Monday, May 26, 2025

സദ്ദാം നൂറ്റാണ്ടിന്റെ ബലി - അനിൽ കുമാർ എ വി

വൈകാരികമായ ഒരു ഐഖ്യദാർഢ്യം എന്നതിലുപരി ഇതൊരു രാഷ്ട്രീയ സഹോദര്യമാണ്. കാരണം, സദ്ദാമിന്റെ രക്ത സാക്ഷിത്വം ലോകമാകെയുള്ള സാമ്രാജിത്വ വിരുദ്ധ പോരാട്ടത്തിന് നിശ്ചയമായും ഗതിവേഗം നൽകുമെന്നത് തന്നെ. സദ്ദാമിന്റെ വധം അധികരിച്ച് പലരും എഴുതിയ പഠനകളുടെ അപഗ്രഥാനമാണ് ഈ പുസ്തകം. സാമ്രാജിത്വം മനുഷ്യന് നേരെ തുറന്നുവിടുന്ന എല്ലാവിധ പ്രചാരണ യുദ്ധങ്ങളും സദ്ദാം ഒറ്റക്ക് അനുഭവിക്കേണ്ടി വന്നു ; ആയുധ പ്രയോഗം, നുണ പ്രചരണം, മാധ്യമ മർദ്ദനം, ഉപരോധം, ഭിന്നിപ്പിച്ചു ഭരിക്കൽ നയം തുടങ്ങിയവയെല്ലാം ആ മനുഷ്യൻ ഒറ്റക്ക് നേരിട്ടു.
         2006 ഡിസംബർ 30ന് യാങ്കി സൈനിക ക്യാമ്പിൽ ആരാച്ചാരന്മാരെ പോലും സ്ഥബ്ധമാക്കിയ ആ വധക്ഷിച്ചയിലെ മുഹൂർത്തങ്ങളിൽ " സ്വന്തം ജനതയെ സ്നേഹിക്കുന്നത് - മാതൃഭൂമിയുടെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നത് കുറ്റകൃത്യ മല്ല " എന്ന് വിളിച്ചു പറഞ്ഞ ജന നേതാവിന്റെ ധീര-സൗമ്യതയായിരുന്നു സദ്ദാംമിന്റെ മുഖത്തപ്പോൾ തെളിഞ്ഞു കണ്ടത്. ഇറാഖികളുടെ പ്രീയ നേതാവിന് മുന്നിൽ മരണം പോലും പതറുന്നതാണ് ലോകം കണ്ടത്. 
          സദ്ദാമിന്റെ തൂക്കിലേറ്റൽ നടത്താൻ വിശുദ്ധ ബലി പെരുന്നാൾ ദിനം തന്നെ ബുഷ് ഭരണകൂടം തിരഞ്ഞെടുത്തത് യാദൃച്ഛികമായല്ല. വ്യക്തമായ ഒരു സന്ദേശം അത് ലോകത്തിന് നൽകുന്നുണ്ട്. ഹിറ്റ്ലർ നാസ്സിസം വളർത്തിയത് ജൂത വിരോധത്തിന്റെ മറവിലായിരുന്നു. അമേരിക്കൻ ഐക്യ നാടുകൾ ചരിത്രത്തിലുടനീളം വംശ ഹത്യ ഒരു മതമായി പ്രയോഗിച്ചുകൊണ്ട് ഭരണകൂടം നടത്തി മുന്നേറി.അതിനാൽ തന്നെ അധികാരത്തിന് കണ്ണില്ല - യുക്തിയില്ല - അതിന് വിനാശത്തിന്റ രാഷ്ട്രീയ വശം മാത്രമാണ് അറിയാവുന്നത്. റെഡ് ഇന്ത്യന്മാരെ കൊന്നുകൊണ്ടാണ് U S A രൂപം കൊണ്ടത്. നവ നാസ്സികളുടെ പരീക്ഷണ ശാല എപ്പോഴും മധ്യപൂർവേഷ്യയായിരുന്നു. ഇറാഖി ജനതക്കുമേലുള്ള നിരന്തരമായ ബോംബ് വർഷിക്കലിൽ രണ്ടുലക്ഷം ഇറാഖികളാണ് മരിച്ചത്. അവശിഷ്ട യൂറേനിയം ബോംബുകൾ പ്രയോഗിച്ച് തലമുറകളിലേക്ക് അവർ ദുരന്തം കൈമാറി. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ അന്നത്തെ U S സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞത് " അവർ അത് അർഹിക്കുന്നു " എന്നാണ്. 
