Friday, February 7, 2020

ദേശ സ്നേഹികളും പക്ഷപാതികളും - രാമചന്ദ്ര ഗുഹ

രാമചന്ദ്ര ഗുഹയുടെ ദേശ സ്നേഹികളും പക്ഷപാതികളും എന്ന പുസ്തകം വായിച്ചു,സ്വരഭേതങ്ങൾ  പ്രത്യക്ഷപ്പെടുകയും ചോദ്യചെയ്യപെടുകയും ചെയ്യുന്നത്;ഒരു പുസ്തകം അതിൻ്റെ സൃഷ്ടികൊണ്ട് അർത്ഥമാക്കുന്നത് -സമൂഹത്തെ കീഴ്മേൽ മറിക്കുന്നതോ ഉടച്ചുവാർക്കുന്നതോആയ ഉട്ടോപ്യൻ പരുപാടിയിലല്ല.മറിച്ച് ക്ഷമയിലും നിരന്തരമുള്ള കഠിനാധ്വാനത്തിലുമാണ്. അത് ഈ മൂല്യങ്ങളുടെ ( കക്ഷിരാഷ്ട്രീയ വ്യവസ്ഥ, സ്ത്രീക്ക് തുല്യ അവകാശം, ദളിത് -ഗോത്ര വർഗങ്ങളുടെ ക്ഷേമം )ഏതെങ്കിലുമൊരു കക്ഷിരാഷ്ട്രീയപരമായ ഏറ്റുപിടിക്കലായിരുന്നില്ല മറിച്ച് ലിബറലായും ബോധപൂർവമായതും ന്യുനോക്തിയുള്ളതുമായ ദേശസ്നേഹമായിരുന്നു.                 വിടപറയുമ്പോൾ തങ്ങൾ  പിറന്നുവീണപ്പോഴുംമുള്ളതിനേക്കാൾ മികച്ച ഒരു ഇന്ത്യ ആയിരിക്കണമെന്ന് ഓരോ ദേശസേഹികളും സ്വപ്‌നംകണ്ടു. ഒരു പക്ഷേ ഈ പുസ്തകം കാലത്തിനപ്പുറത്തേക്കുള്ള ഇന്ത്യയുടെ രാഷ്ട്രീയപരമായ ചരിത്രത്തിൻറെ സാരവത്തുമാണ്. അത് സുഷ്മ ഭേതങ്ങളും സങ്കീർണതകളും സൃഷ്ടിക്കുന്നു. ഒരു ചരിത്രകാരൻ്റെ കണിശതയും ഒരു സാഹിത്യകാരൻ്റെ സർഗാത്മകതയും നിഷ്പക്ഷമായ രാഷ്ട്രീയ നിരീക്ഷണവുമുള്ള രാമചന്ദ്ര ഗുഹ അദ്ദഹത്തിൻ്റെ തന്നെ പതിനഞ്ച് ലേഖനങ്ങൾ "ദേശസ്‌നേഹികളും പക്ഷപാതികളും "എന്ന പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ ലേഖനങ്ങൾ ഹിന്ദുത്വം -ഇടതുപക്ഷം-നെഹ്രു -ഗാന്ധി എന്നിങ്ങനെ സമകാലീന ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലൂടെ വായനക്കാരനെ കൂട്ടികൊണ്ടുപോകന്നു. അത് ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലേക്കുകൊണ്ടെത്തിക്കുന്ന ഒരു പുതിയ ഉൾക്കഴച്ച വായനക്കാരന് നൽകുന്നു. വർത്തമാനകാല ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ആർജവമുള്ള ശബ്ദം ഇതിലെ ഓരോ താളുകളിലുമിരുന്ന് നിങ്ങളോട്  സംവദിക്കും,നിങ്ങളോട്  തർക്കിക്കും,നിങ്ങളുടെ രാഷ്ട്രീയകാഴ്ചപ്പാടുകളുടെ ന്യുനതകളേയും വീക്ഷണങ്ങളെയും ചോദ്യം ചെയ്യും; തികച്ചും കുറഞ്ഞവരികളിലും-ആഴത്തിലും...
