Monday, January 11, 2021

വിക്ടർ ലീനസിൻ്റെ കഥകൾ - വിക്ടർ ലീനസ്

 ക്ഷണിക തേജസ്സുപോലെ മിന്നി ജ്വലിക്കുകയും മാഞ്ഞുപോകുകയും ചെയ്ത കഥാകാരനാണ് വിക്ടർ ലീനസ്. അദ്ദേഹത്തിൻറെ കഥകൾ ഓരോന്നും വിചാരണകൾ കൂടിയായിരുന്നു. അദ്ദേഹം ജീവിതമാകുന്ന ശിലയിൽനിന്നുമാണ് കഥയാകുന്ന ഈ ശിൽപ്പം കൊത്തിയെടുത്തത്. അത്തരം കഥകളിൽ സ്നേഹിക്കുന്നവയ്‌ക്കൊഴികെ ഒന്നിനും വഴങ്ങാതിരിക്കുകയും സ്നേഹിക്കുന്നവയ്‌ക്കെല്ലാറ്റിനും പൂർണ്ണമായും വഴങ്ങുകയുംചെയ്യുന്ന കഥാപാത്രങ്ങളായിരുന്നു കണ്ടിരുന്നത്. 1946 മുതൽ 1992 വരെ 46 വർഷം മാത്രമാണ് വിക്ടർ ലീനസ് എന്ന കഥാകൃത്ത് മലയാള കഥാലോകത്ത് ജീവിച്ചിരുന്നത്. അതിനിടയിൽത്തന്നെ അദ്ദേഹത്തെ പ്രത്യേകമായ ഒരിടം കഥാലോകത്ത് കണ്ടെത്തുകയും ചെയ്തിരുന്നു.        യാഥാസ്ഥിതിക ലോകത്തിൻ്റെ നിഷ്ഠതകളോടും ചട്ടങ്ങളോടും അദ്ദേഹത്തിന് പൊരുത്തപ്പെടനായില്ല. സമരസപ്പെടാനാകാത്ത തരത്തിൽ ഒൻപത് കഥാസമാഹാരങ്ങൾ അടങ്ങിയ ആദ്യ സൃഷ്ട്ടി പുറത്തിറങ്ങി,1985-ൽ. കൊച്ചി നഗരത്തിൻറെ ഗർഭ പാത്രത്തിൽ ജനിച്ച് അദ്ദേഹത്തിൻറെ തൂലികയിലൂടെ പെറ്റുവീണ കഥകൾ എല്ലാം തന്നെ കാലങ്ങളെ അതിജീവിക്കുന്നതായിരുന്നു. 1992- ഫെബ്രുവരിയിൽ അപകടത്തിൽ പെട്ട്  മരിക്കുന്നതിന് തൊട്ടുമുൻപാണ് '' വിട '' അച്ചടിച്ച് പുറത്തുവരുന്നത്; '' യാത്രാമൊഴി '' മരണത്തിന് ശേഷവും.      എന്നാൽ വിക്ടർ ലീനൻസിൻ്റെ കഥാലോകത്ത് മരണം അങ്ങനെയല്ല. മരണമെന്ന സത്യം തെളിച്ചമുള്ള അനുഭവമാണ്. അടുപ്പമുള്ള സുഹൃത്താണ്. ഒതുക്കമുള്ള പിൻവാങ്ങലുമായാണ് അദ്ദേഹം കൂട്ടിച്ചേർത്തിരിക്കുന്നത്. മനുഷ്യ ബന്ധങ്ങളുടെ;ഏകാകികളായ വ്യക്തികളുടെ പരസ്പ്പര ബന്ധങ്ങളുടെ വ്യത്യസ്ഥ പാറ്റേണുകളാണ് വിക്ടർ ലീനസ് അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ മനുഷ്യ ജീവിതത്തിലെ അസാധാരണമായ വിതാനങ്ങൾ വായനക്കാർക്കുമുന്നിൽ അനുനിമിഷം കടന്നുപോകുന്നു. നമ്മുടെ സ്ഥിതി സങ്കൽപ്പങ്ങൾക്കുമുകളിൽ സദാചാരം-നന്മതിന്മകൾ-സ്ത്രീ പുരുഷ ബന്ധം-ജീവിത മരണം എന്നിവ സൃഷ്ടിക്കുന്നു. 

