമചന്ദ്ര ഗുഹയുമായുള്ള അഭിമുഖം വായിച്ചിരുന്നു. അതേപ്പറ്റി ഇപ്പോഴാണ് എഴുതാൻ കഴിഞ്ഞത്. രാമചന്ദ്ര ഗുഹയുടെ പുസ്തകമായ The cooking of book എന്ന ഏറ്റവും പുതിയ പുസ്തകത്തെപ്പറ്റിയാണ് എസ്. ഗോപാലകൃഷ്ണ്ണൻ അഭിമുഖം നടത്തിയത്. റുകൂൺ അദ്വാനി എന്ന സാധാരണ എഡിറ്ററുമായുള്ള ഗുഹയുടെ ആത്മബന്ധമാണ് The cooking of book എന്ന ബുക്കിനും ഈ അഭിമുഖത്തിനും അടിസ്ഥാനം. റുകൂൺ അദ്വാനിയുമായി അദ്ദേഹത്തിനുള്ള നാല്പതുവർഷത്തെ ആത്മബന്ധം ഈ അഭിമുഖത്തിലുടനീളം വായനക്കാർക്ക് കാണാൻ സാധിക്കും.
ദേശീയതയുടെ ഉത്കണ്ഠ എന്താണ് ഭാരതീയത? - ശശി തരൂർ
ഇന്ത്യയിൽ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്കാരികതയിലൂന്നിയ ദേശീയതയും തമ്മിലുള്ളതാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ നെടുംതൂണുകളായ ബഹുസ്വരതയും മതേതരത്വവും അട്ടിമറികളുടെ ഭീഷണിയിൽപ്പെട്ടുഴലുന്നു. ഭരണഘടനയെ ചവിട്ടടിയിലാക്കിയും ഐതിഹ്യങ്ങളെ ചരിത്രമാക്കിയും ന്യൂനപക്ഷങ്ങളെ ഭയാശങ്കരാക്കിയും മതാധിഷ്ഠിത ദേശീയത അതിന്റെ കരിനിഴൽ നമ്മളുടെമേൽ പടർത്തുന്നു സ്വന്തം രാജ്യത്തിനും അവകാശങ്ങൾക്കുമായി ഇന്ത്യാക്കാർ പോരാടേണ്ടിവരുന്നു ഈ പ്രതിസന്ധിഘട്ടത്തിൽ ആരാണ് യഥാർത്ഥ ഇന്ത്യാക്കാർ? എന്താണ് ശരിയായ ദേശീയത ദേശസ്നേഹം? എന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് ശശി തരൂർ നമ്മുടെ പൂർവ്വസൂരികൾ പടുത്തുയർത്തിയ ഇന്ത്യ എന്ന ആശയത്തെ തകരാതെ നിലനിർത്താൻ ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന് ഓർമ്മപ്പെടുത്തുന്ന കൃതി എല്ലാ ഇന്ത്യാക്കാരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
ഏറ്റവും പ്രിയപ്പെട്ട എന്നോട് - നമ്‌ന വിജയ്
എഴുത്തിൽ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരാൾ ആദ്യ പുസ്തകം വാങ്ങി വായിച്ച വായനക്കാരെ വിശ്വസിച്ച് രണ്ടാമതൊരു പുസ്തകത്തിന്റെ എഴുത്തിന് മുതിർന്നത് അത്രമേൽ വായനക്കാർ നൽകിയ പിന്തുണ ഒന്നുകൊണ്ടുകൂടിയാണ്. ജീവിതത്തിൽ വളരെ ചെറിയ ഓർമകൾക്കൊണ്ട്,ചെറിയ കാലയളവിനുള്ളിൽ ഹൃദയത്തിൽ ഇടം നേടിയ ഒരാളെങ്കിലും നമുക്ക് ഉണ്ടായിരിക്കും. ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന ഈ നോവൽ അത്തരത്തിൽ ഒന്നാണ്. 2023 ഏപ്രിൽ ആദ്യവാരമാണ് ഈ നോവലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിത്. അതിന് ശേഷം ഈ ചെറിയ കാലയളവിനുള്ളിൽ പതിനായിരം കോപ്പികൾക്ക് മുകളിൽ എത്തിനിൽക്കുന്നു.
