Monday, March 23, 2026

മേതിൽ എന്ന സൂര്യ വംശം

അടുത്ത് എഴുത്തുകാരും വായനക്കാരും അല്ലാത്തവരുമായി ഒട്ടേറെ പേർ പൊതുവിടങ്ങളിൽ മേതിനെ പറ്റി എഴുതുകയും പറയുകയും ചെയ്യുന്നത് കണ്ടു. മേതിലും ഷാബിതയും തമ്മിൽ നടത്തിയ ദീർഘ സംഭാഷണമാണ് ഈ എഴുത്തുക്കൾക്കൊക്കയും മൂലകാരണം. 
          " എന്റെ വഴിത്തിരിവ് " എന്ന പൊൻകുന്നം വർക്കിയുടെ ആത്മകഥയെ വിമർശിച്ചുകൊണ്ട് നവയുഗം വാരിക്കയിലേക്ക് ഒരു ലേഖനം അയച്ചുകൊടുക്കുകയും അയാൾ പ്രീയൂണിവേഴ്സിറ്റി എത്തിയപ്പോൾ അത് അച്ചടിച്ചുവരികയും ചെയ്യുന്നു. അവിടുന്നങ്ങോട്ട് കൂടിയ വായനക്കാർ ഒന്നിനുപിറകെ ഒന്നായ് ഒരു വലിയ മേതിൽ യൂണിവേഴ്സിറ്റിയായി രൂപാന്തരപ്പെടുന്നു. ഡിഗ്രി കാലത്താണ് " ഒക്ടോപാസിന്റെ ശവം " എന്ന കഥ അച്ചടിച്ചു വരുന്നത്. അപ്പോഴേക്കും പുരോഗമന സാഹിത്യ സമ്മേളനത്തിൽ സി അച്യുതമേനോന്റെ ക്ഷണപ്രകാരം മേതിൽ പങ്കെടുക്കുന്നു. അങ്ങനെ മേതിൽ എന്ന എഴുത്തുകാരൻ മലയാള സാഹിത്യലോകത്തിൽ ചുവട് വയ്ക്കുന്നു. ഷബിത മേതിലിനോട്‌ ചോദിക്കുന്നുണ്ട് ഖസാക്കിന്റെ ഇതിഹാസവും " സൂര്യവംശവും പരോക്ഷമായി ഇടപെടുന്നു എന്ന് തോന്നുന്നുണ്ടോ?" എന്ന ചോദ്യത്തിന് __ഇല്ലില്ല!.. എന്നാണ്. ഇരു നോവലിന്റെയും ഭാഷക്ക് വ്യത്യാസം ഉണ്ടായിരുന്നു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എഴുത്ത് ജീവിതം ഇങ്ങനെ കടന്നുപോകുമ്പോൾ പുരസ്‌ക്കാരങ്ങളുടെ ഒരു ഭാരവും മേതിലിനെ അലോസരപ്പെടുത്തുന്നില്ല. മേതിൽ ഏകാന്തത അനുഭവിക്കാൻ തുടങ്ങി എന്ന് എനിക്ക് ചില സംഭാഷമങ്ങളിൽ നിന്ന് തോന്നി. ഭാര്യയുടെയും മകളുടെയും വിയോഗം മേതിലിനെ വല്ലാണ്ട് ഇല്ലാതാക്കി കളഞ്ഞു.
ഭൂമിയിൽ നിന്ന് പോകുന്ന ആ നിമിഷത്തെ കാത്തിരിപ്പിനെക്കുറിച്ച മേതിൽ പറയുന്നത് ഇങ്ങനെയാണ് " I am ready for it. I am already a dead person എന്നാണ്.

