Sunday, March 21, 2021

സാനുമാഷിൻ്റെ വിചാരയാത്രകൾ - എം.കെ. സാനു

മികച്ച വീക്ഷണങ്ങളാണ് ചില കൃതികൾക്ക് ദിവ്യമായ പരിവേഷം നൽകുന്നത്.വിശുദ്ധ ഗ്രന്ഥങ്ങൾക്കെന്നപോലെ മികച്ച കാവ്യങ്ങൾക്കും ഇത്തരം വീക്ഷണം പ്രത്യേക ചൈതന്യമരുളുന്നുണ്ട്.ഈ ലേഖനത്തിലെ ഒട്ടുമിക്ക ഉപന്യാസങ്ങൾക്കും അത്തരത്തിലുള്ള വീക്ഷണം നമുക്ക് കാണാൻ സാധിക്കും.പലപ്പോഴായ് പല സന്ദർഭങ്ങളിൽ രചിച്ചിട്ടുള്ളതാണ് ഇതിലെ ഉപന്യാസങ്ങൾ ഒക്കെയും.ഇതിലെ ചില വിഷയങ്ങൾ ഉപന്യസിച്ചിരിക്കുന്നതിൻ്റെ ശൈലി നാം പ്രത്യേകം ശ്രദ്ധിക്കണം.കാരണം മലയാളത്തിലെ സാധാരണ വായനക്കാർ മുഷിയാതെ വായിക്കണമെന്ന കാഴ്ചപ്പാട് അന്വർത്ഥമാക്കുന്ന രീതിയിലാണ് സാനുമാഷ് അത് ചിട്ടപ്പെടുത്തിയത്.അതിൽ എടുത്ത് പറയേണ്ടത് ചില പുസ്തകങ്ങളോടുള്ള അദ്ധേഹം കാണിക്കുന്ന ദാക്ഷിണ്യം തന്നെയാണ്.

സാനുമാഷ് സൂചിപ്പിക്കുന്ന അദ്ധേഹത്തിൻ്റെ കാഴ്ചപ്പാട് പലതും പരസ്പ്പരം കണ്ണിചേർന്ന് കിടക്കുന്ന ഒന്നായ് നമുക്ക് കാണാൻ സാധിക്കും.സ്വാതന്ത്ര്യം ലഭിക്കുന്ന അന്തരീക്ഷത്തിലൂടെയാണ് സാനുമാഷിൻ്റെ വിചാരയാത്രകൾ തുടങ്ങുന്നത് തന്നെ.അക്കാലത്തുള്ള സോഷ്യലിസത്തിൻ്റെ സ്വാധീനവും പ്രയോഗത്താൽ ഉചിതമാകുന്ന സ്ഥിതിസമത്വ ദർശനവും ജയപ്രകാശ് നാരായണൻ എന്ന വ്യക്തിയിലൂടെ സാനുമാഷ് വായനക്കാർക്ക് കാണിച്ചുതരുന്നു.ഗാന്ധി വധിക്കപ്പെട്ടതിന് ശേഷമുള്ളവ വിശകലനം ചെയ്യുമ്പോൾ മനുഷ്യ മഹിമ അളക്കുന്നതിനുള്ള മാനദണ്ഡം പരിത്യാഗസന്നദ്ധതയാണെന്ന് ഇതിലൂടെ നമുക്ക് കാണാൻ സാധിക്കും.

