
ധനികനേയും വിദ്യ ഉള്ളവനേയും പോലെതന്നെ ചോരനും യാഥാർഥ്യം ആയതിനാൽ ഈ നോവൽ ആദിമമായ ഒരു ഭയത്തിൻ്റെ ആവിഷ്‌ക്കാരം കൂടിയാണ്.മലയാള നോവൽ- കഥാസാഹിത്യങ്ങൾ നിരവധി കള്ളന്മാരുടെ കഥകൾ പറഞ്ഞുതന്നിട്ടുള്ളതുമാകുന്നു. കഥകളിൽ നിറഞ്ഞുനിന്ന കായംകുളം കൊച്ചുണ്ണി മുതൽ പാപ്പിയോൺ വരെ നീണ്ടുനിൽക്കുന്ന സാഹിത്യം വായനക്കാർക്ക് സുപരിചിതമാണ്.ചോര സമൂഹത്തിൻ്റെ അധോലോകവും വിലക്കപ്പെട്ട തൃഷ്‌ണയുള്ള എതിർസമൂഹവും തിന്മയും നിറഞ്ഞുനിൽക്കുന്നതാണ് ഈ നോവൽ.അതിൽത്തന്നെ വംശ വിരോധത്തിൻ്റെയും വിലക്കപ്പെട്ട തൃഷ്ണയും ഭയപ്പാടിൻ്റെയും ചരിത്രം ഉറങ്ങിക്കിടക്കുന്നു. മറുപുറത്തുനിന്ന് നോവൽ നോക്കിക്കണ്ടാൽ അറിവിനും ധനത്തിനും അപ്പുറത്തേക്ക് അസ്തിത്വത്തെ ഭീഷണിപ്പെടുത്തുകൊണ്ടുള്ള ചോരശാസ്ത്ര വിദ്യ കണ്ണോടിയാൽ തുറക്കപെടുന്ന പൂട്ടുപോലെ സുതാര്യവും പ്രാപ്യവുമാണെന്ന് കാണാൻ സാധിക്കും.ചോരശാസ്ത്രം എന്ന പ്രാചീന ഗ്രന്ഥം ഉണ്ടായിരുന്നെന്നും അതിൻ്റെ അധിദേവത " സ്കന്ദൻ " ആണെന്നും മാത്രമേ നോവലിസ്റ്റ് പറയുന്നുളളൂ. ആ സാധ്യതയിൽ നിന്നുമാണ് വി.ജെ.ജെയിംസിൻ്റെ ചോരശാസ്ത്രം പിറവിയെടുക്കുന്നത്.
ചെറുകിട മോഷണങ്ങൾക്കിടയിലാണ് നോവലിലെ കള്ളൻ പ്രൊഫസ്സറുടെ കെണിയിൽ പെടുന്നത്. പ്രാചീന ശാസ്ത്ര ഗ്രന്ഥമായ ചോരശാസ്ത്രം താളിയോലയിൽ കണ്ടെത്തിയ അദ്ദേഹത്തിന് അത് പരീക്ഷിക്കാൻ ഒരു ഇരയാകുകയായിരുന്നു കള്ളൻ. ആദ്യ മോഷണം വിജയകരവും അതിൻ്റെ നേട്ടം ഗുരുദക്ഷിണയായി കൊടുക്കുകയും ചെയ്യുന്നുണ്ട് പ്രൊഫസ്സര്ക്ക്. തിരിച്ച് സമ്മാനമായി കള്ളനുകൊടുക്കുന്നത് ദ്രാവിഡ രാജാവിൻ്റെ മുഖം മുദ്രണം ചെയ്ത് ഒരു നാണയവും ആണ്.അവിടം മുതൽ കള്ളൻ്റെ ഓരോ മോഷണങ്ങൾക്കും രാജാവ് സാക്ഷിയാകുന്നു.പലനാൾ പഴകി ഇരുളും വെളിച്ചമായി മാറുന്ന കള്ളൻ പടവുകളിൽ നിന്നും കാൽ വഴുതി വീഴുകയും കൈയ്യിലെ പന്തത്തിൽ നിന്നും ഏതോ പുരാതന വസ്തുവിലേക്ക് തീ പടർന്ന് എല്ലാം അവസാനിക്കുകയും ചെയ്യുന്നു.ആ സമയത്തും ദ്രാവിഡ രാജാവ് സാക്ഷിയായിരുന്നു.
കള്ളനിൽ തന്നെ നല്ലവനായ കള്ളൻ എന്ന സങ്കൽപ്പവും വായനക്കാരുടെ മനസ്സിൽ ചിരത്ക്കാല പ്രദിഷ്ട്ട നേടിയിരുന്നു.അത് ചിലതരത്തിലെങ്കിലും അഭിലാഷ പൂർത്തീകരണത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.ഉപഭോഗാസ്കത്തികൊണ്ട് ധനം വാരിക്കൂട്ടാൻ ആരഭിച്ചകള്ളനെ ദുരന്ധത്തിലേക്ക് തള്ളിവിട്ടവസാനിപ്പിക്കുകയും ഇതിഹാസത്തിൻ്റെ ധർമ്മബോധംകൊണ്ട് ചോരശാസ്ത്രത്തെ ന്യായീകരിക്കാൻ വി,ജെ ജെയിംസ് തയ്യാറായില്ല.
പുരാതനമായാലും ആധുനികമായാലും ശാസ്ത്രം അതിൻ്റെ അപ്രമാദിത്വത്തിലും അതുവഴി അഭിവൃദ്ധിയിൽ അധിഷ്ഠിതമായ അനന്തപുരോഗതിയിലും ഊന്നി നിൽക്കും.ഈ വൈപരീത്യമാണ് ഈ നോവലിൻ്റെ കെണിയും.ഒരേ ഞവരപ്പരിപ്പിൻ്റെ ഇടംപാതിക്ക് വയറിളക്കം ഉണ്ടാക്കുന്ന വിഷമായി പ്രവർത്തിക്കാമെങ്കിൽ അതിൻ്റെ മറുപാതിക്ക് അസുഖത്തെ ശമിപ്പിക്കാനും കഴിയും.ഒരു പരിപ്പുതന്നെ രണ്ടായി വിഷവും ഔഷധവുമാകുന്ന പോലെത്തന്നെയാണ് ഈ നോവലും.
No comments:
Post a Comment