
കടുത്ത പുരുഷാദിപത്യം നിലനിൽക്കുന്ന ഉഗാണ്ടയിൽ സ്ത്രീ സ്വാതന്ത്രം ഇന്നും വിദൂരമാണ്. ഭരണകൂടത്തിനെതിരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശബ്ദമുയർത്തുമ്പോൾ ഡോ.സ്റ്റെല്ല നാൻസിയെപോലെയുള്ള മനുഷ്യവകാശ പ്രവർത്തകരെക്കൂടി നാം ഓർക്കേണ്ടതുണ്ട്. ഇന്ന് ഒരു എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരി അനുഭവിക്കുന്ന പ്രശ്‌നമാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യം അനുവദിക്കാത്ത ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും. നാം അങ്ങനെ എത്രയോപേരേക്കുറിച്ച് കേട്ടിരിക്കുന്നു. രാഷ്ട്രീയപരമായി അഭിപ്രായം രേഖപെടുത്തിയതിന്റെപേരിൽ ജീവൻ പോലും നഷ്ട്ടപെട്ട എത്രയോ എഴുത്തുകാർ - ആക്ടിവിസ്റ്റുകൾ നമുക്കുചുറ്റും ഉണ്ടായിരുന്നു. ഇന്ന് ഒരു എഴുത്തുകാരനെ/ കാരിയെ സംബന്ധിച്ച് എന്തും തുറന്നെഴുതാൻ ഭയക്കുകയാണ് അല്ലെങ്കിൽ തുറന്നെഴുതിയിട്ട് ഒരു ആക്രമണം പ്രതീക്ഷിച്ച് ജീവിക്കുകയാണ്.ഇതാണ് ഇന്നത്തെ എഴുത്തിന്റെ കലാവസ്ഥ.
ഈ വർഷത്തെ ഓക്‌സ്ഫോംനോവിച്ച് പെൻ ഇൻറ്റർനാഷണൽ പുരസ്ക്കാരം
ഒരു തടവറയിലേക്ക് ഡോ.സ്റ്റെല്ല നാൻസിയെ തേടിയെത്തണമെങ്കിൽ അവരുടെ ശബ്ദം എത്രത്തോളം സമൂഹത്തിലേക്ക് എത്തിയെന്ന് നമുക്ക് മനസിലാക്കാം സാധിക്കും.പുരസ്‌ക്കാര ചടങ്ങിൽ അവരുടെ ഇരിപ്പിടം ഒഴിച്ചിട്ടുകൊണ്ടാണ് എഴുത്തുകാർ ഉൾപ്പെടുന്ന ഒരു വലിയ സമൂഹം ഗവൺമെന്റിനെതിരെ പ്രതികരിച്ചത്.
No comments:
Post a Comment