      ചരിത്രപരമായ പാണ്ഡിത്യം ആവശ്യമായുള്ള സാഹചര്യങ്ങളിൽ വായനക്കാരൻ ആഗ്രഹിക്കുന്ന സന്ദർഭത്തിൽ തന്നെ അതേ താളുകളിൽ   ഗുഹ ചരിത്രം കൂട്ടിച്ചേർത്തിരിക്കുന്നത് കാണാൻ സാധിക്കും. ഏതൊരു എഴുത്തുകാരനും ഒരു പുസ്തകം എഴുതുന്നത് ദീർഘകാലത്തേക്കാണ്,പക്ഷെ അത് വായനടെ തലത്തിൽ നിലനിൽക്കുന്നത് പുസ്തകത്തിൻറെ ഉള്ളടക്കം ഒന്നുകൊണ്ടുമാത്രമാണ്. അതിലെ ഉള്ളടക്കം വായനക്കാരിൽ പുതിയ ദിശാഗതി വികസിപ്പിച്ചെടുക്കുന്നു. നമ്മുടെ രാഷ്ട്രീയത്തിലും-ചരിത്രത്തിലുമുള്ള അറിവില്ലായിമയും അറിവിൻ്റെ പരിധിയും തെറ്റിദ്ധാരണകളും വായനയിലുടനീളം തിരുത്തപ്പെടും.  ദേശസ്‌നേഹികളും പക്ഷപാതികളും എന്ന കൃതി പതിനഞ്ച് ലേഖനങ്ങളിലൂടെ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പൊതുബോധത്തിൽ നിന്നുകൊണ്ട് ഒരുകൂട്ടം വലിയ വായനക്കാരോട് സംവദിക്കുകയാണെന്ന് ഇതുവായിക്കുക വഴി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ചിലയിടത്ത് പതുക്കെയും- പരുഷമായും ഇടപടുന്നത് കാണാൻ സാധിക്കും, "ഈ പുസ്തകത്തിലെ ഓരോ ലേഖനങ്ങളും കോൺഗ്രസും-സംഘപരിവാറും-പാർലമെൻററി ഇടതുപക്ഷവുമായുള്ള എൻ്റെ വിയോചിപ്പുകളാണെന്ന ഗുഹയുടെ വാക്കുകളിൽ നിന്നുതന്നെ   ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ എത്തരത്തിലുള്ളതാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
      പൊതുബോധത്തിൽ ഒരു ശത്രുവിനെ അടയാളപ്പെടുത്തുന്നതുപോലും വളരെ കൃത്യതയോടെയാണ്  ഇത് ചെയ്തിരിക്കുന്നത്. " ഒരു നല്ല ഇശ്രയേലി ആയിരിക്കുകയെന്നാൽ ജൂതനായിരിക്കുക എന്നാണ്,ഹീബ്രു ഭാഷ സംസാരിക്കുകയെന്നാണ്,അറബ് സംസ്കാരത്തെ അടിച്ചുതാഴ്ത്തുക എന്നുമാണ്; എന്നാൽ ഇന്ത്യക്കാരനായിരിക്കുക എന്നാൽ അയാൾ ഹിന്ദുവാകണമെന്നില്ല-ഹിന്ദി സംസാരിക്കണമെന്നുപോലും ഇല്ല.എന്തിന് പാകിസ്താനെ വെറുക്കുകപോലും വേണ്ട "ദേശ സ്നേഹത്തിൻ്റെ ഭാഷ സമീപകാലത്തു ഇത്തരത്തിലേക്ക് മാറിയത് വളരെ ചുരുങ്ങിയ വാക്കുകളിലാണ് അദ്ദേഹം വിവരിച്ചത്. പൊതുവേ പൗരബോധത്തിനുവേണ്ടി അലമുറയിടുന്നവർ ലോകത്തെ ഏതു പൗരത്വവും സ്വന്തമാക്കാൻ ശേഷിയുള്ളതും വിദ്യാ സമ്പന്നതയുണ്ടെന്ന് നടിക്കുന്നവരുമാണ്.അതേ സമയം അധിഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത (സാധാരണക്കാർ )രാജ്യത്തിന് വേണ്ടീ നൽകിയ സേവനത്തിൻ്റെ കണക്കെടുപ്പുകൾക്കൊടുവിൽ മാത്രം പൗരനാണോ അല്ലയോ എന്നുപോലും നിശ്ചയിക്കപ്പെടുന്നുള്ളു.അത്തരത്തിലുള്ള വലിയചെയ്യ്തികളെ നിഷ്കരുണം ഈ പുസ്തകൾ ചോദ്യം ചെയ്യുന്നു..
