Saturday, October 2, 2021

ഹിരോഷിമ- നാഗസാക്കി വെറുമൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ല

   

കാർമേഘത്തിൻ്റെ കാളിമപോലും ഇല്ലാതെ മഴപെയ്തിറങ്ങുന്നതുപോലെ ജപ്പാനിലെ ദശലക്ഷത്തോളം നിഷ്‌കളങ്കരായ മനുഷ്യരെ 76 വർഷങ്ങൾക്ക് മുൻപ് മരണം തേടിയെത്തി. മരണത്തേക്കാൾ വേദനനിപ്പിക്കുന്ന മുറിപ്പാടുയകൾ സമ്മാനിച്ചുകൊണ്ട് 1945 എന്ന വർഷം അവരിലൂടെ കടന്ന് പോയെങ്കിലും ഇന്നും അന്നാട്ടിലെ  ജനങ്ങളുടെ മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ കഴിയാത്തത്ര ആഴത്തിൽ യാഥാർഥ്യത്തിൻ്റെ മുറിപ്പാടുകൾ ഇന്നും നിലനില്‍ക്കുന്നു. യുദ്ധം ഒന്നിനും പരിഹാരമല്ല. ചരിത്രത്തിലുടനീളം യുദ്ധം മനുഷ്യവംശത്തിന് നഷ്ടങ്ങൾ മാത്രമെ സമ്മാനിച്ചിട്ടുള്ളൂ .. കൂട്ടമരണങ്ങൾ, തലമുറകളിലേക്ക് പടരുന്നജനിതക രോഗങ്ങൾ,അനാഥത്വം, സമ്പത്തിൻെറയും ജീവനോപാധികളുടെയും നാശം. കാതടപ്പിക്കുന്ന ആറ്റംബോംബുകളുടെ പൊട്ടിത്തെറിയുടെയും, മനുഷ്യന്‍റെ പച്ച ശരീരംവെന്തു കരിഞ്ഞതിന്‍റെ മണവും, പൊള്ളലേറ്റ മാംസക്കഷണങ്ങൾ കൊണ്ട് അവിടെ അവിടെയായി തൂങ്ങിക്കിടക്കുന്ന മനുഷ്യ കോലങ്ങളും, അനാഥമാക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളിയും, മാറാരോഗത്തിന് അടിമപ്പെട്ട യുവത്വങ്ങളുടെ നിസ്സാഹയതയും ജപ്പാന് സമ്മാനിച്ചത് മറക്കാനാവാത്ത ആ കറുത്ത ദിനങ്ങളാണ് 1945 ഓഗസ്റ്റ് 6 ഹിരോഷിമ -ഓഗസ്റ്റ് 9 നാഗസാക്കിയിലുമാണ്. ആ ഓർമ്മയ്ക്ക് 2021 ൽ 76 വയസ്സ് തികഞ്ഞതേയുള്ളു.

    ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നത്. 30  രാജ്യങ്ങളിലെ 100 മില്യൺ ജനങ്ങൾ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തിൽ അതിലെ പ്രധാനരാജ്യങ്ങൾ അവരുടെ സാമ്പത്തീക, വ്യവസായീക, ശാസ്ത്രീയ കഴിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റമായിരുന്നു അത്. മനുഷ്യചരിത്രത്തിലെ ഏറ്റം നാശം വിതച്ച യുദ്ധത്തിൽ 70നും 85മില്യണും ഇടയിൽ  ജനങ്ങൾ കൊല്ലപ്പെട്ടു. കൂട്ടക്കൊലകളും, ഹോളോകാസ്റ്റ് പോലുള്ള കൂട്ടവധങ്ങളും, ബോംബ് വർഷവും, പട്ടിണിമുതൽ രോഗങ്ങൾ വരെ മരണകാരണമായ ഇതിൽ അണുബോംബ് വിതച്ച നാശങ്ങൾ ദൂരവ്യാപകമായിരുന്നു.

