Friday, April 30, 2021

നീതിയുടെ പാർപ്പിടങ്ങൾ - സുനിൽ പി ഇളയിടം

 പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും നമ്മുടെ കാലത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ധൈഷണിക ജാഗ്രതയായ

സുനിൽ പി ഇളയിടം എഴുതിയ '' നീതിയുടെ പാർപ്പിടങ്ങൾ '' വായിച്ചു. സമകാലിക വിഷയങ്ങളുമായി ബന്ധപെട്ട് സുനിൽ പി ഇളയിടം പലയിടങ്ങളിലായ് നടത്തിയ പ്രഭാഷങ്ങങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് '' നീതിയുടെ പാർപ്പിടങ്ങൾ ''.

  വിവേകാനന്ദൻ്റെ മത ദർശനം മുതൽ അംബേദ്ക്കറിൻ്റെ മത ദർശനം വരെയുള്ള വിപുലമായ ഒരു പരാവർത്തനം നമുക്കിതിൽ കാണാൻ സാധിക്കും. മതത്തെ അതിൻ്റെ ആചാരവും സ്ഥാപനപരവുമായ ഉള്ളടക്കത്തിന് പുറത്തുനിന്ന് സുദീർഘമായ ഒരു പുതിയ സഞ്ചാര പദത്തിൽ സുനിൽ പി ഇളയിടം നോക്കിക്കാണുന്നു. അത്തരത്തിൽ മനുഷ്യ വംശത്തിൻ്റെ സാമൂഹിക സ്വരൂപങ്ങളേയും അവയിൽ ഉറവയിറ്റുന്ന ആത്മീയ അനുഭുതികളേയും സമഗ്രമായി സുനിൽ പി വിശകലനം ചെയ്യുന്നുണ്ട്.

   

പ്രമേയപരമായ വിഷയങ്ങൾ മുൻനിർത്തിയുള്ള വിഷയാവതരണത്തിൽ ഒരേ വിഷയങ്ങൾ പലതലങ്ങൽ ആവർത്തിച്ച് വായിച്ച് അഭിമൂഹികരിക്കേണ്ടുന്നതിലെ അലോസരത്തിന് - ആമുഖത്തിൽ തന്നെ എഴുത്തുകാരൻ ക്ഷമാപണം നടത്തുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഒരു ക്ഷമാപണത്തിൻ്റെ ഒരു സാധ്യതയും ഇതിൽ ഉരുത്തിരിയുന്നില്ലെന്നുമാത്രമല്ല; തികച്ചും വ്യസ്തമായ കാഴ്ചപ്പാടിലും പ്രമേയത്തിലും  വിരസത വരാത്തത്രമേൽ ശ്രദ്ധാലുവായ് മതത്തെ വിശകണം ചെയ്യുന്നു. മതം അംബേദ്ക്കറിലൂടെയും ഗുരുവിലൂടെയും ഗാന്ധിയുടെയും വിവേകാന്ദനിലൂടെയും വായനക്കാർ കാണുന്നു.ഇവരിൽ മതമെന്ന പൊതുബോധം തികച്ചും വ്യത്യസ്തമായിരുന്നെന്ന് നാം മനസ്സിലാക്കുന്നു.                                           മതം പുനരുത്ഥാരണത്തിൻ്റെയും ഹിംസാത്മകമായ വർഗീയതയുടെയും പ്രചാരണോപാധിയായ് വിവേകാന്ദനിൽ നാം കണ്ടപ്പോൾ,ഗുരുവിൽ അത് (മത ദർശനം) സന്ദർഭാനുസരണമായിരുന്നു. ഗുരുവിൻ്റെ മത ദർശനം ഒടുവിൽ എത്തിനിൽക്കുന്നത് '' ക്ഷേത്രങ്ങളെല്ലാം കെട്ടിടങ്ങൾ ആണല്ലോ? '' എന്ന പൊതുബോധത്തിലാണ്. ഗാന്ധി മതവും രാഷ്ട്രീയവും കൂട്ടിയിണക്കിയ കാഴ്ചപ്പാട് നിലനിർത്തി പോന്നയാളാണ്. മരണം വരേയും മതവും രാഷ്ട്രീയവും അദ്ദേഹത്തിൻ്റെ ചിന്താ വിഷയങ്ങളായിരുന്നു ( വിപുലമായ കാഴ്ചപ്പാട് ഇന്ത്യ ഗാന്ധിക്ക് മുൻപ് - രാമചന്ദ്ര ഗുഹ യിൽ കാണാം  ). 1910 -20 കാലഘട്ടത്തിൽ  '' മതവും രാഷ്ട്രീയവും പരസ്പ്പര പൂരകമാണെന്ന കാഴ്ചപ്പാടാണ് '' ഗാന്ധിക്ക് ഉണ്ടായിരുന്നത്. എന്നാൽ 1940 കളിൽ എത്തുമ്പോൾ '' മതം തീർത്തും ഒരു വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും രാഷ്ട്ര ജീവിതത്തിൽ മതത്തിന് യാതൊരുപങ്കും ഉണ്ടായിരിക്കരുതെന്നും ''മെന്ന നിലയിലേക്ക് ഗാന്ധിയുടെ കാഴ്ചപ്പാട് മാറുന്നത് കാണാൻ സാധിക്കും. തുടർന്ന് അദ്ദേഹം എത്തിച്ചേരുന്നത് '' ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളും ഒരേ  മതത്തിൽ വിശ്വസിച്ചാലും ഭരണകൂടത്തിന് മതം ആവശ്യം ഇല്ല '' എന്ന നിലപടിലേക്ക് അദ്ദേഹം മതത്തെ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. ഇങ്ങനെ ഗാന്ധി നിരന്തരമായ തൻ്റെ മത ദർശനത്തെ മത മുക്തമാക്കികൊണ്ടിരിക്കുന്നത് കാണാൻ സാധിക്കും. 

