Tuesday, February 11, 2020

വാനിറ്റി ബാഗ് - അനീസ് സലിം


മനോഹരമായ എഴുത്ത്.അങ്ങനെതന്നെ പറഞ്ഞുവേണം ഈ പുസ്തകത്തെക്കുറിച്ചു തുടങ്ങാൻ. ഒരു കോടതിമുറിക്കുള്ളിൽനിന്നും വിധിയുടെ ലോഹപ്പാത്രത്തിൽ സ്‌പൂൺ മുട്ടിയാലെന്നോണം ജഡ്ജ് വിധിപ്രഖ്യാപിച്ചു. തീവ്രമായ വെയിൽ;ജനാലക്കരികിൽ വിധികേൾക്കാൻ തിരക്കുകൂട്ടിയവർ കോടതിമുറിക്കുള്ളിൽ  മഴക്കുസമാനമായ ഇരുട്ടുണ്ടാക്കി. ജനലരികിനുള്ളിൽ ഒരു തിരക്കിലും  പെടാത്തരിക്കുന്നയാളിനുമുന്നിൽ ജനനസ്ഥലം എഴുതി-വാനിറ്റി ബാഗ്; നീ ഉദ്ദേശിച്ചത് bag എന്നല്ലേ? അല്ല! bagh. 
        പതിനാറ് വർഷത്തിൽ ഇനി ഒരിക്കൽപോലും തുറക്കാൻ ഇടയില്ലാത്ത ആ രജിസ്റ്ററിൽ  തെറ്റ്  എഴുതിയിട്ട് എന്ത് കാര്യം.  ഇത്തരത്തിൽ നോവലിൻറെ പലഭാഗത്തായി പറയുന്ന സംഭവങ്ങൾ  ഇതുപോലെ വായനക്കാരൻറെ മനസിലേക്ക് വരച്ചു ചേർക്കാൻ എഴുത്തുകാരാന്പ്രത്യേക കഴിവുണ്ട്..  
          മെഹല്ലയിലെ എല്ലാറ്റിനും വിചിത്രമായ പേരുണ്ട്, വിശ്വാസങ്ങളുണ്ട്,ഗൗരവമുണ്ട്. കെട്ടുകഥകൾ ഉണ്ടാക്കാനും വസ്തുക്കൾക്ക് പേരിടാനും വലിയതാല്പര്യം കാണിക്കുന്ന മെഹല്ലവാലികൾ മോസ്‌ക്കിനെതിരെ നിൽക്കുന്ന മരത്തിനെപ്പോലും വെറുതെവിട്ടില്ല.അവരതിനെ ഫ്രാങ്ക്‌ളിൻ എന്നുവിളിച്ചു. ഈ മരം ഒരു ക്രിസ്ത്യൻ കുടുംബത്തിൽ പിറന്നതാണെന്നും ഗാരേജിനടുത്തുള്ള പിൻഡോ കുടുംബത്തിനൊപ്പം അത് എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുമെന്നും ഉള്ള വിചിത്രമായ കഥ മെഹല്ലയിൽ നിലനിൽക്കുന്നു. ഈ മരത്തെപ്പറ്റി സിറ്റിക്രോണിക്കിൽ ഒരു വാർത്ത ഇറക്കുകയും ക്രസ്തീയതയുടെ ദുർഗന്ധമുള്ള ഒരു മരം - മുസ്‌ലിം പ്രദേശത്ത് എന്താണ് ചെയ്യുന്നതെന്ന് മെഹല്ലമുഴുവൻ സംസാര വിഷയമാകുകയും ചെയ്തു. പിൻഡോ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം മോസസ് അയാളുടെ മതം മാറ്റത്തിനു മുൻപ് മൂസയായിരുന്നെന്ന് മെഹല്ലവാലികൾക്ക് ഏതാണ്ട് ഉറപ്പുണ്ട്. ഇപ്പോഴും ഫാത്തിമ എന്നുവിളിക്കുന്ന അയാളുടെ ഭാര്യ രഹസ്യമായി റംസാൻ വൃതം എടുക്കുന്നതായി മെഹല്ല വാസികൾക്ക് സംശയം നിലനിൽക്കുന്നുണ്ട്." കഴിഞ്ഞ റംസാൻ മാസത്തിൽ ഫാത്തിമ ആൻഡി 'മൊഗുൽ ബേക്കറിയിൽ ' നിന്നും ഈന്തപ്പഴങ്ങൾ വാങ്ങുന്നതായി ആസിയ ജമാൽ സാഷ്യപെടുത്തുന്നുണ്ട്. 