സാഹിത്യ വിമർശനം - പ്രൊഫ. എം കൃഷ്ണൻ നായർ
ഒരുകാലത്ത് മലയാള സാഹിത്യത്തെ വിറപ്പിച്ച ആയുധപ്പുരയിലെ 7891 പുസ്തകങ്ങൾ ഇന്ന് കൊച്ചി കാക്കനാട്ടുള്ള ഇ എം എസ് ലൈബ്രറിയുടെ ഭാഗമാണ്. മുൻപ് ആ ആയുധപ്പുരയുടെ സൂക്ഷിപ്പുകാരൻ പ്രൊഫ. എം കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം മലയാള സാഹിത്യ ലോകത്തെ തല്ലിയും തലോടിയും വളർത്തി. വായനയുടെ ഗിരിശൃംഗത്തിലേക്ക് വായനക്കാരേയും സാഹിത്യ പ്രേമികളേയും കൈപിടിച്ചു നടത്തി. കടന്നു പോയ അദ്ദേഹത്തിന്റെ നൂറ്റി ഒന്നാം ജന്മദിനം അദ്ദേഹത്തെ ഓർക്കുക മാത്രമല്ല
സാഹിത്യ വിമർശനം എന്ന ധർമ്മ യുദ്ധത്തിൽ അദ്ദേഹം പലർക്കുനേരെയും പൂവ് കൊണ്ടും മറ്റ് ചിലർക്ക് നേരെ ശരം കൊണ്ടും പോരാടി ചെറുത്ത് നിന്ന് കാത്തുപൊന്നത് മലയാള സാഹിത്യത്തെ മാത്രമല്ല വിശ്വാസഹിത്യാതെ കൂടിയാണ്. വിശ്വാസഹിത്യത്തിലെ എല്ലാ നക്ഷത്രങ്ങളും വിരിഞ്ഞ ആകാശം കൂടിയായിരുന്നു എം കൃഷ്ണൻ നായർ.ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പല സാഹിത്യ ഉൽപ്പന്നങ്ങളും വെറുതെ കൊടുക്കാമെന്ന് പറഞ്ഞാലും വിറ്റ് പോകാത്തതാണെന്ന് വിമർശിച്ചേനെ. തിരയാൻ ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ഇല്ലാതിരുന്ന സമയത്ത് എം കൃഷ്ണൻ നായർ എന്ന മനുഷ്യൻ സ്വയം സെർച്ച് എഞ്ചിൻ ആയി. തൂവെള്ള ഷർട്ടും കയ്യിൽ ഒരു കുടയുമായി പുസ്തക ശാലകളിൽ നിന്ന് പുസ്തകശാലകളിലേക്കും ഇന്ത്യൻ കോഫി ഹൗസിലേക്കും എം കൃഷ്ണൻ നായർ എന്ന അധികായകനായ സാഹിത്യ പ്രപഞ്ചം ഉരുണ്ടുനീങ്ങി..
രഘു റായ് വിട പറഞ്ഞു
ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...
-
അറുപത് വർഷത്തെ 60 കഥകൾ കോർത്തിണക്കിയ '' കാലം മറക്കാത്ത കഥകൾ ''വായിച്ചുകൊണ്ടിരിക്കുന്നു. ഈ കഥാ സമാഹാരത്തിലെ ഓരോ കഥയിൽക്കൂടിയ...
-
നാം ഒരു സാഹിത്യകാരനെ വിലയിരുത്തുമ്പോൾ നിശ്ചയമായും ആ സാഹിത്യകാരനെ രൂപപ്പെടുത്തിയെടുത്ത സാമൂഹിക,രാഷ്ട്രീയ, സാഹിത്യ-പശ്ചാത്തലം പൂർണമായും ഒരു ...
-
ദൈവം എഴുതുന്ന കവിതയാണ് മഴയെന്ന് ആരോ എഴുതി ഞാൻ കണ്ടിട്ടുണ്ട്. മഴ ഏതൊരു മനുഷ്യനിലും സൃഷ്ടിക്കുന്ന സ്വാധീനം പറഞ്ഞറിയിക്കുക അപ്രാപ്യമാണ്.ദുഃഖവു...