  ഓർക്കാപ്പുറത്ത് കഥയിൽ വ്യക്തിത്വത്തിൻ്റെ അസാധാരണ സ്വഭാവ വിശേഷണം പ്രകടിപ്പിക്കുകയും മറിച്ച് അപ്പോൾ തന്നെ പ്രതിനായക സ്ഥാനം അലങ്കരിക്കുകയും ചെയ്യും. '' ജ്ഞാനികളുടെ സമ്മാനം '' അത്തരത്തിൽ ഒന്നാണ്. പിതാവിൻ്റെ സ്വഭാവ വ്യവസ്ഥാപിതങ്ങളോട് വൈപരീത്യം ഉള്ള മകൻ നഗരജീവിതം വലിച്ചെറിഞ്ഞു ഇറങ്ങിപ്പോകുന്നു. ചെറുമകനെ കാണാൻ അതിയായി ആഗ്രഹിക്കുകയും ആ ആഗ്രഹ പൂർത്തീകരണം സാധ്യമാകുന്നവേളയിലും മടങ്ങിയെത്തിയ മകനെ മനസ്സാൽ ആ പിതാവ് സ്വീകരിക്കുന്നില്ല. ആ രീതിയിൽ വെളിവാകുന്നത് കലർപ്പില്ലാത്ത ഒരു കാലഘട്ടത്തെയാണ്. എന്നാൽ മകനെ അമ്മയെപ്പോലെ സ്വീകരിച്ച സഹോദരി '' ഞാൻ മാത്രം ചേട്ടനൊന്നും തന്നില്ല...! '' എന്നുപറയുബോൾ അവൻ്റെ മറുപടി '' എല്ലാം തന്ന നീ...! '' അത്രമാത്രം ആയിരുന്നു.

   പരിദാനം-വിരുന്ന്-വിട തുടങ്ങിയ കഥകൾ ഉപജീവനത്തിനായ് രതിവ്യാപാരം നടത്തുന്ന സ്ത്രീകളുടെ കഥയാണ് പറയുന്നത്. തലക്കുപിടിക്കുന്ന തരത്തിൽ വീര്യമുള്ള കഥകളാണ് വിക്ടർ ലീനസിൻ്റെത്. ഇങ്ങനെ വിക്ടർ ലീനസ് മനുഷ്യ സ്വഭാവത്തിലെ സാമാന്യതകൾക്കിടയിൽ അസാധാരണത്വം സൃഷ്ടിക്കുന്നു. ഇങ്ങനെ വായനക്കാരുടെ സാമാന്യ ബോധത്തിൽ പതിഞ്ഞിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ പശ്ചാത്തലത്തിൽ വിക്ടർ ലീനസ് കഥകൾ എഴുതി. ആധുനികതയുടെ ഘട്ടത്തിലെ സാമാന്യ സൃഷ്ടികളിൽ തെളിഞ്ഞുകണ്ട നഗര ഭാവത്തിൽ നിന്നും ഭിന്നമായ കാഴ്ചയാണ് വിക്ടർ ലീനസിൻ്റെ കഥകളിൽ...മനോഹരമായ എഴുത്ത്. 

    


 

Saturday, January 2, 2021

 കഴിഞ്ഞുപോയ വർഷം ഒരു ദുരന്തമായിരുന്നു.എന്നാൽ ലോക്ക് ഡൗൺ ഒരു അനുഗ്രഹമായിരുന്നു ഒരുതരത്തിൽ. ഇടമുറിയാതെയുള്ള ഒഴുക്കായിരുന്നു ആ സമയം വായനയിൽ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ കയ്യിൽ വായിക്കാൻ ഒന്നുംതന്നെ ഇല്ലാതെയായി. പല സുഹൃത്തുക്കളും ഇടക്ക് പുസ്തകം കൊണ്ടുതന്നു. സുഹൃത്ത് വിനോദ് ചേട്ടൻ,നൗഷാദ് സർ,ഫിറോസ്, ശ്രീകാന്ത്..ഒപ്പം  ഫാൽക്കൺ ഗ്രന്ഥ ശാല വീടുകൾ കയറി ഇറങ്ങി ബുക്കുകൾ തന്നു സഹായിച്ചു.അതുകൊണ്ട് 2020 ഇത്രേം ബുക്കുകൾ കടന്നുപോയി... 

നന്ദി...