  നീതിയുടെ വാഗ്‌ദത്ത ഭൂമിയായ ഡോ.ബി.ആർ അബേദ്ക്കർ മതത്തെ കണ്ട അത്ര ആഴത്തിലും വിശാലതയിലും മറ്റാരും കണ്ടിരിക്കാൻ വഴിയില്ലെന്നുതന്നെയാണ് മതത്തെ അദ്ദേഹം വിശാലമായ് തിരിച്ചറിഞ്ഞിരുന്നു എന്നതിലെ പ്രമേയം. അംബേദ്ക്കർക്ക് മുൻപ് മതത്തെ പഠിച്ചതും അംബേദ്ക്കർ മതത്തെ പഠിച്ചതും തമ്മിൽ  വലിയ വ്യത്യാസമുണ്ട്.  അദ്ദേഹത്തിൻ്റെ ഒരു പ്രധാനപ്പെട്ട നിരീക്ഷണമുണ്ട് '' ജാതിയില്ല;ജാതികളേയുള്ളു ''എന്നാണ്. അംബേദ്ക്കറെ മൗലികമായ്  വ്യത്യസ്തനാക്കുന്ന ഒരു ഘടകം അംബേദ്ക്കർ മതം പഠിച്ച് ഇന്ത്യൻ ജനത നേരിടുന്ന പ്രശ്നങ്ങൾ അഭിസംബോധന ചെയ്തു എന്നതാണ്. പിൽക്കാലത്ത് ആധുനികമായ ഒരു ജീവിതം ജീവിക്കാൻ മനുഷ്യരെ പ്രാപ്തനാക്കിയത് ഇത്തരമൊരു കാഴ്ചപ്പാട് ഉണ്ടായതുകൊണ്ട് മാത്രമാണ്. 

ഇന്ത്യ എന്നെങ്കിലും ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമാകുന്നുവെങ്കിൽ അതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തം'' എന്ന നിലയിൽ  മതമെന്നത് വിപുലമായ തലങ്ങളിൽ നിന്ന് നമ്മോട് സംസാരിക്കുന്നത് '' നീതിയുടെ പാർപ്പിടങ്ങൾക്ക് '' വേണ്ടിയാണ്. മികച്ച എഴുത്ത്..... 

Tuesday, April 20, 2021

406054 - ആശിഷ് ബെൻ അജയ്

 ആശിഷ് ബെൻ അജയ് എഴുതിയ 406054 വായിച്ചു. ഒരു സാഹിത്യ സൃഷ്ട്ടി പുസ്തക രൂപത്തിൽ തന്നെ ഉറച്ചുപോകുന്നുയെങ്കിൽ അത് വെറുമൊരു വസ്തു മാത്രമായ് അവശേഷിക്കും. മറിച്ച് ആ ബുക്കിൻ്റെ ശരിയായ ജീവിതം സാധ്യമാകുന്നത് അത് അച്ചടിക്കപ്പെട്ട് കാലങ്ങൾക്ക് ശേഷവും വായനക്കാർ നിരന്തരം വായിക്കുകയും ഒരു ചർച്ചയ്ക്ക് പ്രേരണയുണ്ടാക്കുകയും ചെയ്യുമ്പോൾ മാത്രമാണ് പുസ്തകം യഥാർത്ഥത്തിൽ ജീവിച്ച് തുടങ്ങുന്നതും;നിലനിൽക്കുന്നതും.