   വീണ്ടുമൊരു യുദ്ധകാഹളം മുഴങ്ങുമ്പോൾ ഗുർമെഹര്‍ എന്ന പെൺകുട്ടിയുടെ വാക്കുകൾക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. എത്ര കണ്ടാലും - എത്ര നൂറ്റാണ്ടു കടന്നാലും പ്രസക്തമാകുന്ന വരികൾ. നാലര മിനിട്ടു നീളമുള്ള തന്റെ വീഡിയോയിൽ ഒരു വാക്കു പോലും ഗുർമെഹർ ഉച്ചരിക്കുന്നില്ല. വലിയ വെള്ള പേപ്പറിൽ  എഴുതിയ നോവുന്ന വാക്കുകൾക്ക്  പക്ഷെ ഒരായിരം ശബ്ദങ്ങളേക്കാൾ പ്രാധാന്യമുണ്ടെന്ന് ആ പെൺകുട്ടിയ്ക്കറിയാമായിരുന്നു....ഫയാസ് ഖാൻ, പാക്കിസ്ഥാൻകാരനാണ്. അയാൾ ഗുർമെഹര്റിന് മറുപടി പറയുന്നത് വികാരനിർഭരമായ വാക്കുകളിലൂടയാണ്. പാകിസ്ഥാൻ ക്ലാസ്സ് മുറികൾ കേട്ട ഇന്ത്യക്കാരെയല്ല തുടർ പഠനത്തിനായി അമേരിക്കലയിലേക്ക് പോയ ഫയാസ് ഖാൻ കണ്ടതെന്ന് പറയുന്നു. ഇരിക്കാൻ ഇടം കൊടുക്കുന്ന,ഭക്ഷണം പങ്കുവയ്ക്കുന്ന ഇന്ത്യക്കാരെ...ഇന്ത്യക്കാരെന്ന് മാത്രമല്ല പല ദേശങ്ങളിൽ നിന്ന് വന്ന മനുഷ്യരെ!...

1945 ആഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ദിവസങ്ങളുടെ ഇളവേളയിൽ ആഗസ്‌റ്റ് ഒൻപതിന് രാവിലെ ഒൻപത് മണിക്കാണ് നാഗസാക്കിയിൽ 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള ഫാറ്റ് മാന്‍ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് പതിച്ചു. . ജപ്പാനെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ചതും വേദനിപ്പിച്ചതുമായിരുന്നു ഈ ആക്രമണങ്ങൾ.