ഗാന്ധിക്ക് ശേഷമുള്ള ചൈതന്യ പ്രഭ ജയപ്രകാശ് നാരായണൻ ആയിരിക്കുമെന്ന് അദ്ധേഹം വിശദീകരിക്കുന്നുണ്ട്.തുടർന്ന് ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ ഇന്ത്യക്കാരുടെ വികാരം ആളിക്കത്തുന്നതും അദ്ധേഹം നമുക്ക് ഈ പുസ്തകത്തിലൂടെ കാണിച്ചുതരുന്നു.വളരെ സാവധാനം വിഷയത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള കഴിവ് സാനുമാഷിന് ഉണ്ട്.ചെറുതെങ്കിലും ജീവിതത്തെക്കുറിച്ചുള്ള വിചാരയാത്രയിൽ മൗനത്തിൻ്റെ നിരർത്ഥകതയും അർത്ഥഗാംഭീര്യവും മറ്റുള്ളവർ ശ്രദ്ധിക്കത്തക്കവിധത്തിൽ സാനുമാഷ് കൃത്യമായും വെടിപ്പായും നിർവഹിച്ചിട്ടുണ്ട്.അതിൽനിന്നും അദ്ധേഹത്തിൻ്റെ വീക്ഷണം എത്രത്തോളം ഉണ്ടെന്ന് നമുക്ക് മനസ്സിലാകും.

രണ്ടധ്യാപകരും തൻ്റെ സ്‌കൂൾ ജീവിതവുമാണ് '' ആത്മാർപ്പണത്തിൻ്റെ അനുപമ ദൃഷ്ടാന്തം ''.അദ്ധേഹത്തിൻ്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ഒരു അധ്യാപകനെ ഇതിയിലൂടെ ഓർത്തെടുക്കുകയാണ്.അദ്ധേഹം സാനുമാഷിൽ ചൊരിഞ്ഞ പ്രത്യേക സ്നേഹവും വാത്സല്യത്തിൻ്റെയും ഫലമാണ് സാനുമാഷ് മലയാളം കൂടുതൽ ഇഷ്ടപ്പെടാൻ കാരണം. അധ്യാപകരിൽ നിന്ന് ലഭിക്കുന്ന സ്നേഹവാത്സല്യങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ട്ടിക്കുന്ന ഉണർവ് എത്രത്തോളമാണെന്ന് ഇതിൽ കാണാൻ സാധിക്കും.

സാനുമാഷ് പലപ്പോഴായി വിശദീകരിക്കുന്ന പലവിഷയങ്ങൾക്കും ഒരു താൽക്കാലിക വിരാമം ഇടുന്നത് കാണാൻ സാധിക്കും.എന്നാൽ അത് അഭംഗുരമായ തുടരുന്നതിനാവശ്യമായ വ്യക്തിത്വവും ആശയ സംബുഷ്ട്ടിയും അദ്ധേഹത്തിൻ്റെ എഴുത്തിൽ ഉടനീളം ഉണ്ടായിരുന്നു.അതുകൊണ്ട് ആത്മാവിൽ തെളിയുന്ന മനുഷ്യത്വത്തിൻ്റെ മൂല്യം അദ്ധേഹത്തെ ഉയരങ്ങളിലേക്ക് എത്തിക്കുന്നു.

പിന്നീട് സാനുമാഷ് ജി.ശങ്കരപ്പിള്ളയുടെ കവിതയേയും ജീവിതത്തെയും വിശദീകരിക്കുന്നുണ്ട്.തുടർന്ന് അയ്യപ്പപ്പണിക്കരിലേക്കും സാനുമാഷിൻ്റെ എഴുത്ത് ചേക്കേറുന്നു.'' ജീവിതത്തിൽ ഇങ്ങനെ ഒച്ച ഉണ്ടാക്കിക്കൊണ്ട് ഇരിക്കുന്നതിലല്ല,മറിച്ച് ആവുന്നിടത്തോളം മൗനം അവലംബിക്കുന്നതിലാണ് പൊതു ജീവിതത്തിലെ വൈശിഷ്ട്യമെന്ന് '' അയ്യപ്പപ്പണിക്കരിലൂടെ മാഷ് നമുക്ക് കാണിച്ചുതരുന്നു.എഴുത്തിൽ വിഷയത്തിൻ്റെ മർമ്മം ഉൾക്കൊണ്ട് വിഷയത്തിൽ നിന്ന് വ്യതിചലിക്കാതെ വിഷയപരാമർശം നടത്തുന്നതാണ് ഞാൻ കണ്ടിടത്തോളം സാനുമാഷിൻ്റെപ്രത്യേകത.എന്നാൽ ഞാൻ വായിച്ചിടത്തോളം അദ്ധേഹത്തിൻ്റെ പൊതു സവിശേഷത എഴുത്തിൽ അന്യകാര്യ പരാമർശങ്ങൾ വന്നുപോകാതെ ശ്രദ്ധിക്കുന്നു എന്നതാണ് 