സാഹിത്യ സൃഷ്ടിയെ
സംബന്ധിച്ചിടത്തോളം രചയിതാവും അനുവാചകനും തമ്മിൽ ഒരർത്ഥത്തിൽ വായനയിലൂടെ പങ്കുവയ്ക്കലാണ് നടത്തുന്നത്. ഇവിടെ ഒരു വസ്തുവുമല്ല ക്രയവിക്രയം ചെയ്യുന്നത് മറിച്ച് സർഗാത്മകതയാണ്. വായനയിലൂടെ സൃഷ്ടിക്കപ്പെടുന്നതും ഇതേ സർഗാത്മകത തന്നെയാണ്. ഒരു കൃതി വായ്ക്കുമ്പോൾ, അത് വായിക്കാൻ കൈയ്യിലെടുക്കുമ്പോൾ ഉള്ള അയാളുടെ മനോനില എങ്ങനെയായിരുന്നുവോ; അവസാനിക്കുമ്പോഴും മാറ്റമില്ലാതെ അത് അങ്ങനെതന്നെ തുടരുന്നുവെങ്കിൽ ആ സൃഷ്ട്ടി പരാജപെട്ടിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ.

രചയിതാവ് രംഗത്തുനിന്ന് അപ്രത്യക്ഷമായതിന് ശേഷവും ആ സൃഷ്ട്ടിക്കുമേൽ വായനക്കാർ സംവാദം നടത്തണം. വായനക്കാരെ പുസ്തകം മടക്കിവെച്ച് വെറുതേ ഇരിക്കാൻ സമ്മതിക്കാത്ത തരത്തിൽ നിരന്തരം അലോസരപ്പെടുത്തുകയും വേണം. ഏതോകാലത്ത് എന്നോ രചിക്കപെട്ടതും രചയിതാവ് ആരെന്നുപോലും അറിയാത്ത എത്രയോ കഥകൾ നാം എന്നും ഓർക്കുകയും പറയുകയും ചെയ്യുന്നു. ആധികാരികത ഒട്ടുംതന്നെ അവകാശപ്പെടാതെ ഇത്രയും പറയാനുള്ള സാഹസം ഞാൻ കാണിച്ചത് ഈ ഫ്രിക്‌ഷൻ വായിച്ചതിന് ശേഷമാണ്.

ഒരു തുടക്കകാരൻറെതായ എല്ലാ പതർച്ചയും നമുക്കിതിൽ കാണാൻ സാധിക്കും. അത് അത്രകണ്ട് ദീർഘമായ പ്രകടമാകുന്നത് നമ്മിൽ അലോസരമുണ്ടാക്കും. പതിഞ്ഞ താളത്തിൽ പതുക്കെമാത്രമേ നമുക്ക് ഈ നോവലിനെ പിൻതുടരാൻ സാധിക്കുകയുള്ളു. എന്നിലെ വായനക്കാരനെ സ്വാധീനിച്ചത് ഇതിലെ അവസാന  മുപ്പത്തഞ്ച് പേജുകളാണ്. ഒറ്റയിരുപ്പിൽ വായിച്ചുതീരാക്കൻ പറ്റാത്ത തരത്തിൽ പരുക്കനായ പ്രിറ്റിങ്‌ ഉം പ്രതികൂല സാഹചര്യം സൃഷ്ട്ടിച്ചു.

നോർത്ത് പറവൂർ ബ്രാഞ്ചിൽ നിന്ന് പ്രമോഷനോട് കൂടി നെല്ലിയാമ്പതിയിലേക്ക് സ്ഥലം മാറ്റം കിട്ടുന്ന ബാങ്ക് ഉദ്യോഗസ്ഥനായ അഭിഷേക് അയ്യരിലൂടെയാണ് നോവൽ തുടങ്ങുന്നത്. തിരക്കോ ബഹളങ്ങളോ ഇല്ലാത്ത പുതിയൊരിടം. അവിടെ അസാധാരണമായ് സംഭവിക്കുന്ന ഒരു ഫയർ അലാം. പിന്നീട് ഇത് പലപ്പോഴായ് സംഭവിക്കുന്നതിലൂടെ വായനക്കാരിലേക്ക് ഒരു ജിജ്ഞാസ സൃഷ്ടിക്കുവാൻ ആശിഷ് ബെന്നിന് സാധിച്ചു. തുടർന്ന് അങ്ങോട്ടുള്ള വായന നേരുത്തേതിൽ നിന്ന് അൽപ്പം വേഗത്തിൽ ആകുകയും ചെയുന്നു. ലോൺ നമ്പർ 446054 ൽ മിസ്റ്റർ സുരേഷ് കുമാറും മിസ്സിസ്സ് പ്രീയയും ചേർന്നെടുത്ത ലോണിൻ്റെ കുടിശ്ശിക തീർത്താൽ ബാങ്കിൻ്റെ ടാർഗെറ്റ് അച്ചീവ് ചെയ്യാനാകുമെന്ന് അഭിഷേക് കരുതുന്നു. അവരുടെ പ്രോപ്പർട്ടി ലേലം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു. തുടർന്ന് പ്രീ
യയെ പ്രതിചേർത്ത് കൃഷ്ണകുമാറിൻ്റെ തിരോധാനത്തിലേക്ക് നോവൽ തിരിയുകയും ചെയ്യുന്നു.