അന്നത്തെ സാഹചര്യവും അനുഭവവും എല്ലാവരും അറിയണമെന്ന് ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന് അറിയപ്പെടുന്ന ജിറോ ഹമാസുമി വ്യക്തമാക്കുന്നു. ഹിരോഷിമയിൽ ബോംബ് പതിക്കുമ്പോൾ ഇവരുടെ അമ്മ ഗർഭിണിയായിരുന്നു. പിതാവ് കൊല്ലപ്പെടുകയും ചെയ്‌തു. ബോംബ് പതിച്ച പ്രദേശത്തിനടുത്ത് നൂറ് മീറ്റർ അകലെയാണ് പിതാവ് ജോലി ചെയ്‌തിരുന്നത്. "അച്ഛനെക്കുറിച്ച് എന്നും ആലോചിക്കാറുണ്ട്. അദ്ദേഹത്തെ അന്വേഷിച്ച് ചെന്നപ്പോൾ പൊള്ളലേറ്റ നിലയിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. ലിറ്റിൽ ബോയ് എന്ന ബോംബ് രാജ്യത്ത് പതിച്ചതിന് പിന്നാലെയുണ്ടായ അനുഭവം സഹോദരങ്ങളിൽ നിന്ന് കൂടുതലായി അറിഞ്ഞു. ചെവി പിളരുന്ന അവസ്ഥയായിരുന്നു അന്ന് ഉണ്ടായതെന്ന് ഇവർ വ്യക്തമാക്കുന്നു.
യുദ്ധമുഖത്തുനിന്ന് മനുഷ്യൻ മാനവികതയുടെ പാതയിലേക്ക് നടന്നു നീങ്ങുന്നത് നമ്മൾ കണ്ടതല്ലേ.
അത് അത്ര ലളിതമായ ഒരു പ്രക്രീയയല്ല. യുദ്ധം മനുഷ്യ വംശത്തിന് യാതൊരു നേട്ടവും ഉണ്ടാക്കുന്നുമില്ല. യുദ്ധവെറിക്കപ്പുറത്തേയ്ക്ക് മനുഷ്യ മനസ്സ് മുന്നേറിത്തുടങ്ങി എന്നതിന് തെളിവാണ് ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ ഹൈജമ്പ്. ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണു ഫിനീഷിംഗിനായുള്ള ഫൈനലിൽ എതിരിടുന്നത്..രണ്ടു പേരും 2.37 മീറ്റർ ചാടി തുല്യത പുലർത്തി നിൽക്കുന്നു..!! ഒളിമ്പിക്സ് ഒഫീഷ്യൽസ് മൂന്നു വീതം അറ്റമ്പ്റ്റുകൾ കൂടി രണ്ടു പേർക്കും നൽകിയെങ്കിലും 2.37 മീറ്ററിനു മുകളിലെത്താൻ രണ്ടു പേർക്കും കഴിഞ്ഞില്ല പിന്നീട് ഓരോ അറ്റമ്പ്റ്റു കൂടി രണ്ടു പേർക്കും നൽകിയെങ്കിലും കാലിനു സാരമയ പരിക്കു പറ്റിയ തമ്പേരി അവസാന അറ്റമ്പ്റ്റിൽ നിന്നും പിൻ വാങ്ങുന്നു.. ബാർഷിമിനു മുന്നിൽ മറ്റൊരു എതിരാളിയുമില്ലാത്ത നിമിഷം..ഈസിയായി തനിക്കു മാത്രമായി സ്വർണ്ണത്തിലേക്കടുക്കാനാവുന്ന മുഹൂർത്തം..!! 
എന്നാൽ ബാർഷിം ആ സമയത്ത് ഒഫീഷ്യലിനോട് ചോദിക്കുന്നു ഞാനും അവസാന അറ്റമ്പ്റ്റിൽ നിന്നും പിന്മാറിയാൽ സ്വർണ്ണം ഞങ്ങൾ രണ്ടു പേർക്കുമായി പങ്കുവെക്കപ്പെടാനാകുമോ ? ഒഫിഷ്യൽ ഒന്നുകൂടി ഉറപ്പു വരുത്തിയിട്ട് പറയുന്നു ''അതെ'' അപ്പോൾ സ്വർണ്ണം രണ്ടു പേർക്കു കൂടെ പങ്കു വെക്കപ്പെടും.. ബാർഷിമിനു പിന്നെ ആലോചിക്കാനൊന്നുമുണ്ടായില്ല അറ്റമ്പ്റ്റിൽ നിന്നും പിന്മാറുകയാണെന്ന് അറിയിക്കുന്നു..ഇത് കണ്ടു നിന്ന ഇറ്റലിക്കാരൻ എതിരാളി തമ്പേരി ഓടി വന്നു ബാർഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരയുന്നു..!! കായിക രംഗത്തെ നമ്മുടെ ഹൃദയം തൊടുന്ന സ്നേഹത്തിന്റെ മഹത്തായ പങ്കുവെപ്പാണു അവിടെ നമ്മൾ കണ്ടത്.. മതങ്ങളും വർണ്ണങ്ങളും രാജ്യാതിർത്തികളും അപ്രസക്തമാക്കുന്ന സ്പോർട്ട്സ്മാൻ സ്പിരിറ്റിന്റെ അവർണ്ണനീയമായ മാനവീക ഔന്നദ്ധ്യമാണു അവിടെ വെളിവാക്കപ്പെട്ടത്....




അനാഹി - വിപിൻ ദാസ്

 

   ഈ അടുത്തകാലത്ത് വായിച്ചതിൽ ഏറ്റവും നല്ല പ്രമേയം ഉൾക്കൊള്ളുന്ന നോവൽ. അതിനാൽ തന്നെ പ്രമേയം കൊണ്ടും അവതരണ രീതികൊണ്ടും മലയാളത്തിൽ പൂർവ്വമാതൃകകൾ ഇല്ലാത്ത നോവലാണ് വിപിൻ ദാസിൻ്റെ അനാഹി. ഇതൊരു അപസർപ്പക നോവൽ എന്നതിലുപരി ഈ നോവൽ കൈകാര്യം ചെയ്യുന്നത് പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിൻ്റെ അടരുകൾ അടയാളപ്പെടുത്തുക എന്നതാണ്. അതോടൊപ്പം തിന്മയെന്ന് നമ്മൾ വ്യവഹരിക്കപ്പെടുന്ന ശക്തിയും നന്മയെന്ന് നാം കരുതപ്പെടുന്ന ശക്തിയും വേറിട്ട് ഒരു വ്യാഖ്യാനത്തിന് വിധേയമാകുന്നുമുണ്ടിതിൽ. ദൈവത്തിൻ്റെ ഏകാധിപത്യപരമായ സാന്നിധ്യത്തെ പലകാലങ്ങളിൽ നിന്നുകൊണ്ട് ചോദ്യം ചെയ്യപ്പെടാൻ കരുത്തുനേടിയ ഒരു സ്ത്രീകഥാപാത്രം;ലിലിത്ത്,അവൾ അതേസമയം തന്നെ പുരുഷാധിപത്യപരമായ വ്യവസ്ഥയുടെ അന്യായങ്ങളെ ചോദ്യം ചെയ്യാനുള്ള കരുത്ത് നേടിയ സ്ത്രീയുടെ പ്രതീകമായും മാറുന്നുണ്ട്. ഇങ്ങനെ ഒരേസമയം നമുക്കുമുൻനിന്ന് വ്യത്യസ്തകൊണ്ട് അത്ഭുതം തീർക്കുകയാണ് അനാഹി. 

      ലിലിത്ത് എന്നാൽ ' അവൾ ദൈവത്തിൻ്റെ പ്രതിരൂപവും സൃഷ്ടിയുടെ സകല അളവുകളിലും പൂർണത തികഞ്ഞവളുമായിരുന്നു. അവൾ സുഗന്ധതൈലങ്ങൾക്ക് റാണിയും ഋതുക്കൾക്ക് യജമാനത്തിയും ആഗ്രഹങ്ങൾക്ക് ഉടയോളുമായി ഭവിച്ചു. എന്നാൽ അവളുടെ സൃഷ്ടിയിൽ സ്വന്തം സിംഹാസനം ഇളകുന്നതു കണ്ട ദൈവം അവളെ സ്വർഗത്തിൽ നിന്ന് പുറത്താക്കി. അവൾ പതിനേഴു മാലാഖമാരുടെ അകമ്പടിയോടെ ഭൂമിയിൽ അഭയംതേടി ' ആന്ദ്രാസിൻ്റെ പുസ്തകം, മൂന്നാം അധ്യായം, 21 മുതൽ 25 വരെ വാക്യങ്ങൾ ( ആരവല്ലിയുടെ തർജമ ) പൊതുവിൽ അനാഹി ചർച്ച ചെയ്യപ്പെടേണ്ടത്  സാമൂഹിക സ്ഥിരീകരണത്തിനായി ലിലിത്തിനെ പൈശാചിക വൽക്കരിക്കുകയും ഹവ്വയെ പ്രകീർത്തിക്കുകയും ചെയ്യുന്ന സമൂഹം നിരാശാജനകമാണ്.       നോവലിൻ്റെ പശ്ചാത്തലത്തിനൊപ്പം കടന്നുപോകുന്ന ഒന്നാണ് ആരവല്ലി തര്‍ജമ ചെയ്ത ആന്ദ്രാസിന്റെ പുസ്തകം. ഒപ്പം അത് നോവലിനോളംതന്നെ വായനക്കാരനെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ലിലിത്ത് എന്താന്നെന്നും ആന്ദ്രാസിൻ്റെ  പുസ്തകം എന്താന്നെന്നും അത് സാത്തനികമായ ശ്കതിയുമായി ഇരുൾമറവിൽ രഹസ്യമായി മറ്റൊരു ലോകം പണിതത് എങ്ങനെയാണെന്നും നമ്മൾ മനസ്സിലാക്കുന്നത് ഇതിലൂടെയാണ്.                         ഇതിലെ പ്രധാന സവിശേഷത കഥാപാത്ര നിർമിതിയാണ്. കഥാപാത്രങ്ങളുടെ പേരുകൾ തന്നെ പർവ്വതങ്ങളുടെ പേരാണ്.- സഹ്യൻ,ആരവല്ലി,ശതപൂരൻ,വിന്ധ്യ,ആൽപ്‌സ് മൗണ്ട് ബ്ലോക്ക് എന്നിങ്ങനെ. സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ലിലിത്ത് ഭൂമിയിൽ അഭയം തേടുകയും തന്നെ അകാരണമായി പുറത്താക്കിയ ദൈവത്തോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയും ചെയ്യുന്നു. അതിന്നായി അവൾ ദൈവത്തെ ധിക്കരിച്ച ഒരുകൂട്ടം മാലാഖമാരെ ഒപ്പം ചേർത്ത് ഒരു പദ്ധതി ആവിഷ്‌കരിച്ചു. ദൈവം അറിയാതെ ലിലിത്തിൻ്റെ പദ്ധതികൾ കൂട്ടാളികൾ ആയ മാലാഖമാരെ അറിയിക്കാൻ ഗൂഢമായ ഒരു ഭാഷകണ്ടുപിടിക്കുകയും അതുവഴി സന്ദേശം കൈമാറുകയും ചെയ്തിരുന്നു. ദൈവത്തിനെതിരെ പദ്ധതികൾ ആസൂത്രണം ചെയ്തത്  ദൈവം