സൂസന്നയുടെ ഗ്രന്ഥപ്പുര - അജയ് പി മാങ്ങാട് 

മാൽഗുഡി ദിനങ്ങൾ - ആർ.കെ നാരായണൻ 

ചിന്താവിഷ്ടയായ സീത- കുമാരനാശാൻ 

മൃതുഞ്ജയൻ - നിരഞ്ജന 

ഹൈഡ്രേഞ്ചിയ - ലാജോ ജോസ് 

ഞാൻ ചോക്ലേറ്റിൽ മരണം കാണുന്നു - മാതൃഭൂമി ആഴ്ചപ്പതിപ്പ് ലേഖനം 

ഒറോത - കാക്കനാടൻ

ആൻ്റൻ ചെക്കോവിൻ്റെ കഥകൾ - പി.എൻ പ്രകാശ് 

കവിതയുടെ താലപ്പൊക്കം കവിമാനസിൻ്റെ ആർദ്രത - കെ.കെ രവീന്ദ്ര നാഥ് 

സീത നൂറ്റാണ്ടുകളിലൂടെ- നിത്യ ചൈതന്യയി 

ലണ്ടനിലേക്ക് ഒരു റോഡ് യാത്ര - ബൈജു എൻ നായർ 

സംസ്ക്കാരങ്ങളിലെ സംഘർഷങ്ങൾ - കെ.ഇ.എൻ 

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത - ആർ.രാജശ്രീ 

അനുരഞ്ജനം- ബേനസീർ ഭൂട്ടോ 

Patriots and partisans - രാമചന്ദ്ര ഗുഹ 

ഹൈമവത ഭൂവിൽ - എം.വി.വീരേന്ദ്രകുമാർ 

പാകിസ്താനിലേക്ക് പോകും മുൻപ് ( കവിത )- ഹസ്‌ന ഷെറിൻ 

നമ്മെ വിഴുങ്ങുന്ന മൗനം - പ്രകാശ് രാജ് 

ജനാതിപത്യ വാദികളും വിമതരും - രാമചന്ദ്ര ഗുഹ 

മൈക്കലാഞ്ജലോ മാപ്പ് ( കവിത ) - ഒ.എൻ.വി 

രണ്ട് അമ്മക്കഥകൾ - സുധാമൂർത്തി 

വരളുന്ന ഭൂമി വറ്റാത്ത ഗാന്ധി ( ലേഖനം,ആഴ്ചപ്പതിപ്പ് )- എം.വി.വീരേന്ദ്ര കുമാർ 

India after Gandhi The History of the World's largest Democracy - രാമചന്ദ്ര ഗുഹ 

മായാലോകത്തെ നൂനി - സുധാ മൂർത്തി 

മെയ്ൻ കാംഫ് - ഹിറ്റ്ലർ 

ഞാൻ കണ്ട കേരളം-സാമുവേൽ മെറ്റീർ

ശരീര ശാസ്ത്രം - ബെന്യാമിൻ 

കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാൻ - അരുന്ധതി റോയി 

എൻ്റെ പ്രീയപ്പെട്ട കഥകൾ - അംബികാസുതൻ മങ്ങാട് 

ഹാഫ് ഗേൾ ഫ്രണ്ട് - ചേതൻ ഭഗത് 

കുന്തി - രാജൻ തിരുവോത്ത് 

കടൽ തീരത്ത് - ഒ.വി.വിജയൻ 

റൂത്തിൻ്റെ ലോകം - ലാജോ ജോസ് 

പറവകളുടെ സ്വാതന്ത്ര്യം - അജയ് പി മങ്ങാട് 

ചോര ശാസ്ത്രം - വി.ജെ.ജെയിംസ് 

ഖസാക്കിൻ്റെ ഇതിഹാസം - ഒ.വി.വിജയൻ 

കോഫി ഹൗസ് - ലാജോ ജോസ് 

when the wolves grow old - ജമാൽ നാജി

പ്രവാചകൻ്റെ വഴി -ഒ.വി.വിജയൻ 

അതിർത്തിയിലെ മുൻതഹാ മരങ്ങൾ - എം റശീദുദ്ദിൻ 

ചാവുനിലം - പി.എഫ്.മാത്യുസ് 

ആർ.ഐ.പി - ലാജോ ജോസ് 

കുരുന്നോർമകൾ - ഷുസേ സരമാഗു 

ഗുജറാത്ത് ഫയൽ മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ - റാണ അയ്യൂബ് 

ആൾകൂട്ടം- ആനന്ദ് 

മമ ആഫ്രിക്ക - ടി.ഡി.രാമകൃഷ്ണൻ 

വേട്ടാള - ഫർസാന അലി 

Gandhi before India - രാമചന്ദ്ര ഗുഹ 

കൈകളിൽ നീല ഞരമ്പുള്ളവർ - ശ്രീദേവി വടക്കേടത്ത് 

ഖബർ- കെ.ആർ.മീര 

നായകനും നായികയും - സുസ്മേഷ് ചന്ദോത്ത് 

മാർക്കോസ് ഇല്ലാത്തത മക്കോണ്ടോ - ബെന്യാമിൻ 

മുന്നൂർക്കുടം - ദിപു ജയരാമൻ 

ഒറ്റക്കല്ല് - കെ രേഖ 

ഞാൻ - എൻ,എൻ പിള്ള 

മോതിരം - കാരൂർ നീലകണ്ഠപിള്ള 

വേശ്യാലയത്തിൽ - പി.കേശവദേവ് 

ഒരു ചൈനീസ് തെരുവ് - ഫർസാന അലി  

 

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...