Tuesday, December 29, 2020

ഒരു ചൈനീസ് തെരുവ്- ഫർസാന അലി

 

പ്രണയത്തിൻ്റെ കല്ലറ തേടിയുള്ള ഒരു യാത്രയാണ് ഫർസാന അലിയുടെ ഒരു ചൈനീസ് തെരുവ് എന്ന കഥ.വാർദ്ധഖ്യത്തിലും പ്രണയംപൂത്ത് മേപ്പിൻ മരത്തിൻ്റെ തണൽ പറ്റി നിൽക്കുന്ന ധാരാളം പേരെ നമുക്ക് ഇതിൽ കാണാൻ സാധിക്കും. ഒപ്പം സ്വപനം പുലരാൻ പോകുന്ന ഒരു സായാഹ്നത്തിൽ എല്ലാം നഷ്ട്ടപ്പെട്ട് പള്ളിസെമിത്തേരിയിൽ ഏകനായ് ഉറങ്ങുന്ന ജിയാ ലിങ് നെയും.

   ഇതുവായിക്കുന്ന ഏതൊരു വായനക്കാരനും ആ പള്ളി സെമിത്തേരിതേടി പോകും.ജിയാ ലിങ് - ചെങ് ഷിയുമായ ഏറെത്തവണ കൈ കോർത്തുപിടിച്ചുനടന്ന അതേ പാതയിലൂടെ. ഇളം വെയിലിൽ.ഇലകൾ പൊഴിച്ച് പേഴ്‌സി മൺ മരങ്ങൾക്കിടയിലൂടെ നേർത്ത് തണുപ്പ് ചുമന്ന് എങ്ങുനിന്നോ എത്തുന്ന ഇളം കാറ്റ് നടത്തത്തിന് ആശ്വാസം പകരുന്നുണ്ട്. ഒരൽപ്പം കൂടിനടന്നാൽ പള്ളി സെമിത്തേരിയായി.വഴിയുടെ ഇരുവശത്തും പൂക്കൾ വിൽക്കുന്നവരുടെ നീണ്ട നിര.

    കഴിഞ്ഞ ഒരു ശൈത്യത്തിൽ  ആണ് ജിയാ ലിങ്നെ ചെങ് ഷി കണ്ടുമുട്ടുന്നത്.കൊടുംതണുപ്പിൽ കട്ടിയുള്ള തുകൽ കാലുറകളും  രോമക്കുപ്പായവും ചെവിയടക്കം മൂടുന്ന കമ്പിളി കുപ്പായം ധരിച്ചരുന്നു ജിയാ ലിങ്. എത്രയോ തവണ ഹൃദയം പാതിപൊതിഞ്ഞു ആ ശൈത്യത്തിൽ അവർ നടന്നിട്ടുണ്ട്.ചെങ് ഷി,അവൾ മദ്യശാലയിലെ ഗിത്താറിസ്റ്റ് ആണ്.വറ്റിയ ഹൃദയത്തിലേക്ക് മദ്യം നിറയ്ക്കുമ്പോൾ ആയാസം കുറക്കുന്നത് അവളുടെ  ഗിത്താറായിരുന്നു.അപ്പോഴാണ് മദ്യശാലയുടെ ഇടത്തെ മൂലയിൽ കറുപ്പും വെള്ളയും കരുക്കൾ നീക്കി, കയ്യിൽ ബീർ നുണഞ്ഞിരിക്കുന്ന ജിയാ ലിങ്നെ കാണുന്നത്.അയാൾ ചെങ് ഷി യുടെ തുറിച്ച മിഴികളെ തേടുന്നുണ്ടായിരുന്നു. ഇടക്ക് അവളിലേക്ക് എത്തുന്ന പതിഞ്ഞ പുഞ്ചിരി അവൾ ചൂട് പകർന്നു. ചാറ്റൽ മഴപോലെ പെയ്യുന്ന ഓർമ്മയിൽ തെക്കൻ പ്രവിശ്യയിലെ ഏതോ നദിയിൽ വീണുമരിച്ച ചെങ് ഷിയുടെ ഭർത്താവിൻ്റെ ഓർമ്മകളും ഉണ്ടായിരുന്നു.