ഒരു പ്രത്യേക ഉപന്യാസം എഴുതി തയ്യാറാക്കാൻ പറ്റുന്നത്രയും അലങ്കാരപ്രയോഗങ്ങളും ഈ ലേഖനത്തിപ്പോൾ ഉണ്ട്.ഇതിലെ നാല് ഉപന്യാസങ്ങൾ സാഹിത്യ കൃതികളെ ആധാരമാക്കിയാണ്.എന്നാൽ അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്ക്സ് മാത്രമാണ് സാഹിത്യ വിമർശന രീതി അവലംബിക്കാത്തതായിട്ടുള്ളത്.


പേജ് - 158 

വില - 160 

പബ്ലിക്കേഷൻ - സൈകതം ബുക്ക് 


 

Saturday, March 13, 2021

പൗരത്വവും പൗരത്വ നിയമവും - ഷിജൂ ഖാൻ

 

   പൗരത്വ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി ഭരണ ഘടനാ തത്വങ്ങൾക്ക് എതിരാണെന്ന വിമർശനം ഉയർന്നുവന്നിരുന്നു. ഇത് കേവലമായ ഒരു നിയമ വ്യവസ്ഥിതി മാത്രമല്ലെന്നും മറിച്ച് പ്രത്യയശാസ്ത്രപരമായ മാനങ്ങളുണ്ടെന്നും ഷിജൂ ഖാൻ '' പൗരത്വവും പൗരത്വ നിയമവും'' എന്ന പുസ്തകത്തിൽ പറയുന്നു. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കിമാറ്റാനുള്ള ഗുഢമായ അജണ്ട നിയമം മൂലം തത്വത്തിൽ പ്രയോഗമാക്കുകയാണ് - അവർ ഇതുവഴി.     എന്നാൽ പൗരത്വ നിയമവിഷയം ഒരു ചർച്ചാവിഷയം എന്ന നിലയിൽ ഉയർന്നുവരുമ്പോൾ അക്കാര്യത്തിൽ ഒരു ആശയ വ്യക്തതയുടെ അനിവാര്യത ഉണ്ടാകേണ്ടതുണ്ട്, ആ വിഷയ വ്യക്തതയ്ക്ക് ഉതകുന്ന ഒരു പുസ്തകമാണ് ഇത്.    പൗരത്വം എന്ന വാക്ക് ഇന്നേവരെയും അഭിമാനത്തോടെയാണ് നാം സ്വീകരിച്ചതും ഉൾക്കൊണ്ടതും. എന്നാൽ കഴിഞ്ഞ കുറേ കാലങ്ങൾ അവ നമ്മിലുണ്ടാക്കിയ ഭീഷണിയുടെ സ്വരം അത്രകണ്ട് വലുതാണ്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നീ പദമിശ്രിതങ്ങൾ സാമാന്യജനതയുടെ ഉറക്കവും സ്വാസ്ഥ്യവും നഷ്ട്ടപ്പെട്ട് അസ്വസ്ഥരാക്കുന്ന അവസ്ഥാവിശേഷമാണ് ഉണ്ടായത്. എന്നാൽ ഈ വിഷയത്തിൽ  കൃത്യവും വ്യക്തവുമായഗതിവിഗതികളോടെ അവളരെ ലളിതമായി ഇതിൽ വിശദീകരിക്കുന്നു. തുടക്കം നാം വിഷയത്തിൽ ഏതൊരാളെയും പോലെ നേരിട്ട അനിശ്ചിതത്വങ്ങളും അതി ഭീതിദത്തമായ ആശയക്കുഴപ്പവും ഇന്നും പലരിലും അവശേഷിക്കുന്നുണ്ട്.                രണ്ടാം ലോക യുദ്ധാനന്തരമുള്ള യൂറേപ്യൻ അവസ്ഥകളും പിന്നീട് ഈസ്‌റ്റേൺ ബ്ലോക്കിലെ സോഷ്യലിസ്റ്റ് തകർച്ചയും  ശേഷമുള്ള പൗരത്വ സ്വത്വ വേവലാതിയിലേക്ക് യൂറോപ്യൻ മനുഷ്യനെ എടുത്തെറിയുന്നത് നാം സിനിമകളിലെങ്കിലും കാണുന്നുണ്ട്. ബർഗ്മാൻ്റെ മൗനത്തിൽ തിരിച്ചറിയപ്പെടാത്ത രാഷ്ട്രത്തിലും നഗരത്തിലും പരസ്പ്പരം മനസ്സിലാകാത്ത ഭാഷയിൽ സംസാരിക്കേണ്ടിവരുന്ന കഥാപാത്രങ്ങൾ; നമ്മിലെ നിശ്ശബ്ദതയിലേക്ക് വലിച്ചെറിയപ്പെട്ട പ്രതിഷേധത്തിൻ്റെ സ്വരം കൂടിയായിരുന്നു.    പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച്  ജനവിരുദ്ധ നയങ്ങൾ നിർമിക്കുന്നത് ജനാധിപത്യത്തിൻ്റെ മരണത്തിന് ഇടയാക്കും. സ്വേച്ഛാപരമായ  അധികാരപ്രയോഗത്തിൽ മത നിരപേക്ഷതയുടെ ഭാവി അപകടത്തിലാകും. ഒരുപക്ഷെ ഷിജൂ ഖാൻ ആദ്യം വിളിച്ചുപറഞ്ഞതും ഈ മരണവാർത്ത തന്നെയായിരുന്നു. അഭയാർത്ഥിത്വം എന്നത് ലോകത്തിൽ ഏതൊക്കെ തരത്തിൽ കുറ്റവാളി വൽക്കരിക്കുന്നു എന്ന അയഥാർഥ്യം മനുഷ്യരാശിയെ അനിശ്ചിതത്വത്തിൽ എത്തിച്ചേർക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ നിങ്ങൾക്കോരോരുത്തർക്കും മനസ്സിലാകും ...