            ഈ നോവലിലെ ചില വൈകാരികതകൾ നിങ്ങളെ ദേഷ്യംപിടിപ്പിക്കുംവിദം വിവേകശൂന്യമാണെന്ന് നിങ്ങൾ വായനക്കാർക്ക് മനസിലാകും. ഇതിലെ ഓരോവരികളും ചിത്രങ്ങൾ കണക്കെ വായനക്കാരുടെ മനസിലേക്ക്‌ കടന്നുവരും. നിങ്ങൾ പതിയെ മെഹല്ലവാലിയിലെ ഒരന്തേവാസിയെന്നോണം ഈ സംഭവങ്ങളിലൊക്കെയും ദൃക്‌സാക്ഷിയാകും. വായനയിലിടക്ക് കടന്നുവരുന്ന തെറിവാക്കുകൾ മെഹല്ലവാലി എത്രത്തോളം അപരിഷ്ക്രിതമാണെന്ന് നമുക്ക് മനസ്സിലാക്കി തരും.പക്ഷേ അത്തരം തെറിവാക്കുകളൊക്കെയും കൂടിച്ചേരുമ്പോഴാണ് മെഹല്ല പൂർണ്ണമാകുന്നത്.
         പാകിസ്ഥാനെന്ന് വിളിപ്പേരുള്ള മെഹല്ല ചെറിയ ഒരു ഗ്രാമം ആണ്.മെഹല്ലയുടെ പ്രതാപകാലത് അവിടെമുഴുവൻ അടക്കിഭരിച്ച ഡോൺ ആയ "അബു ഹാത്തിമിൽ "എന്നയാളിൽ പ്രചോദനം ഉൾക്കൊണ്ടാണ് "അഞ്ചരക്കൂട്ടം" എന്ന ഒരു ഗ്യാങ് ഉണ്ടാകുന്നത്.പാകിസ്താൻ ലോകകപ്പ് നേടിയ ദിവസം രാത്രിയിൽ മെഹല്ലയിൽ  ഒരു കലാപം ഉണ്ടാകുകയും ആകലാപം ഒരു സൂര്യോദയം മാത്രം അകലമുള്ള മെഹന്ദിയിലേക്ക് വ്യാപിക്കുകയും ചെയ്തു. ആ കാലങ്ങളിൽ മെഹല്ലവാലി അബു ഹാത്തിമിൽ എന്ന ഡോൺ -ൻ്റെ കരങ്ങളിൽ സുരക്ഷിതമായി നിർത്തി.ഇത്തരത്തിലൊരു വീര സംഭവം ആ അഞ്ചരക്കൂട്ടത്തിന് ആവേശം പകർന്നു കൊടുത്തു. 
          നടന്നുപഴകിയതും ഉപയോഗിച്ച് പഴകിയതുമായ സ്ഥലമാണ് മെഹല്ല. മെഹല്ലകൾക്ക് തീർത്തും വിലക്കേർപ്പെടുത്തിയ നഗരമാണ് മെഹന്ദി. അവിടേക്കാണ് അവർ മോഷണത്തിനായി കടന്നുകയറുന്നത്.അതിൽ അവർ വിജയിക്കുന്നു;ഒരു താൽക്കാലിക വിജയം മാത്രം. പിന്നീട് സ്കൂട്ടർ മോഷണത്തിലേക്ക് കടക്കുകയും നഗരത്തിൽ അങ്ങിങ്ങായി പലേയിടത്തുകൊണ്ടുവെയ്‌ക്കുന്ന സ്കൂട്ടർ പൊട്ടിത്തെറിക്കുകയും തീവ്രവാദി ആക്രമണത്തിന്റെ പേരിൽ ഇമ്രാൻ ജയിലഴിക്കുള്ളിലാകുകയും ചെയ്യുന്നു. ജയിലിനുള്ളിൽ തൊഴിൽമാറ്റം ഇമ്രാനെ പുസ്തക നിർമ്മാണ മേഖലയിലേക്ക് കൊണ്ടെത്തിക്കുന്നു. അത് അവനിലേക്ക് വായനയുടെ ഒരു വലിയ സാധ്യത തുറന്നുകൊടുക്കുന്നു. ഓരോതവണയും അവന്റെ കൈകളിലേക്ക് എത്തുന്ന പുസ്തകങ്ങളുടെ താളുകളിൽ അവന്റെ തെരുവിന്റെ കഥ കാണുന്നു.അതവൻ നമുക്കെല്ലാവർക്കുമായി വായിക്കാൻ വെക്കുന്നു - വാനിറ്റി ബാഗിലൂടെ... മതസ്പർദ്ധയും തിളച്ചുമായിരുന്ന അക്രമണോല്സുകതയും ഇതിലെ ഓരോ താളുകളിലും കാണാൻ സാധിക്കും. എഴുത്തിലെ മനോഹാരിത നഷ്ട്ടപ്പെടാതെയുള്ള വിനു. എൻ ന്റെ വിവർത്തനവും എടുത്തുപറയേണ്ട ഒന്നുതന്നെയാകുന്നു........ 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...