      ഇടമുറിയാതെ ഒഴുകുന്ന ജിയാ ലിങ്നോടുള്ള ചെങ് ഷിയുടെ പ്രണയം തിരക്കേറിയ വീഥികളിൽ പലപ്പോഴായി ഇലപൊഴിക്കുന്ന പെഴ്‌സി മൺ മരത്തെപ്പോലെയായിരുന്നു.എട്ടുമാസം മുൻപുള്ള വേനൽച്ചൂടിൽ കാത്തിരിപ്പിൻ്റെ ദൂരം അവർ അവസാനിപ്പിക്കുന്നു. മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങൾ ശ്രവിച്ച് മരിച്ചവരുമായ് സംസാരിക്കുന്ന;അതിൽ പഠനം നടത്തുന്ന ഡോ.ജിയാ ലിങ്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി ചെങ് ഷി പറയുന്നു.  ശൈത്യത്തിൽ ഇവരുടെ പ്രണയത്തെ പിന്തുടർന്നുവന്ന മരണം ജിയാ ലിങ്നെ കൊണ്ടുപോകുന്നു;ചതുരംഗത്തിൽ കരുക്കൾ വെട്ടിമാറ്റുന്നപോലെ...

   ആരൊക്കെയോ പൂക്കളുമായി സെമിത്തേരിയിലേക്ക് പോകുന്നുണ്ട്.ജീവിക്കുന്നവരേക്കാൾ മരിച്ചവരാണ് കൂടുതൽ. കനത്ത ഇരുട്ട് പരക്കുന്നതായ് തോന്നുന്നു...മുട്ടുകുത്തി..ആ കല്ലറയ്ക്കുമുകളിൽ പൊടിപിടിച്ച ഒരു ഗിത്താർ ഇരിക്കുന്നത് ഞാൻ കണ്ടു.പ്രണയം സിരകളിലേക്ക് അരിച്ചുകയറി.തെരുവിലെ ഏതെങ്കിലും ഒരു മദ്യശാലയുടെ വട്ടമേശ ലക്ഷ്യമാക്കി ഞാൻ നടന്നു.അൽപ്പ സമയം ബാക്കിയുണ്ട്.

Thursday, December 24, 2020

വേശ്യാലയത്തിൽ - പി.കേശവദേവ്

 

   സാഹിത്യത്തിൻ്റെ മുഖ്യധാരയിൽ ഇടംകിട്ടാതെപോയ,സാമൂഹിക കാഴ്ചപ്പാടുകൾ അകാലമാകുന്ന കാലത്ത് പി.കേശവദേവിൻ്റെ കഥകൾക്ക്  കൂടുതൽ പ്രകാശന സാധ്യത ലഭിക്കുന്ന തരത്തിലേക്ക് മാറിക്കഴിക്കഞ്ഞിരുന്നു. ആ സാധ്യത സാംശീകരിച്ചുകൊണ്ട് ചെറുകഥയിൽ അദ്ധേഹം പ്രബലനാകുകയും ചെയ്തു. ഈ ചെറുകഥയിലെ പ്രധാന കഥാപാത്രമായ ലക്ഷ്‌മി ജീവിതത്തിലെ ഏതോ ഘട്ടത്തിൽ വെച്ച് വേശ്യയായി തീരുകയാണ്. അവളുടെ ജീവിതത്തെ മൂന്നാമതോ നാലാമതോ... എത്രാമതോ ആയ ഒരാൾ കേൾക്കുകയാണ്. ചിലപ്പോൾ കഥാകൃത്ത് തന്നെയാകാം.               കൊച്ചിയിൽ ഗാന്ധി വരുന്നുണ്ടെന്ന് കേട്ടറിഞ്ഞ ലക്ഷ്‌മിക്ക് അദ്ധേഹത്തെ നേരിൽ കാണാൻ ഒരു ആഗ്രഹാ. പ്രസംഗം കേട്ടു നിന്ന് സമയം പോയതറിഞ്ഞില്ല. തിരിഞ്ഞുനോക്കിയപ്പോൾ കൊച്ചമ്മ! കാറും കോളുമായ് പിന്നിൽ നിൽക്കുന്നു. ഒരു നിമിഷംകൊണ്ട് ഇറക്കിവിടൽ. അതിൻ്റെ വേദനയും അപമാനവും. അവിടെനിന്നുമാണ് അവളുടെ ജീവിതത്തിലേക്ക് നാണു കടന്നുവരുന്നത്. അയാൾ കപ്പലിലെ പണിക്കാരനാണ്. കത്തിക്കാളുന്ന മരുഭുമിയിലൂടെയാണ് അവൾ ജീവിതം തുടങ്ങിയത്. ആ ജീവിതത്തിൽ കിട്ടിയ ഒട്ടകമായിരുന്നു നാണു. എന്നാൽ ജീവിതത്തിലെ നിശിതഖഡ്ഗത്താൽ അത് വെട്ടേറ്റ് വീണു. അവൾ വീണ്ടും അശരണയായ്...മോഷ്ട്ടാക്കളെയും വ്യഭിചാരനികളെയെയും സൃഷ്ട്ടിക്കുന്ന ജീവിതത്തിൻ്റെ ഫാക്ടറി രഹസ്യമായി അദ്ധേഹം നമുക്ക് കാണിച്ചുതരുന്നുണ്ട്.