Tuesday, March 9, 2021

1984 - ജോർജ് ഓർവെൽ

 വ്യക്തിഗത ചിന്തകളെയും പ്രവൃത്തികളെയും ഭാവി ഭരണകൂടങ്ങൾ പൂർണനിയന്ത്രണത്തിലേക്ക് ഒതുക്കുമെന്നും അതിനെതിരെയുള്ള പ്രതിഷേധങ്ങൾ മറികടക്കാൻ അതികളിൽ വ്യാജ യുദ്ധങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രവചനാത്മകമായ് മുന്നറിയിപ്പുനൽകുന്ന ഒരു കൃതിയാണ് ജോർജ് ഓർവെല്ലിൻ്റെ 1984.    ആഗോള സ്ഥിതിവിശേഷവും സമകാലിക സംഭവ വിശേഷങ്ങളും പരിശോധിച്ചുനോക്കിയാൽ പ്രത്യയ ശാസ്ത്രപരമായ ഫാസിസവും വംശീയ-വർഗീകരമായ ഫാസിസം അടിച്ചേൽപ്പിക്കുന്ന ഭരണകൂട അധീശത്വങ്ങൾ എക്കാലവും ഒരുപോലെ ആയിരുന്നെന്ന് നമുക്ക് കാണാൻ സാധിക്കും. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനുഷിക വികാരങ്ങളും മൂല്യങ്ങളും എന്താണെന്നുള്ള തിരിച്ചറിവ് ഈ പാൻഡമിക്ക് കാലത്ത് പ്രത്യേകിച്ച് ലോക ക്ലാസ്സിക്കുകളിൽ ഒന്നായ ഈ നോവൽ നമുക്ക് ഓരോരുത്തർക്കും കാണിച്ചുതരുന്നു.    ''Big Brother Is Watching You''  എറിക് ആർതർ എന്ന മനുഷ്യൻ തൻ്റെ മുപ്പതിനാലാമത്തെ വയസിലാണ്- ജോർജ് ഓർവെൽ പിറന്ന് വീണത്. വെറും മൂന്ന് വാക്കുകൾകൊണ്ട് വിശദീകരിച്ച ഒന്നാകുന്നു ഇത്. ഓർവെൽ എന്നപേരിൽ പിന്നീട് എഴുതിത്തുടങ്ങി. മുപ്പത് വർഷക്കാലം സമ്മാനിച്ച ഏകാന്തതയും പകയും വിദ്വേഷവും പുറത്തേക്കൊഴുകിയത് ഈ കൃതിയിലൂടെയായിരുന്നു.        തനിക്ക് ചുറ്റും താൻകണ്ടെത്തിയതും അതിന് സംഭവിച്ചതുമായ പല സംഭവങ്ങളും ഓർവെൽ ഈ നോവലിൽ നിരത്തുന്നുണ്ട്. ഭാര്യയുടെ മരണം-ഇടയ്ക്കിടെ മൂർച്ഛിക്കുന്ന രോഗം-എല്ലാ രംഗത്തുനിന്നുമുള്ള പരാജയം-തുടർന്ന് അദ്ധേഹം സ്വയം വിധിച്ച ഏകാന്തതയിൽ നിന്നുമാണ് ഈ നോവൽ ജനിക്കുന്നത്. ഒരുപക്ഷെ ആ നശിച്ച ഏകാന്തതയായിരിക്കും അദ്ധേഹത്തിൻ്റെ മരണം നേരുത്തേ വിളിച്ചുവരുത്തിയത്. വ്യക്തിഗത ചിന്തകളെയും  പ്രവർത്തികളെയും ഭാവിയിലെ ഭരണകൂടങ്ങൾ പൂർണമായും നിയന്ത്രിക്കുമെന്ന് ഓർവെൽ ഭയന്നിരുന്നു. കാരണം പാർട്ടിയാണ് അവിടെ എല്ലാറ്റിനും മുകളിൽ.     