Saturday, March 14, 2026

eMpTy sPaCeഎം റ്റി സ്പേയ്സ് ബാഷ്പീകൃതയുടെ‌‍ ആറാം വിരൽ - ദീ ദി ദാമോദരൻ

പ്രമീള നായർ എന്ന എഴുത്തുകാരിയെ എനിക്ക് ഇതിനുമുൻപ് അറിയില്ല. അവർ നമ്മെ വിട്ട് പിരിഞ്ഞ് ഇരുപത്തിയാറ് വർഷങ്ങൾക്കിപ്പുറം നിന്ന് അവരുടെ ജീവിതത്തിനെയും എഴുത്തിനെയും ഖനനം ചെയ്ത് എടുക്കുകയാണ് ദീ ദി ദാമോദരനും എച്മുക്കുട്ടിയും. ഒരു ജീവചരിത്രം മാത്രമല്ല അവൻ ഇരുവരും ഇതിലൂടെ സാക്ഷ്യപ്പെടുത്താൻ ശ്രമിച്ചത്. മറിച്ച്, ആരാലും അറിയപ്പെടാതെപോയ, ജീവിതത്തിൽ നിന്നെല്ലാം വഴിമാറി നടന്ന ഒരാളെ മാത്രമാണ്. എഴുത്തിന്റെ സൗന്ദര്യ ശാസ്ത്രത്തിൽ നിന്ന് പുറം തള്ളപ്പെടുന്ന മനുഷ്യർക്ക് ഇത് ഒരു കൈപ്പുസ്തകമാണ്. 
       എം ടി ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും കേൾക്കാതിരുന്ന പ്രമീള നായർ എന്നപേര് ഇന്നത്തെ സാഹിത്യ ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുന്നു. എഴുത്തിന്റെ ശൂന്യതക്കപ്പുറം നിന്ന് ബാഷ്പീകൃത്യരാക്കപ്പെട്ട മുഴുവൻ പേർക്കും ഈ എഴുത്ത് ഒരു പ്രതിനിധാനം ചെയ്യലാണ്. എം ടി അധികാരമുദ്ര പതിപ്പിച്ച മാതൃഭൂമിയിൽ പ്രമീള നായരുടെ ഒരു കൃതിപോലും അച്ചടിച്ചു വന്നിട്ടില്ലായിരുന്നു എന്ന് ദീ ദി ആമുഖത്തിൽ പറയുന്നുണ്ട്. ഒരുപക്ഷെ പുരുഷധിപത്യത്തിന് ഒരു വെല്ലുവിളി ആകുമെന്ന് കണക്കിലെടുത്തായിരിക്കാം ഇത്തരത്തിൽ ഒരു മുന്നൊരുക്കം നടത്തിയതെന്ന് നമുക്ക് അനുമാനിക്കാം. അത് എം ടി ക്ക് ശേഷവും മാതൃഭൂമിയിലെ എഴുത്ത് മേശയ്ക്കപ്പുറം കടക്കാൻ കഴിഞ്ഞില്ല.
         ചരിത്രത്തിന്റെ ഇരുണ്ട അടരുകളിലേക്ക് എടുത്തെറിയപ്പെട്ട സാഹിത്യത്തിൽ വിസ്‌മൃതരും തമസ്കൃതരുമായ എത്രയോ ആളുകളെ 
നമുക്ക് കാണാനാകും. അതിൽ ഒരാളാണ് പ്രമീള നായർ. പ്രമീള നായർ 1978 -ൽ മലയാള നാട് വാരികയിൽ 44 വർഷങ്ങൾക്ക് മുൻപ് പന്ത്രണ്ട് അധ്യായങ്ങളിലായി എഴുതിയ ആത്മകഥാപരമായ നോവലാണ് "നഷ്ട ബോധങ്ങൾ " പിന്നീട് 33 വർഷം മുൻപ് ഇറങ്ങിയ " ഗൗതമി " എന്ന സമാഹാരവുമാണ് അവരുടെ എഴുത്തിനെ അടയാളപ്പെടുത്തുന്നത്. നീണ്ട തിരസ്‌കാരത്തിന്റെ വേദനകൾ ഊറികൂടിയാ സ്പന്ദിക്കുന്ന അസ്ഥിമടങ്ങൾ ആണ് ഇതിലെ ഓരോ വാക്കുകളും. 
          സാഹിത്യ ലോകം എന്നും ആദരവോടെ കാണുന്ന എം ടി എന്ന എഴുത്തുകാരനാൽ അപ്രസക്തമാക്കപ്പെട്ട പ്രമീള നായർ എന്ന എഴുത്തുകാരിയെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് കണ്ടെത്തുകയും സ്ഥൂലമായ വിവരങ്ങൾകൂടി ചേർത്ത് അവരുടെ ജീവിതത്തിൽ നിറഞ്ഞ ശൂന്യതയെ കൂടിയാണ് ഇതിൽ കാണുന്നത്. 

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...