  ദരിദ്രരുടെ പ്രയത്‌നം മാത്രമല്ല അവരുടെ അഭിമാനവും അവരുടെ മനുഷ്യത്വവും അന്യരുടെ കവർച്ചക്ക് എപ്പോഴും വിധേയമാകുന്നെന്ന്  പറയുന്നതോടുകൂടി പ്രകാശത്തിൻ്റെ പ്രതിബിബം കാണായി. മറ്റൊരു തരത്തിലുള്ള സമകാലിക രാഷ്ട്രീയം ചെറുകഥയിൽ പിറവികൊള്ളുന്നു.

Wednesday, December 23, 2020

മോതിരം - കാരൂർ നീലകണ്ഠപിള്ള ( 1 )

 അറുപത് വർഷത്തെ 60 കഥകൾ കോർത്തിണക്കിയ '' കാലം മറക്കാത്ത കഥകൾ ''വായിച്ചുകൊണ്ടിരിക്കുന്നു. ഈ കഥാ സമാഹാരത്തിലെ ഓരോ കഥയിൽക്കൂടിയും കടന്നുപോകുമ്പോൾ മൂല്യവത്തായ കുറേ കഥാ ധാര നമ്മെ ഏറെ വിസ്മയപ്പെടുത്തുന്നു. അതിലെ ആദ്യ കഥ     കഥകളുടെ മുത്തുകൾ വാരിയെറിഞ്ഞു വിസ്മയാധീനനായ്  മാറിയ കഥാ കാരനാണ് കാരൂർ നീലകണ്ഠപിള്ള. എന്തെന്നാൽ ചില കഥകൾ കഥകളെന്നതിനപ്പുറത്തേക്ക് മറക്കാനാവാത്ത അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു;ഓരോ കഥാകൃത്തുക്കളും അവരവരുടെതായ നിലക്ക്. '' മോതിരം ''എന്ന കഥയിലെ കഥാപാത്രമായ കുഞ്ചുവമ്മാവൻ എഴുപത്തിനാലാം പിറന്നാൾ ദിവസമാണ് മരിക്കുന്നത്. മരിക്കുമ്പോൾ കുഞ്ഞിക്കാവമ്മയും ഉണ്ടായിരുന്നു. മക്കളും മരുമക്കളും പിറന്നാൾ സദ്യ ഉണ്ണാൻ കൂടിയുന്നു. വലതുകാലിൻ്റെ സ്വാധീന കുറവുകൊണ്ട് ഇപ്പോൾ പുറത്തേക്കുള്ള ഇറക്കം നന്നേ കുറവാണ്.          തെക്കേ ചായ്പ്പിൻ്റെ ഒരുഭാഗത്താണ് കുഞ്ചുവമ്മാവൻ ഇപ്പോൾ താമസിക്കുന്നത്.നീളമുള്ള കാട്ടുവടിയും, കയറ്റുകട്ടിലും,പിച്ചളയുടെ ഒരു പെട്ടകവും,ഒരോട്ടു കിണ്ടിയും മാത്രമാണ് സമ്പാദ്യം. കുട്ടികൾ ശാഠ്യം പിടിച്ചു കരയുമ്പോൾ അദ്ദേഹത്തിൻ്റെ ശബ്ദം കേട്ടാൽ അടങ്ങിക്കോളും ഇപ്പോൾ. തൻ്റെ പോയകാല പ്രതാപകാലം അയാൾ അയവിറക്കുകയാണ്.തുപ്പാൻ തിരുമേനിയുടെ ആന പാപ്പാൻ ആയിരുന്നപ്പോൾ മുതൽ അയാൾക്ക് കുഞ്ഞിക്കാവിനെ പരിചയമുണ്ട്.ആറാട്ടെഴുന്നള്ളിപ്പിന് മനയ്ക്കലെ പടിപ്പുരയിൽ വന്നുനിന്നപ്പോഴാണ് കുഞ്ചുവമ്മാവൻ കുഞ്ഞിക്കാവിനെ ആദ്യമായ് കാണുന്നതും ഇഷ്ടപ്പെടുന്നതും. അന്ന് കുഞ്ഞിക്കാവിനെ സ്വന്തമാക്കാൻ ആഗ്രഹിച്ച കുഞ്ചുവമ്മാവൻ അണിവിരലിൽ ഒരു മോതിരം അണിഞ്ഞു എഴുപത്തിനാലാം വയസ്സിൽ സ്വന്തമാക്കുന്നു.      


