Monday, July 20, 2020

ഒപ്പീസ്- ഫർസാന അലി


ഫർസാന അലിയുടെ മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന കഥ - ഒപ്പീസ് വായിച്ചു. കഥയുടെ തുടക്കം മുതൽ തന്നെ വായനക്കാരൻ കാണുന്നത് മനോനിലതെറ്റിയ ജോസഫിനെയാണ്. " മരണക്കിടക്കയിലും അവൾക്കത്രനേരം 
നിവർന്ന് കിടക്കാൻ ഒക്കുകേലച്ചോ! ചരിച്ച് കെടത്തണം " എന്ന് വാവിട്ട് നിലവിളിക്കുന്ന അയാളെ പണിപ്പെട്ടാണ് പിടിച്ചുനിർത്തുന്നത്. അവൾ തളർന്ന് കിടക്കുമ്പോൾ അയാൾ ജീവിക്കുന്നത് അവരുടെ പഴയ ഓർമ്മകളിലൂടെയാണ്. സ്നേഹവാത്സല്യങ്ങൾ നിറഞ്ഞൊഴുകുന്ന മുഖമാണ് അയാളുടേത്. അയാൾക്ക് അവളോടുള്ള സ്നേഹം എത്രകണ്ട് ഉണ്ടായിരുന്നെന്ന് ഹോം നേഴ്‌സായ എൽസക്ക് മാത്രമേ അറിയൂ. എന്നാൽ എൽസ സ്നേഹത്താൽ വഞ്ചിക്കപ്പെട്ടവളും, ആസിഡാൽ പൊള്ളലേറ്റവളും,കേസിനുപിറകേ ജീവിതം നയിക്കുന്നവളുമാണ്. അവളറിഞ്ഞ പുരുഷനേക്കാൾ എത്രയോ വ്യത്യസ്തനായിരുന്നു ജോസഫ്;സ്നേഹം കൊണ്ടുകൂടി. ജെസ്റ്റിനും സിസ്റ്റർ ആന്മരിയക്കും ഇപ്പോളും അയാൾ ( ജോസഫ് ) അർഥം കണ്ടെത്തിയിട്ടില്ലാത്ത സമസ്യാകുന്നു. 
   എന്തുകൊണ്ടോ എൻ്റെ ഹൃദയത്തെ അത്രകണ്ട് ഇത് വേദനിപ്പിച്ചു.കുറച്ച് ദിവസം മുൻപ് വായിച്ച ചാവുനിലവും  ഈ വേദനക്ക് പകുതിയോളം പങ്കാളിയായ്. ജോസഫ് എന്തൊരു മനുഷ്യനാണ്;അയാൾക്ക് ആത്മത്യ ചെയ്യരുതോ? അത്രമേൽ അയാൾക്ക് പ്രിയപ്പെട്ട ജീവനാണ് മാഞ്ഞുപോയത്. 
   ഇൻറ്റർ സോൺ കലോത്സവത്തിൽ ഏതോ ഒരു കുട്ടി ചൊല്ലിയ കവിതയും ആ കവിതയോടുള്ള അടങ്ങാത്ത ആരാധനയുമാണ് ആ കവിതയുടെ രചയിതാവായ ജോസഫിലേക്ക് മീനമ്മയെ കൊണ്ടെത്തിക്കുന്നത്. ജോസഫ് അയാളിൽ കണ്ട കുറവുകളൊന്നും അവൾക്ക് ഒരു കുറവേ ആയിരുന്നില്ല. പി.ജി വിദ്യാർത്ഥിയായ അവൾ ഒരു കൊല്ലത്തോളം അയാൾക്ക് കത്തുകളെഴുതി; ഫോണുകൾക്ക് കാത്കൊടുക്കാതെ ഒരു തമാശയെന്നോണം അയാളിലെ വാർദ്ധഖ്യം അവളെ ഒഴുവാക്കാൻ ശ്രമിച്ചു.
      അയാളുടെ കയ്യിൽനിന്ന് ഊർന്നുപോയ അവളെ ഇക്കാലമത്രയും അയാൾ പരിചരിക്കുകയായിരുന്നു. എൽസയെ ഹോം നഴ്‌സ് ആയ് വെച്ച് അയാളിലെ കർത്യവ്യത്തിൽ നിന്ന് ഊർന്നുപോകുകയല്ല ചെയ്തത്, കൂടുതൽ ഉത്തരവാദിത്വം കാട്ടുകയാണ് ചെയ്തത്. പലപ്പോഴും അവരുടെ സ്നേഹ സംഭാഷണങ്ങൾ എൽസ കണ്ടിരുന്നു.  ഉള്ള് പൊള്ളുന്ന സന്ദർഭങ്ങൾ.. ഇതിലെ വാക്കുകൾ സ്നേഹം കൊണ്ട് വായനക്കാരൻ്റെ ഹൃദയത്തെ പുണരുകയാണ് ചെയ്യുന്നത്. 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...