Friday, May 1, 2020

വൺ ഡേ ഇൻ ദ് ലൈഫ് ഓഫ് ഇവാൻ ഡെനിസോവിച്ച് - അലക്‌സാണ്ടർ സോൾ ഷെനിറ്റ്സിൻ

അലക്‌സാണ്ടർ സോൾ ഷെനിറ്റ്സിൻ രണ്ടാം ലോക മഹായുദ്ധത്തിൽ ചെമ്പടയിൽ ചേർന്ന് സേവനമനുഷ്ടിച്ചു.സ്റ്റാലിൻ ഭരണകൂടത്തെ വിമർശിച്ചതിന് എട്ട് വർഷത്തെ കാരാഗൃഹ വാസത്തിനുശേഷം കസാക്കിസ്ഥാൻ്റെ വടക്കുകിഴക്കൻ പ്രദേശമായ കോക് ടെറക്കിലേക് നാടുകടത്തപെട്ടു.അവിടെവെച്ച് ക്യാൻസർ ബാധിതനായതിനെ തുടർന്ന് താഷ്‌ക്കണ്ടിലെ ഒരു ആശുപത്രിയിൽ ചികിത്സ ലഭിച്ചു.ഈ കൃതി അലക്‌സാണ്ടർ സോൾ ഷെനിറ്റ്സിൻ്റെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്.
     സാഹിത്യത്തിന് നൊബേൽ സമ്മാനം നേടിയ അലക്‌സാണ്ടർ സോൾ ഷെനിറ്റ്സിൻ്റെ വിശ്വവിഖ്യാദമായ നോവൽ ആണ് - വൺ ഡേ ഇൻ ദ് ലൈഫ് ഓഫ് ഇവാൻ ഡെനിസോവിച്ച്. ആവിഷ്‌ക്കാര സ്വാതന്ത്ര്യ ഭീഷണി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നമ്മുടെ സാഹിത്യലോകം ഇന്ന് കടന്ന് പൊക്കൊണ്ടിരിക്കുന്നത്.ഇന്ന് അതിന് അൽപ്പമെങ്കിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു.
     ഭരണകൂടത്തിൻ്റെ നിരന്തരമുള്ള വേട്ടയാടലുകൾക്ക് വിധേയനാകേണ്ടിവന്ന സോൾഷെനിസ്റ്റിൻ്റെ ഈ നോവലിന് പ്രത്യകഥകൾ ഏറെയാണ്.അതുകൊണ്ടുതന്നെ മലയാള വായനക്കാർക്ക് പരിചയപ്പെടുത്തികൊടുക്കേണ്ടതിൻ്റെ ആവശ്യകതയും ഏറെയാണ്. "അലക്‌സാണ്ടർ സോൾഷെനിസ്റ്റിൻ്റെ ജീവിതത്തിൽനിന്നും ഒരു ദിവസം" എന്ന നോവൽ ' നോവെമിർ' എന്ന സോവിയറ്റ് പ്രസിദ്ധീകരണത്തിലൂടെ 1962 -ൽ നാടകീയമായി പ്രത്യക്ഷപെട്ടു.അതേക്കുറിച്ച് ധാരാളം കാര്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതും പ്രചോദനപരമായ വെളിപ്പെടുത്തലുകൾ സോൾഷെനിസ്റ്റിൻ്റെതുതന്നെയാണ്.അതിലേക്ക് നയിച്ച രാഷ്ട്രീയവും മാനസികവുമായ സാഹചര്യങ്ങളെ " ദ് ഓക്ക് ആൻഡ് ദ് കാഫ് "എന്ന കൃതിയിലൂടെ നമുക്ക് കാണിച്ചുതരുന്നു.
    പക്ഷേ,സോവിയറ്റ് സാഹിത്യത്തിൽ പ്രസിദ്ധീകരിക്കുന്ന നോവെമിർ-ലൂടെ വെളിച്ചം കണ്ട പ്രസ്തുത കൃത്യ മൂല കൃതിയുടെ തനിപ്പകർപ്പായിരുന്നു എന്ന് മനസ്സിലാക്കാൻ കുറേ സമയം പിടിക്കും.ചിലർക്കെങ്കിലും ഒരാവർത്തികൂടിയുള്ള വായനയും വേണ്ടിവരും.തനിപ്പകർപ്പായതിനാൽ വായനക്കാർക്ക് മനസ്സിലാക്കാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും എന്നത് ഈ പുസ്തകത്തെ സംബന്ധിച്ച് ഒരു കുറവല്ല. മറിച്ച് പത്രാധിപ സമിതിയുടെ നിർബന്ധത്തിന് വഴങ്ങി ഉപേക്ഷിക്കേണ്ടിവന്ന പലകാര്യങ്ങളും എന്തൊക്കെയായിരുന്നു എന്ന്  കൃത്യമായി വായനക്കാരന് അടയാളപ്പെടുത്താൻ ആ പുനർവായന കൊണ്ട് സാധിക്കും.