കണ്ടുപിടിക്കുകയും ലിലിത്തിനെ വിശുദ്ധനാടുകൾക്ക് വെളിയിൽ ജീവനോടെ അടക്കം ചെയ്യുകയും ഉയർത്തെഴുന്നേൽക്കാതിരിക്കാൻ  കല്ലറക്ക് മുകളിൽ മൂന്ന് അടയാള സ്‌തൂപങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.            സഹ്യൻ യഥാര്‍ത്ഥത്തില്‍ ചില അദൃശ്യശക്തികളുടെ നിയന്ത്രണത്തില്‍ ചലിക്കാന്‍ മാത്രമാണ് വിധിക്കപെട്ടതെന്നും  തൻ്റെ  ശരീരവും മനസും ചിന്തകളും പ്രവര്‍ത്തിയും ഒന്നും അയാളുടെ നിയന്ത്രണത്തിൽ അല്ലാ എന്നും നാം പതുക്കെ തിരിച്ചറിഞ്ഞുതുടങ്ങും. പിന്നീടുള്ള കഥപറച്ചിൽ സഹ്യനിൽ കേന്ദ്രീകരിച്ചുകൊണ്ടാണ്. തുടർന്ന് അയാളിലെ ശരീരത്തിലും മനസ്സിലും ചിന്തയിലും പ്രത്യക്ഷത്തിൽ ഉണ്ടാകുന്ന മാറ്റത്തിലാണ് തുടർന്ന് നോവൽ കടന്നുപോകുന്നത്. സഹ്യൻ  തൻ്റെ സ്വത്വം എന്താണെന്ന് തിരിച്ചറിയുന്ന നിമിഷം ഭീതിസാഹിത്യത്തിൻ്റെ ലാവണ്യ ശാസ്ത്രം ഫലപ്രദമായി പ്രയോഗിച്ച്  വിജയിച്ച് നോവലിനപ്പുറത്തുനിന്ന് ചിരിക്കുന്ന വിപിൻ ദാസ് എന്ന എഴുത്തുകാരനെ നമുക്ക് കാണാം.
 

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...