        നിരന്തരം ഈ പുസ്തകം പലമേഖലയിലേക്ക് കടന്നുകയറി അവിടെ പൊതുവായി വായിക്കപ്പെടുന്നതും വിമർശിക്കപ്പെടാൻ ഇടയായിട്ടുള്ളതുമായ സംഭവങ്ങളെ അനാവരണം ചെയ്യുന്നത് കാണാൻ സാധിക്കും. അവിടെ വായനക്കാരൻ ഒരു സോഷ്യൽ ഡാർവിനിസം കാണാൻ സാധിക്കും. മനുഷ്യചരിത്രത്തിൽ ഇന്നേവരെ മറ്റൊരു രാഷ്ട്രത്തേക്കാളുമധികം വലുതായി വ്യത്യസ്ത തരം മതങ്ങളെ ഉയർത്തികാണിച്ചിട്ടില്ല.അവ സ്വന്തം മണ്ണിൽപിറന്നതായിട്ടുകൂടി.
        ഇന്ത്യൻ ധനികരുടെ പ്രവത്തനപരത അതിൻ്റെ പാരമ്യതയിൽ എത്തിയത് ഇന്ത്യൻ ജനത കണ്ടത് ഇരുന്നൂറുകോടി ഡോളർ ചിലവിട്ട് നാലുലക്ഷം ചതുരശ്ര അടിയിൽ ഇരുപത്തിയേഴ് നിലകളിലായി ഒരു അണുകുടുംബം താമസിക്കുന്ന വീട്ടിലൂടെയാണ്. ഈ കെട്ടിടം ഉയർന്നുനിൽക്കുന്നത് അസമത്വത്തിന്റെ പ്രതീകമായാണ്. 'ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള കലാപത്തിൻറെ പ്രതീകമായി വീട്ടിൽ ഇരുന്ന് നൂൽ നൂറ്റ ഖാദി 'ഇപ്പോൾ ഏറെക്കുറേ "ഔദ്യോഗിക യൂണിഫോം ആയി മാറി " -ഭരണത്തിന്റെയും അധികാരത്തിന്റെയും ചിഹ്നമായി മാറി എന്ന് ഈ പുസ്തകത്തിലൂടെത്തന്നെ മനസിലാക്കാം.
     ഇന്ത്യയെ ഇരുപത്തൊന്നാം നുറ്റാണ്ടിലേക്ക് കൂട്ടികൊണ്ടുപോകുമെന്ന് പറഞ്ഞ;ആധുനിക മനസുള്ള രാജീവ്ഗാന്ധി അയോധ്യയിലെ ആരാധനാലയം തുറന്ന് എല്ലാവർക്കുമായി കൊടുത്തു. പിന്നീട് മറുവശത്തുള്ള മതഭ്രാന്തരെ സന്തോഷിപ്പിക്കുന്നതിനായി ഷബാര കേസ്സിലെ പതിയുടെ ശിക്ഷ അസാധുവാക്കുകയും ചെയിതു.ഇത്തരത്തിൽ നിറഞ്ഞുനിൽക്കുന്ന നിരവധിയായ വിഷയങ്ങൾക്ക് തന്റെതായ വിശദീകരണവും കാഴ്ചപ്പാടുമാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ നമ്മോടുപങ്കുവെയ്ക്കുന്നത്.
        കോളത്തിനും പുസ്തകത്തിനും ഇടയിലാണ് പന്യാസത്തിന് സ്ഥാനം. അവിടെ ഒരാൾക്ക് എഴുത്ത് വൈകാരികവും  സാരവത്തുമാക്കാം.അത്തരത്തിലുള്ള വിവരണത്തിന് തുനിയുന്നവർ പഴയതോ അറിയപെടുന്നതോആയ ഒരു വിഷയമായിരിക്കും എഴുതുന്നത്.അത്തരത്തിലുള്ള എഴുത്ത് ദിശാഗതി വർധിപ്പിക്കും. ഈ പുസ്തകം വായിച്ചുകഴിയുംബ്ബോൾ തന്നെ നിങ്ങൾ ഇതുവരെ മനസ്സിലാക്കിയ രാഷ്ട്രവും രാഷ്ടിയ കാഴ്ചപ്പാടുമെല്ലാം ഒരു പുനർ ചിന്ദനത്തിന് തയ്യാറായി നിൽക്കുന്നത് കാണാൻ സാധിക്കും 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...