മരിച്ചതിൻ്റെ ദുഃഖമൊന്ന് തണുത്തപ്പോൾ മക്കൾ കുഞ്ചുവമ്മാവൻ്റെ കയ്യിൽ കിടന്ന് മോതിരം അന്വേഷിക്കാൻ തുടങ്ങി.വല്ലവരും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന് സന്ദേഹിക്കുന്നു. മോതിരത്തോടു ചേർത്ത് പലതും ആലോചിച്ചുകൂട്ടുന്നു. എന്നാൽ ആ മോതിരം വാർദ്ധക്യത്തിൻ്റെ പുഴകടന്ന് എങ്ങോട്ടോ പോകുകയാണ്. 

Sunday, December 13, 2020

ഞാൻ - എൻ എൻ പിള്ള

മലയാളി വായനക്കാരുടെ സാമൂഹിക ഭൂമികയിൽ കോളിളക്കം സൃഷ്ട്ടിച്ച ആത്മകഥയാണ് എൻ എൻ പിള്ളയുടെ '' ഞാൻ ''. ആഖ്യാന മന്ത്രവാദത്തിൻറെ ഗരിമകൊണ്ട് ഒരുപറ്റം ആസ്വാദകരെക്കൂടി സൃഷ്ട്ടിക്കാൻ ''ഞാൻ'' എന്ന ആത്മകഥ കൊണ്ട് എൻ എൻ പിള്ളയ്ക്ക് സാധിച്ചു. വിസ്മയകരവും സംഭവബഹുലവുമായ അദ്ദേഹത്തിൻ്റെ ജീവിതത്തെ തുറന്ന ഒരു പുസ്തകമായാണ് വായനക്കാരിലേക്ക് എത്തിയത്. അത്രതന്നെ പച്ചയായ് അദ്ദേഹം അത് തുറന്നെഴുതുകയും ചെയ്തിരിക്കുന്നു. ഏറ്റവും ധീരവും സത്യസന്ധവുമായ ഒരു ആത്മകഥ. അതുകൊണ്ട്കൂടി തന്നെ ''ഞാൻ'' എന്ന ആത്മകതയ്ക്ക് വായനക്കാർ ഏറെയാണ്. ഇതുപോലെ ഒരു തുറന്നെഴുത്ത് നടത്തിയിട്ടുള്ള ആത്മകഥ മലയാള സാഹിത്യലോകത്ത് ഉണ്ടോ? എന്ന ചോദ്യം ഞാൻ ഇവിടെ അവശേഷിപ്പിക്കുകയും ചെയ്യുന്നു. ഉണ്ടെങ്കിൽ തീർച്ചയായും കുറിക്കണം.