             എല്ലാനിലക്കും സദ്ദാം അവഗണിക്കപ്പെടുകയായിരുന്നു. പാവക്കോടതിയുടെ തീരുമാനം അനുസരിച്ച് എല്ലാം മുറപോലെ അരങ്ങേറിക്കൊണ്ടിരുന്നു.വിചാരണക്കിടയിൽ സദ്ദാമിന് അനുകൂലമായി പരാമർശം നടത്തിയതിന് ആദ്യ ജെഡ്ജിക്ക് രാജിവയ്‌ക്കേണ്ടതായി വന്നു. പകരം നിർദേശിക്കപ്പെട്ടത് ജെഡ്ജ് മുൻബാത്ത് പാർട്ടിക്കാരൻ ആണെന്നതുകൊണ്ട് ഒഴിവാക്കപ്പെട്ടു. പകരം അവിടേക്ക് അവന്നത് ആരാച്ചാരന്മരുടെ കുപ്പായം പോലും അണിയാൻ മടിയില്ലാത്ത റൗഷ് റഷീദ് അബ്ദുൽ റഷ്മാൻ ആയിരുന്നു. ജെനീവ കൺവെൻഷൻ പ്രകാരംപോലുമുള്ള പരിഗണന സദ്ദാമിന് കിട്ടിയില്ല. എല്ലാ നിൽക്കും പരാഗണകൾ നിഷേധിക്കപ്പെട്ടുകൊണ്ടിരുന്നു. നിരപരാദിത്വം തെളിയിക്കാൻ സാക്ഷികളെ പോലും ഹാജരാക്കാൻ അനുവദിക്കപ്പെടാത്തത്ര അളവിൽ നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരുന്നു. ഇതിനോടകം സദ്ദാമിന്റെ മൂന്ന് അഭിഭാഷകരെ തട്ടികൊണ്ടുപോകുകയും കൊലചെയ്യപ്പെടുകയും ചെയ്തു. അമേരിക്കയുടെ മുൻ അറ്റോർണി ജനറൽ റംസെ ക്ലർക്ക് അവരിൽ ഒരാളായിരുന്നു. സത്യത്തിൽ പാവക്കോടതി വിധിച്ച വധശിക്ഷ നീതിപീഠത്തെ കൊണ്ട് നടത്തിയ കൊലപാതകമായിരുന്നു. എന്തിന് ഇറാഖിലേതു ഒരു അധിനിവേശ സേനയാണെന്നോ അവർക്ക് ഒരു പരമാധികാര രാഷ്ട്രത്തിന്റെ ഭരണ തലവനെ തൂക്കിലേട്ടൻ ഉള്ള അധികാരം പോലുമില്ലെന്നുള്ള ചോദ്യം ഉന്നയിക്കാൻ സാമ്രാജിത്വ വിരുദ്ധ സമരങ്ങൾക്ക് മജ്ജയും മാസവും നൽകിയ ഇന്ത്യയ്ക്ക് കഴിയാതെ പോയി. ഇന്ത്യയ്ക്ക് അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയുന്ന ഒരു മുഖം ആയിരുന്നില്ല സദ്ദാമിന്റേത്. അയാൾ ഇന്ത്യ പ്രതിസന്ധിയിലായപ്പോഴൊക്കെ സഹായ ഹസ്തവുമായി എത്തുന്ന പശ്ചിമേഷ്യൻ സുഹൃത്തായിരുന്നു. ആഭ്യന്തര രംഗത്ത് എന്തൊക്കെ ചെയ്തു പോയിട്ടുണ്ടെങ്കിലും ഒരു വിയോജിപ്പും സദ്ദാം ഇന്ത്യയോട് കാണിച്ചിട്ടില്ല. കാശ്മീർ പ്രശ്നത്തിൽ സദ്ദാം ഇന്ത്യക്ക് നൽകിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല. സൗദി അറേബ്യയും കുവൈത്തും ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ഇന്ത്യയെ പിന്തുണക്കാൻ തയ്യാറാവാതിരുന്ന സമയത്ത് ഐഖ്യരാഷ്ട്ര സഭയ്ക്ക് അകത്തും പുറത്തും ഇന്ത്യയെ പിന്തുണക്കാൻ സദ്ദാം അസാമാന്യ ധൈര്യം കാട്ടി. പാകിസ്ഥാൻ പക്ഷം ഇന്ത്യയോട് കലഹിക്കുകയും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മുതിര്ന്നപ്പോഴെല്ലാം സദ്ദാം ഇന്ത്യക്ക് ഉറച്ച പിന്തുണ നൽകി. ഇന്ദിരാഗാന്ധിയോട് ഒരു ജേഷ്ഠസഹോദരിയോട് എന്ന പോലെ എല്ലായിരുപ്പോഴും പെരുമാറി. ബുഷും അൽമലിക്കിയും ചേർന്ന് സദ്ദാമിന്റെ കഴുത്തിൽ കുരുക്കുമുറുക്കിയപ്പോൾ ഇറാഖികൾക്ക് നഷ്ടമായത് ചെറുത്ത് നിൽപ്പിന്റെ പോരാളിയെ ആയിരുന്നു- മതനിരപേക്ഷതാവാദിയെയായിരുന്നു.

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...