നോവൽ കൊലയാളിയെ തുറന്നുകാട്ടും മുൻപേ വായനക്കാർക്ക് മനസ്സിലാകുന്നുയെന്നത് ഒരു വീഴ്ചയാണ്. എന്നാൽ അത്തരത്തിൽ ഒരു മാനത്തിൽ നിന്ന് നോവൽ നോക്കിക്കാണേണ്ടുന്നതിലെ സാധ്യതയും ഞാൻ എടുത്തുകാട്ടുന്നില്ല. ഒരുപക്ഷേ ഞാൻ വായിച്ചതിലെ പാറ്റേൺ ആകാം അങ്ങനെ അവകാശപ്പെടാൻ എന്നിൽ കാരണമായത്. ഇങ്ങനെ വായനയെ എൻ്റെ ഒറ്റ ഐഡൻറ്റിറ്റിയിൽ ഒതുക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല...വികൃതമായ് വളച്ചൊടിക്കുന്നുമില്ല...

എന്നിലെ വായനക്കാരനുമായ ഈ പുസ്തകം സംവദിക്കുന്നതിനുമേൽ ഞാൻ നടത്തിയ ഒരു മറുപടിയായ് മാത്രം ഇതിനെ കണ്ടാൽ മതി. ഇത് 446054 നും എനിക്കുമിടയിൽ അവസാനിക്കുന്ന സംഭാഷണം മാത്രമാണ്.

ആശിഷ് ബെൻ അജയ് ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ...മറുപക്ഷത്ത് നിന്ന് സംവദിക്കാൻ വായനക്കാർക്കും  


Saturday, April 3, 2021

ടി ഡി രാമകൃഷ്ണൻ - പച്ച മഞ്ഞ ചുവപ്പ്

 ടി ഡി രാമകൃഷ്ണൻ്റെ പച്ച മഞ്ഞ ചുവപ്പ് വായിച്ചു.  ഡാനിഷ്പേട്ട് റെയിൽവേ സ്റ്റേഷന് വടക്ക് ഭാഗത്തായി ഒഴുകുന്ന മുക്കാലും വരണ്ട ശാരബംഗയിൽ നിന്നുമാണ് നോവൽ തുടങ്ങുന്നത്. ശാരബംഗയിൽ  മൂന്ന് തവണ മുങ്ങി നിവർന്നു. ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾ പൊറുക്കണെ എന്ന് സവിതാവിനോട് മനസ്സുരുകി പ്രാർത്ഥിച്ചു;ർപ്പണം ചെയ്തു.

ഒരുകാലത്ത് എല്ലാമതങ്ങളെയും നിരന്തരം വിമർശിക്കാറുള്ള ആൾ എങ്ങനെയാണിത്ര മാറിയത്.ജീവിതം വഴിമുട്ടുമ്പോൾ വെറും യുക്തികൊണ്ട് മുന്നിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ കഴിയാതെവരുമ്പോൾ സ്വയം എല്ലാ ആചാരാനുഷ്ഠാനങ്ങളുടേയും ഭാഗമാകും.

