Friday, April 10, 2020

വെളിച്ചം നിറഞ്ഞുനിൽക്കുന്നിടത്തേക്ക് ഇരുട്ട് കയറി വരില്ല


ലോകത്ത് ആകമാനം വ്യാപിച്ച കൊറോണ വൈറസിൻ്റെ സമൂഹ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് നാം കുറച്ച് ദിവസങ്ങളായി വീട്ടിൽ ഇരിക്കുകയാണ്. ഒരു പക്ഷേ കുട്ടികൾ മുതൽ പ്രായമായവർ വരെ സമയം കളയാൻ പാടുപെടുകയാണ്. രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വീടുകൾ തോറും കയറി ഇറങ്ങി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എത്രയോ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ;എന്തിന് സ്വന്തം ശേഖരണത്തിൽ നിന്നുപോലും വായിക്കാൻ കൈമാറിയ മനുഷ്യർ നമുക്കിടയിലുണ്ട്. അവിടേക്കാണ് അതിശയോക്തിയുള്ള ഒരു ചോദ്യം ഉയർന്ന് വരുന്നത്. പാരമ്പര്യം കൊണ്ടും പ്രശസ്തികൊണ്ടും മഹിമകൊണ്ടും ഹൃദയ ഭാഗത്ത് ഉയർന്ന് നിൽക്കുന്ന പല ഗ്രന്ഥശാലകളും ( പേര് പറഞ്ഞാൽ അത് അതിശയോക്‌തി ആകും  ) ശ്രീ പത്മനാഭൻ്റെ  ഇനിയും തുറക്കാത്ത നിലവറകണക്കെ പൂട്ടികിടക്കുകയാണ്.ഗ്രന്ഥങ്ങൾ പലതും അന്യാധീനപ്പെട്ടും കാണും. പക്ഷേ താക്കോൽക്കൂട്ടങ്ങൾ അരയിൽ വിയർപ്പിൻ്റെ ഉപ്പുപറ്റി ചൂടാറാതെ ഇപ്പോഴും ഇരിക്കുന്നുണ്ടാകും.തീർച്ച...
        തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വായിക്കാൻ മറന്നുപോയവരാണ് നമ്മളിൽ ഭൂരിഭാഗവും. അവരെ തിരിച്ച് വായനയുടെ ലോകത്തേയ്ക്ക് കൊണ്ടുവരാൻ നിലവറയിൽ പൂട്ടിവെച്ചിട്ടുള്ള ആ പുസ്തകങ്ങൾക്ക് കഴിയും.അവ അവരുടെ കൈകളിൽ എത്തിക്കേണ്ടത് ഇപ്പോൾ ഗ്രന്ഥശാലകളുടെ ഉത്തരവാദിത്വമാണ്. അവിടെ ഗ്രന്ഥശാലകൾക്ക്  വിപ്ലവം സൃഷ്ടിക്കാനാകും. നോവൽ,നാടകം,ചരിത്രം,ലേഖനം,എന്നിവയും കുട്ടികൾക്കായി  സയൻസ് ഫിക്ഷനുകളും ബാലസാഹിത്യവും എത്തിച്ച് കൊടുക്കുക. ഗ്രന്ഥശാല പ്രസ്ഥാനത്തിരിക്കുന്നവർ വെച്ചുകെട്ടുകൾ അഴിച്ച് ചമയങ്ങളൊന്നുമില്ലാതെ പി.എൻ, പണിക്കർ ഗ്രന്ഥശാലക്ക് വേണ്ടി നടത്തിയ പ്രവർത്തങ്ങൾ ഒന്ന് ഓർത്തുനോക്കിയാൽ മതി.അടുത്ത തവണ പുസ്തകം കൊടുക്കാമെന്നുവെച്ചാൽ കാവിലെ പാട്ടുമത്സരം ഇനി നടത്താൻ പോണില്ലെന്നാ കമ്മിറ്റി തീരുമാനം. 
 " ഇതുവരെ പുസ്തകം വീടുകളിൽ എത്തിച്ച ഗ്രന്ഥശാല പ്രവർത്തകർക്ക് പ്രത്യേക നന്ദി "
NB - അറിവിൻ്റെ അക്ഷയഖനി എല്ലാവർക്കും അവകാശപ്പെട്ടതാണ്. അത് നോക്കാൻ തോട്ടക്കാരനെ ഏർപ്പെടുത്താതിരുന്നാൽ മതി. കട്ട് പിച്ചുന്നവനിൽ പോലും ഒരു ഗൗതമബുദ്ധൻ ജനിക്കും 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...