Saturday, December 18, 2021

സീത ജയ്‌ശ്രീറാം വിളിച്ചിട്ടില്ല - കെ ഇ എൻ

 സ്വന്തം ജീവിതാവസ്ഥകളോട് സംവദിക്കുന്നതിൽ അനുദിനമെന്നോണം അസമർത്ഥരായി തീരുന്ന,ആൾക്കൂട്ടവൽക്കരിക്കുന്ന,ഒരു സമൂഹത്തിൽ ചിന്താവിഷ്ടയായ സീതയെ പുനർവായ്ക്കുന്നത് എത്ര പ്രസക്തമാണെന്ന് പറയേണ്ടതില്ലല്ലോ?...ഇത്തരമൊരു പശ്ചാത്തലത്തിലാണ് മൗലികമായ സംവാദങ്ങൾ ഉണ്ടാകേണ്ടത്. 1914 ൽ തുടങ്ങി 1919 ൽ പൂർത്തീകരിച്ച ചിന്താവിഷ്ടയായ സീത -യെ പലരും കരുതുന്നതുപോലെ രാമായണത്തിൻ്റെ മാത്രം പശ്ചാത്തലത്തിൽ എഴുതപെട്ട ഒരു കേവല പ്രതികരണമായി പരിമിതപ്പെടുത്തുകയോ ചുരുക്കുകയോ ചെയ്യരുതെന്നും സീതയുടെ വിചാര ലോകമാണ് അഥവാ സൂഷ്മ ലോകമാണ് മറ്റെന്തിനേക്കാളും പ്രസ്കതമായുള്ളത് എന്ന്  ഇതിൽ കെ ഇ എൻ വ്യക്തമാക്കുന്നു. മറ്റൊരു തലത്തിൽ നാം പറഞ്ഞാൽ സീതയിൽ ജ്വലിക്കുന്ന ചിന്തയുടെ മൗലികമായ ഉള്ളടക്കമാണ് ആശാൻ്റെ '' ചിന്താവിഷ്ടയായ സീത '' അവിടെയാണ് ഈ കൃതി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് പ്രധാനപെട്ടതാകുന്നത്.

 ജാതി മേൽക്കോയ്മ മാനുഷികമായതിനെയെല്ലാം മറിച്ചിടുമ്പോൾ ശരിക്കുള്ള സ്നേഹമാണ് ഇതിനെയെല്ലാം നിലനിർത്തുന്നതുന്നതെന്നും പറയുന്നുന്നു. അതുകൊണ്ട് കൂടി ഇതൊരു കേവല സ്നേഹ സിന്ദാബാദല്ല,ജാതിക്കെതിരെയുള്ള മൂർദാബാദ് കൂടിയാണെന്ന് പറഞ്ഞുവയ്ക്കുന്നു. അതിനാൽത്തന്നെ ലിബറൽ പ്രണയത്തെത്തന്നെ വിചാരണചെയ്യുന്ന ഏറ്റവും സൂഷ്മമായ ഒരു ആവിഷ്ക്കാരത്തെയാണ് നാം എവിടെ അഭിമുഖീകരിക്കുന്നത്. സീതാകാവ്യത്തിലെ പരിമിതികളുള്ള ആശ്രമ ജനാധിപത്യം നാം നേരുത്തെ പറഞ്ഞതുപോലെ  ചുരുക്കപെട്ട ഒന്നാണ്. എന്നാൽ അതിനുമൊക്കെ അപ്പുറത്ത്  ഒരു പൂമരം പോലെ സുഗന്ധം പരത്തി നിൽക്കുന്നത് പ്രകൃതി മനുഷ്യ ബന്ധത്തിൻ്റെയും - മനുഷ്യൻ മനുഷ്യബന്ധത്തിൻ്റെയും സ്നേഹ സാന്ദ്രമായ സ്വപ്ന റിപ്പബ്ലിക്ക് സ്വപനം കാണുന്നതുകൊണ്ടാണ്. 


 പ്രത്യക്ഷത്തിൽ പ്രവർത്തിക്കുന്ന വർഗീയ പ്രത്യയശാസ്ത്രങ്ങളെ മതനിരപേക്ഷതക്ക് നേർക്കുനേർ നിന്ന് അഭിമുഖീകരിക്കാൻ കഴിയും.എന്നാൽ അതേ പ്രത്യയശാസ്ത്രം അദൃശ്യമാകുമ്പോൾ അത് നമ്മെ കൂടുതൽ അജയ്യരാക്കും. തുടർന്ന് ഗുജറാത്ത് വംശ്യഹത്യ ഒരു പ്രാദേശിക പ്രശ്നമല്ലെന്ന് നാം ഇതിലൂടെ മനസ്സിലാക്കുകയും അത് ഗുരുതരമായ പരിക്കേൽപ്പിച്ച സാർവ്വദേശീയ പ്രശ്‌നമാണെന്നും കെ ഇ എൻ ഇവിടെ ചൂണ്ടി കാണിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ മതേതരത്വം വിളമ്പുന്ന ഒരു ബഹുമത - മതരഹിത സമൂഹത്തിൽ കെ ഇ എൻ ൻറെ  ഈ പുസ്തകം ഒരു മൗനപ്രാർത്ഥനയാണ് സ്വീകരിക്കുന്നത്. അപ്പോഴാണ് ശബ്ദ പ്രാർത്ഥനയുടെ യുക്തി മനസ്സിലാകുന്നത്. അവിടെ വിളക്ക് കൊളുത്തുന്നവരുടെയും കൊളുത്താത്തവരുടെയും വ്യത്യസ്ത ആശയങ്ങൾ വിഭാവനം ചെയ്യപ്പെടുന്നത്. അത്തരത്തിൽ  ഒരു വലിയ  വായനക്കാരുടെ സാമാന്യബോധത്തിന് മുന്നിലാണ് ഈ പുസ്തകം ചർച്ച ചെയ്യപ്പെടുന്നത്;ചർച്ച ചെയ്യപ്പെടേണ്ടതും. 