കാൽപ്പനിക രാജ്യമായ ഓഷ്യാനയിലാണ് കഥ നടക്കുന്നത്. അധികാരത്തിൽ ഇരിക്കുന്ന ഒരു പാർട്ടിയുടെ സാധാരണ പ്രവർത്തകനാണ് വിൻസ്റ്റൺ സ്മിത്ത്. സർക്കാരിനെതിരെ ചിന്തിക്കുന്നതുപോലും കുറ്റകരമാണ്. ബിഗ് ബ്രദർ എന്നറിയപ്പെടുന്ന നേതാവ് ഭരണകൂട ഭീകരതയുടെ ആൾരൂപമാണ്. ഓഷ്യാനയിലെ ഭാഷപോലും തങ്ങൾക്ക് യോചിച്ചരീതിയിൽ മാറ്റുന്നുണ്ട്. അതിൻ്റെ പ്രധാനകാരണം ഭരണകൂടത്തിനെതിരെ ശബ്ദമുയർത്താതിരിക്കാൻ വേണ്ടിയാണ്. ജനങ്ങളിൽ എല്ലാത്തരത്തിലും ഭരണകൂടം അരിച്ചിറങ്ങുന്നു. അവരുടെ ജീവിതത്തിലും സ്വകാര്യതയിലും ഭരണകൂടം കൈകടത്തുന്നു.രാജ്യത്തെ മുഴുവൻ ജനങ്ങളും ബിഗ് ബ്രദറിൻ്റെ പ്രത്യേക രഹസ്യ സേനയുടെ കീഴിലുമാണ്.     കഥാനായകൻ സ്മിത്ത് പാർട്ടി അനുഭാവി ആണെങ്കിൽ തന്നെയും ഭരണകൂടത്തിൻ്റെ ചില പ്രവൃത്തിയിൽ പ്രതിഷേധവും ഉള്ളയാളാണ്. എന്നാൽ ഒരുഘട്ടത്തിൽ പ്രതികരിക്കാൻ കഴിയാത്തതിലുള്ള അമർഷവും നമുക്ക് കാണാൻ സാധിക്കും. പിന്നീട് സ്മിത്ത് ജൂലിയയുമായ് പ്രണയത്തിലാകുന്നു.സ്മിത്തിന് സമാനമായ ചിന്താഗതിക്കാരി.ബ്രദർ ഹുഡ് എന്ന സംഘടനയിൽ  പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടവൾ. ജൂലിയ വഴി സ്മിത്ത് എതിർപാർട്ടിയിലെ ഒബ്രിയാനെ പരിചയെപ്പെടുന്നു. സർക്കാരിൻ്റെ ഇപ്പോഴത്തെ ഭരണത്തിൽ ഒബ്രിയയ്ക്കും എതിർപ്പുണ്ട്. ഭരണകൂടമായുള്ള എതിർപ്പുകൾ സ്മിത്ത് ഒബ്രിയയോട് പറയുകയും ചെയ്യുന്നു.എന്നാൽ ഒബ്രിയ ഭരണകൂടത്തിൻ്റെ ചാരനായിരുന്നു. ഓടുവിൽ സ്മിത്ത് തടവറയിൽ അടയ്ക്കപ്പെടുന്നു. കൊടിയ പീഡനങ്ങൾക്കുശേഷം സ്മിത്ത് പുറത്തിറങ്ങുന്നു. അപ്പോഴേക്കും നാം വിചിത്രമായ ഒരു സംഭവത്തിന് സാക്ഷിയാകുന്നു. സ്മിത്ത് പാർട്ടിയുടെ വിശ്വസ്തൻ ആകുന്നു-ബിഗ് ബ്രദർൻ്റെ ആരാധകനാകുന്നു.      യൂറോപ്പിൽ തൻ്റെ അവസാനകാലത്താണ് ഓർവെൽ ഈ നോവൽ എഴുതുന്നത്. ''അവസാനത്തെ മനുഷ്യൻ'' എന്നായിരുന്നു ഈ നോവലിന് അദ്ധേഹം നൽകിയ പേര്.  എന്നാൽ പ്രസാദകനായ ഫെഡറിക്കിന് ഈ പേര് അത്ര ഇഷ്ടമായില്ല.1980 നും 1982 ഇടയ്ക്കുള്ള കുറേ പേരുകൾ നിർദേശിച്ചു.എന്നാൽ നോവൽ പ്രസിദ്ധീകരണം വൈകി. ഒടുവിൽ 1985 ൽ 1984 എന്ന പേരിൽ ഈ നോവൽ പുറത്തിറങ്ങി. മാനുഷിക വികാരങ്ങളാക്കും മൂല്യങ്ങൾക്കും മുകളിൽ മനുഷ്യനെ ഭരണകൂടം നിയന്ത്രിക്കുന്നത്;സ്വാതന്ദ്ര്യം നിഷേധിക്കുന്നത്;സമാധാനം നഷ്ടപ്പെടുത്തുന്നത് എങ്ങനെയാണെന് എല്ലാം ഈ ഒറ്റ നോവൽ കാണിച്ചുതരുന്നു 

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...