1955 മേയ് 14 ന് രാത്രി ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന നെല്ലൈ എക്‌സ്പ്രസ്സും ഈറോഡിൽ നിന്ന് ജോലാർ പെട്ടിലേക്ക് പോയ എം റ്റി സൂപ്പർഫാസ്റ്റും കൂട്ടിയിടിക്കുന്നു. ഇടിയുടെ ആഘാതത്തിൽ എഞ്ചിൻ പൂർണ്ണമായും തകർന്നു. ബോഗികളും വാഗണുകളും ചിന്നിച്ചിതറി വീണത് ട്രാക്കിൻ്റെ വലതുവശത്തേക്ക് ആയിരുന്നു. അന്ന് ആ ചോരയിൽ കുതിർന്ന മണ്ണിൽനിന്നും നൂറോളം വരുന്ന മനുഷ്യരുടെ ആത്മാവിനുവേണ്ടി ദർപ്പണം ചെയ്തു. അവരുടെ ആത്മാക്കൾക്ക് മോക്ഷം കിട്ടുന്നതിന് ഈ അപകടത്തിൻറെ സത്യം തെളിയണം.

ദുരൂഹതകളുടെ ചുരുൾപേറിയാണ്  നോവൽ തുടങ്ങുന്നത് തന്നെ. ഹിന്ദുസ്ഥാൻ ടൈംസിൽ തീവണ്ടി അപകടങ്ങളെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ടുകൾ എഴുതാൻ വന്ന ജ്വാലയിലൂടെയാണ് ലോക്കൂർ ആക്സിഡൻറ്റുകളെ പറ്റിയുള്ള നിഗൂഢതകളുടെ ചുരുൾ അഴിയുന്നത്. അതിൽ അസ്വാഭാവികതയായ് എന്തെങ്കിലും നടന്നിട്ടുണ്ടോ?ഉണ്ടെങ്കിൽ രാമചന്ദ്രൻ മാഷിനും ചെല്ല ദുരൈക്കും അതിൽ പങ്കുണ്ടോ?അതോ മറ്റാരെങ്കിലും അവരെ അതിൽ പെടുത്തുകയായിരുന്നോ എന്ന നിലയിലേക്കാണ് ജ്വാലയുടെ അന്വേക്ഷണം പുരോഗമിക്കുന്നത്.


ഇന്ത്യൻ റെയിൽവേ എന്നത് അധികാരത്തിന്റേയും അഴിമതിയുടെയും കേന്ദ്രമാണെന്ന് ഇതിലൂടെ വായനക്കാർക്ക് മനസ്സിലാക്കാൻ സാധിക്കും. അനായേസേന വായിച്ച് മുന്നേറാൻ കഴിയുന്നതരത്തിൽ കണ്ണിചേർത്തുകൊണ്ടാണ് രചന നടത്തിയിരിക്കുന്നത്. കൂടാതെ ഇടക്ക് വാട്സ്ആപ് രീതിയിലുള്ള സംഭാഷണവും റെയിൽവേയുടെ തന്നെ ഉള്ളിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ ആക്രമണങ്ങളും നോവലിൽ പ്രതിപാദിക്കുന്നുണ്ട്. വളരെ പതിഞ്ഞ സ്വരത്തിലാണ് നോവൽ വായനക്കാരോട് സംവദിക്കുന്നത്. റെയിൽവേ അപകടങ്ങളുടെ പശ്ചാത്തലം ഒഴിച്ചാൽ ഇതിൽ പറയുന്ന മുഴുവൻ കഥാപാത്രങ്ങളും പൂർണമായും ഫ്രിക്ഷനാണ്. റെയ്ൽവേയിൽ ജോലിചെയ്യുന്നവർക്കും ജോലിചെയ്തു കഴിഞ്ഞവരും ഒരുപക്ഷേ  അത് സമ്മതിച്ച് തന്നേക്കണമെന്നില്ല. 

ശാരബംഗയിൽ നിന്ന് വായനയുടെ ട്രാക്കിലേക്ക് കയറുമ്പോൾ ഇനിയങ്ങോട്ട് നാം കാണേണ്ട കാര്യങ്ങളെപ്പറ്റിയും അറിയേണ്ടുന്ന മിനിമം വസ്തുതകളെപ്പറ്റിയും ബോധവാനാകും. ചിലരെ നാം വിചാരണ ചെയ്യും,ചിലരെ നാം കുരിശ് ചുമപ്പിക്കും,ചിലരെയാകട്ടെ നാം എത്ര സമയമെടുത്തിട്ടായാലും സാവദാനമേ കുറ്റപ്പെടുത്താറുള്ളൂ. അത്തരത്തിൽ സംഘർഷ ഭരിതമായ സങ്കീർണതകൾക്കൊടുവിൽ നിന്നുകൊണ്ട് മാത്രമേ നമുക്ക് ഈ നോവലിനെ അഭിമുഖീകരിക്കാൻ സാധിക്കൂ.  മനോഹരമായ ഒരു നോവൽ ആണ് പച്ച മഞ്ഞ ചുവപ്പ്  



ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...