Friday, December 10, 2021

സുൽത്താൻ വാരിയംകുന്നൻ - റമീസ് മുഹമ്മദ്

 


 വാരിയം കുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയുടെ ചരിത്ര ജീവിതത്തെ ഇത്രയധികം സൂക്ഷ്‌മമായും ആഴത്തിലും വിശകലനം ചെയ്ത സമകാലികമായ ഒരു ചരിത്ര വിവരണവും അടുത്തെങ്ങും കണ്ടിട്ടില്ല. ഈ പോരാട്ടത്തിന് സംഘടിത സ്വഭാവവും  നേതൃത്വവും ഇല്ലായിരുന്നെന്ന വാദമുഖത്തെ അപ്പാടെ പൊളിച്ചെഴുതിയിരിക്കുകയാണ് റമീസ് മുഹമ്മദ് ഈ ഗ്രന്ഥത്തിൽ. നൂറ് വർഷങ്ങൾക്കിപ്പുറം നിന്നുകൊണ്ട് വികലമാക്കപ്പെട്ടുകൊണ്ടിരുന്ന ഒരു ചരിത്രത്തെ ഇത്രയും സൂഷ്മമായി കണ്ടെടുക്കയും ആ ചരിത്രത്തെ വികലമാക്കാതെ തന്നെ വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുക അത്ര നിസാരമായ കാര്യമല്ല. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീഷ് ഭരണകൂടം നേരിട്ട ഏറ്റവും ശ്കതനായ സൈന്യത്തിൻ്റെ സൈന്യാധിപൻ്റെ ഒരു ചിത്രം പോലും ചരിത്രത്തിന് നഷ്ട്ടമായെന്ന് പറയുമ്പോൾ ഗുഹാചിത്രങ്ങളിൽ നിന്ന് മായ്ച്ചുകളയപെട്ട അഖിനാറ്റൻ്റെ വിധിയാണ് വാരിയം കുന്നനും സംഭവിച്ചത്.

      വാരിയം കുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജി എന്ന വ്യക്തിത്വത്തെ വിശകലനം ചെയ്യുമ്പോൾ അദ്ദേഹം നയിച്ച പ്രസ്ഥാനത്തെയും നടത്തിയ സമരങ്ങളേയും വിശകലനം ചെയ്യാതെ കടന്നുപോകാനാവില്ല. ഒൻപത് വർഷത്തെ ഗവേഷങ്ങൾക്കൊടുവിൽ ഇത് പുസ്തകമാക്കപ്പെടുകയും വാരിയം കുന്നനെക്കുറിച്ച് അപ്രകാശിതമായതും വിപണിയിൽ ലഭ്യമായതുമായ മുഴുവൻ ഗ്രന്ഥങ്ങളും  ഉൾച്ചേർത്ത് ഇത്രയും അധ്യായങ്ങളിലൂടെ വാരിയം കുന്നൻ്റെ ജീവചരിത്രം,രാഷ്ട്രീയം,വിമോചനം,പദ്ധതികൾ എല്ലാം ആവിഷ്‌ക്കരിച്ചിരിക്കുന്നതിന് റമീസ് മുഹമ്മദ് പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു. അദ്ദേഹത്തെപ്പോലെ ഒരാളുടെ ജീവിതത്തെ തെളിവുകൾക്കും രേഖകൾക്കും ഇടയിൽ നിന്നുകൊണ്ട് വിവരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല, അതും നൂറുകൊല്ലം ആയിരത്തോളം ചരിത്രകാരന്മാർ പതിനായിരത്തോളം രേഖകൾ തപ്പിയിട്ടും കിട്ടാത്ത ഒന്നാണ് അതെന്നും ഓർക്കണം.നീണ്ട അന്വേക്ഷണങ്ങൾക്കൊടുവിൽ 1919 മുതൽ 1973 വരെ പ്രസിദ്ധീകരിച്ചിരുന്ന ഫ്രഞ്ച് മാഗ്സസീനിൽ നിന്നും ചരിത്രത്തിന് നഷ്ട്ടപെട്ട ആ ചരിത്ര പുരുഷൻ്റെ ചിത്രവും കിട്ടുന്നു. വാരിയംകുന്നൻ്റെ ജീവിതം മനസ്സിലാക്കുന്നതിനൊപ്പം നാം കണ്ടതും മനസ്സിലാക്കിയതും മലബാറിൻ്റെ ചരിത്രം കൂടിയായിരുന്നു.

     മനോഹരമായ ഒരു വായനയാണ്.തീർച്ചയായും എല്ലാവരും വായിക്കണം...

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...