  ഒന്നാം അങ്കം വായിച്ചവസാനിപ്പിക്കുമ്പോൾ വെളിവാകുന്നത് എൻ എൻ പിള്ളയുടെ ജീവിതത്തിലൂടെ കടന്നുപോയ മുഖങ്ങളെയാണ്. ആ ജീവിത കഥാവിശേഷണത്തിലെ ഓരോ തലവാചകങ്ങളും വായനക്കാരിൽ അമ്പരപ്പുളവാക്കും.മലയയിലേക്ക് ഒരു അഭയാർത്ഥിയായി പോകുന്നത്  മുതൽ ഉള്ള അദ്ദേഹത്തിൻ്റെ ജീവിതത്തിന് എന്തിനോടെന്നില്ലാത്ത നിസ്സംഗത നിഴലിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. നിരന്തരമായ ഒരു സമരംകൊണ്ട്കൂടിയാണ് അദ്ദേഹം ജീവിതത്തെ അദ്ദേഹത്തോട് സമന്വയിപ്പിക്കുന്നത്. ജീവിതത്തിൽ കടന്നുപോകുന്ന സാധാരണവും അസാധാരണവുമായ നിമിഷങ്ങൾ മുഴുവൻ കുത്യമായ് അദ്ദേഹം ഇതിൽ ആവിഷ്‌ക്കരിക്കുന്നുണ്ട്. കേരള ബന്ധുവിൻ്റെയും സിംഗപ്പൂർ ഹെറാൾഡിൻ്റെയും റിപ്പോർട്ടർ എന്ന നിലയിൽ അദ്ദേഹം പാൾമുനിയെ കാണുന്ന സന്ദർഭം വിവരിക്കുന്നത് വളരെ അത്ഭുതത്തോടെയാണ്. അതുപോലേ തന്നെയാണ് ആത്മകഥയിൽ ഇടയ്ക്കുകയറിവരുന്ന ചരിത്ര സംഭവങ്ങളും. അത് ആ ഭൂമികയിലെ സാമൂഹിക സാഹചര്യം കുത്യമായ് മനസ്സിലാക്കുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരു വ്യക്തിയുടെ ആത്മകഥ മാത്രമല്ല;ഒന്നിലേറെപ്പേരുടെ കൂടിയാണ്,

ഒരു കാലഘട്ടത്തിൻറെ ചരിത്രം കൂടിയാണ്. നരവർഗത്തിൻ്റെ പാവനമായ ജീവിതകാമനകളിലേക്ക് ഒരു കാലഘട്ടത്തിൻറെ ചരിത്രത്തെയും അദ്ദേഹം അനായാസേന സന്നിവേശിപ്പിക്കുന്നു;വേർതിരിക്കാനാവാത്ത തരത്തിൽ. അതുകൊണ്ട് ഈ ആത്മകഥ സാഹിത്യപരമായ മൂല്യം സൃഷ്ടിക്കുന്നു. ഒരേസമയം ഘടിനവും അനായാസകരവുമായ വായനയാണ് '' ഞാൻ '' വായനക്കാർക്ക് സമ്മാനിക്കുന്നത്. സാഹിത്യപരമായ മൂല്യം നിലനിർത്തിക്കിക്കൊണ്ട് ജീവിതത്തിൻറെ തുറന്നെഴുത്ത് മറ്റേതൊരാളാക്കും അസാധ്യമാണ്.തീർച്ച... അതിൽ മഹത്വത്തിൻ്റെയും ആദർശാത്മകതയുടെയും കവചകുണ്ഡലങ്ങൾ എൻ എൻ പിള്ള അണിയിക്കുകയും ചെയ്തിട്ടുണ്ട്. 

     പിതാവിൻ്റെ ജോലിസംബന്ധമായി ചെറുപ്പം മുതൽക്കേയുള്ള യാത്ര പിള്ളയിൽ നല്ലൊരു സഞ്ചാര സാഹിത്യകാരനെ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തൻ്റെതായ് എന്തിനെയും പ്രത്യേകിച്ച് തൻ്റെടം, ഒരന്തസ്‌,അഭിമാനം,സ്ത്രീ ഇവയെല്ലാം സാർവത്രികമായി പ്രതിപാദിക്കുന്നത് കാണാൻ സാധിക്കും. അതുപോലെ തന്നെ തുല്യമായ അകലത്തിൽ അവ കോർത്തിണക്കുകയും ചെയ്തിട്ടുണ്ട്. അതിൻ്റെ മനശാസ്ത്രം പോകപ്പോകെ വായനക്കാർക്ക്  തെര്യപ്പെടും. ചിന്നമ്മ മുതൽ ഗുരമ്മ വരെയുള്ള സ്ത്രീ രത്നങ്ങളും ഈ ആത്മകഥയെ വലയം ചെയ്യുന്നു. അവിസ്മരണീയമായി ഇതിലെ പല കഥാപാത്രങ്ങളും നമ്മിൽ തങ്ങി നിൽക്കും.അതിനുകാരണം '' ഞാൻ ''ആണ്   

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...