Sunday, November 3, 2019

എം.മുകുന്ദന്റെ തിരഞ്ഞെടുത്ത നോവലുകൾ - എം മുകുന്ദൻ

യാഥാസ്ഥിതികത്വത്തെ  നടുക്കാൻ പോകുന്ന ഒരു തരം നൈർമല്യം കഥകളിൽ ആവാഹിക്കാൻ കഴിവുള്ള എഴുത്തുകാരനാണ് എം.മുകുന്ദൻ. മുകുന്ദൻ നോക്കുമ്പോൾ എല്ലാ അസ്തിത്വവും പ്രശ്നങ്ങളും ലളിതവും സുതാര്യവുമായി തീരുന്നു.ബാല്യത്തിലേക്ക് തിരിച്ചുപോകാനുള്ള കാല്പനിക വാസനയ്ക്ക് തീർത്തും വിരുദ്ധമായുള്ള ഒരു ജീവിത ബോധമാണിത്.ജീവിതത്തെ സ്പുടം ചെയ്യാനുള്ള പ്രവണത മുകുന്ദനിൽ കാണാം.
          ജീരകമിഠായിയിൽ- തറഞ്ഞു കിടക്കുന്ന സ്ത്രീ,വെള്ളം കൊടുക്കുന്നതിൽ ശിക്ഷിക്കപ്പെടുന്ന ചെറുപ്പക്കാരൻ,താനാരാണെന്നറിയാതെ അമ്പരക്കുന്ന രാധ; ഇവരൊക്കെ ഇതിനുള്ള ഉദാഹരണങ്ങൾ തന്നെയാണ്.മാധുര്യങ്ങളെ തച്ചുടക്കുന്ന മരണവും,ജീവിതത്തിലെ അനുഷ്ട്ടാനങ്ങളെ വകവെക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ രൂപരഹിതമായ അസ്തിത്വവും മുകുന്ദന്റെ അവബോധത്തെ വേട്ടയാടുന്ന രണ്ട് തത്വങ്ങളാണ്.കഥാപാത്രങ്ങൾ അവരുടെ മരണത്തിലൂടെ സ്വയം ആവിഷ്കരിക്കുന്നു.നഗരവാസികളുടെ ജീവിത വൈര്യസ്യത്തിന്റെ പശ്ചാത്തലത്തിൽ എഴുതപെട്ട ഛാതോപാത്യയുടെ രക്ഷ-പോലുള്ള കഥകളിൽ സ്വതന്ത്ര രതി ധ്വനിപ്പിക്കുന്ന ഒരുതരം നഗ്നതയുടെ പരിഷ്കാരവും തമ്മിലുള്ള കലർപ്പ് മുകുന്ദന്റെ ശൈലി വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു.ഒരു ഗ്രാമീണ ബാലൻറെ അന്വേഷിക്കുന്ന കണ്ണുകൾ ഈ കഥയിൽ തുറന്നിരുന്നു.അവ സ്വസ്ഥതയ്ക്കു വേണ്ടി കൊതിക്കുന്നു.മരണത്തിന്റെ ചോദ്യങ്ങൾക്ക് ഈ കുട്ടികൾ കീഴടങ്ങുന്നു.പക്ഷെ മരണത്തിനെതിരായി ശൈശവത്തിൻറെയും നിഷ്കളങ്കതയുടെയും സ്വരമായി കഥയെ തന്നെ കലാകാരൻ മാറ്റുന്നു.
          ദുഃഖത്തിന്റെ മേഖലകളിൽ വ്യാപരിക്കുന്ന കുട്ടിയുടെ ദുരൂഹമായ ആത്മനിഷ്ടക്ക് അപദാനങ്ങൾ പാടുന്ന ഈ കഥാകൃത്ത് കരളുടക്കുന്ന ജീവിത യാഥാർഥ്യങ്ങളിൽ കരിഞ്ഞു പോയ സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാക്ഷിയാകുന്നു. അന്യതാബോധത്തിന് ഇരയാകുന്ന ഓരോ കഥാപാത്രവും ആഘാതമേറ്റ ഒരു ബാലനാണ്.'കാതിൽ പൊന്നിന്റെ തക്കയിട്ട വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ മുറ്റത്ത് ഓടിയിറങ്ങി' അവർ അയാളെ കെട്ടിപിടിച്ച് അമ്പരന്ന് നിന്നു.അത് കണ്ട് നാണുനായർ ഒരു ചിരിയോടെ പറഞ്ഞു - നിൻറെ അമ്മായാമോനെ" അയാൾ അമ്മയെ ആശ്ലേഷിച്ചു.അമ്മയുടെ വായിൽ കാളിയടക്കയുടെ സുഗന്ധം ഉണ്ടായിരുന്നു.അവർ പൂമുഖത്തേക്ക് കയറി നാണുനായർ ഓരോരുത്തരെയും പരിചയ പെടുത്തി; 'ഇത് നിൻറെ അച്ഛനാ' അച്ഛൻ ശീല കസാരയിൽ കിടക്കുകയായിരുന്നു."നല്ല തടിയും വണ്ണവുമുള്ള കാതിൽ കടുക്കനിട്ട വെളുത്ത മനുഷ്യൻ" വാതിന്റെ പിന്നിൽ മറഞ്ഞുനിന്ന വോയൽ സാരിയുടുത്ത പെൺകുട്ടിയെ ചൂണ്ടികാട്ടികൊണ്ടു നാണ് നായർ ചോദിച്ചു അത് ആരാന്നെന്നായിയ്യോ?' 'ഇല്ല '
നിൻറെ "ഭാര്യയാ  മോനെ"- ചന്ദ്രിക. ഈ സാക്ഷിയാണ് കുട്ടിയായി മുകുന്ദന്റെ കഥയിൽ ഉയർത്തെഴുനേൽക്കുന്നത്.പ്രേമനും ജയനുമൊക്കെ അവരുടെ ഓരോ ഭാവങ്ങളാണ്.മുകുന്ദന്റെ മറ്റൊരുതരം കഥകളിൽ ഒളിച്ചുവെക്കപ്പെടുന്ന ലൈംഗിക കാപട്യങ്ങളാണ് ഇവിടെ മറ്റൊരു കഥയായി വികസിക്കുന്നത്.
          സദാചാരം എല്ലാ അപഭ്രംശങ്ങളെയും രഹസ്യമായി സൂക്ഷിക്കാൻ ശ്രമിക്കുന്ന വിഡ്ഢിയായ മുത്തശ്ശിയെപോലെ മുകുന്ദന്റെ കഥകളിൽ പ്രത്യക്ഷ പെടുന്നു.പക്ഷെ അത് മരണത്തിന്റെ മുൻപിൽ മാത്രം പകച്ചുപോകുന്നു....തന്റെ സ്വതസിദ്ധമായ ശൈലിയിൽ വാക്കുകൊണ്ട് മുകുന്ദൻ സൃഷ്ട്ടിക്കുന്ന ഈ അമൂർത്ത ശില്പങ്ങൾ നമ്മുടെ സങ്കൽപ്പാവസ്ഥയിലെ കത്തുന്ന രൂപങ്ങളായി ഇന്നും നിലനിൽക്കുന്നു.

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...