     1960-കളുടെ ആദ്യഘട്ടത്തിൽ സോവിയറ്റ് യൂണിയൻ എന്തായിരുന്നു എന്നതിൻ്റെ നേർസാക്ഷ്യം നമുക്ക് ഈ വായന പകർന്നുതരുന്നു. ഏതാനം വർഷങ്ങൾക്കുമുൻപ് നികിതാ ക്രൂഷ്‌ ചേവ് സ്റ്റാലിനെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും സ്റ്റാലിൻ കാലഘട്ടത്തിലെ കാർക്കശ്യവും പുരുഷ മേധാവിത്വവുമുള്ള സാമൂഹിക ജീവിത മേഖലയും വിമർശനങ്ങളും ഇതിലെ വിഷയങ്ങളാകുന്നു.ആയതിനാൽ സർക്കാർ ഈ പുസ്തകത്തെ കർശനമായി നിരീക്ഷിക്കുകയും പുസ്തകവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. 
   ഈ വിലക്കപ്പെട്ട സാഹചര്യത്തിലാണ് ഒരു സ്ഫോടനം സൃഷ്ടിച്ചുകൊണ്ട് 1926-ൽ വൺ ഡേ ഇൻ ദ് ലൈഫ് ഓഫ് ഇവാൻ ഡെനിസോവിച്ച് എന്ന പുസ്തകം പ്രത്യക്ഷപ്പെടുന്നത്.അതിൻ്റെ നിർബന്ധിത നിശബ്ദതയാൽ പലതും മറച്ചുവെച്ചുകൊണ്ടാണ് വായനക്കാരൻ്റെ കൈകളിലേക്ക് എത്തിയത്.പുറത്തിറങ്ങിയ പതിപ്പിൽ അന്ന് ഒഴിവാക്കപ്പെട്ട മുഴുവൻ രേഖകളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇന്ന് ഈ പുസ്തകം പുറത്തിറങ്ങുന്നത്.
ഷുഹോവ് ജയിലിലാകുന്നത് ഒരു കുറ്റ സമ്മതത്തിൻ്റെ പേരിലാണ്.യുദ്ധകാലത്ത് അയാൾ ജർമ്മൻ സൈന്യത്തിൻ്റെ പിടിയിലാവുകയും അവിടെനിന്ന് സ്വന്തം ക്യാമ്പിൽ തിരിച്ചെത്തിയ അയാൾ ഒരു ചാരനായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. അവക്കുവേണ്ടത് അയാൾ ചാരനാണെന്നുള്ള ഒരു കുറ്റസമ്മതം മാത്രം മതിയായിരുന്നു.പോലീസുകാർ അയാളെ ക്രൂരമായി തല്ലിച്ചതച്ചു.പാപ്പിയോണിലേതുപോലെയുള്ള ക്രൂര ഉപദ്രവങ്ങൾ നമുക്ക് ഇതിൽ കാണാൻ സാധിക്കും.
    ഇതേ പൂർണ്ണതയിൽ ഇതിനുമുൻപ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. റഷ്യൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് "ഹാരി വില്ലറ്റ്സ്" ആണെന്നത് മറ്റൊരു പ്രത്യേകതകൂടിയാണ്. ഈ കൃതിയിലെ ആത്മസംഭാഷണമാണ് ഏതൊരുവായനക്കാരനെയും പോലെ എന്നെയും ആകർഷിച്ചത്.എഴുത്തിലെ ആവിഷ്‌ക്കാര രീതിയും വായനക്കാരുടെ മനസ്സിൽ സൃഷ്ട്ടിക്കുന്ന പ്രത്യേക അന്തരീക്ഷവും പറഞ്ഞറിയിക്കാൻ കഴിയില്ല. ഇരുപത്തഞ്ച് വർഷക്കാലത്തെ ജയിൽവാസം ഉണ്ടാക്കുന്ന ശൂന്യത വായനക്കാരനിലും അവശേഷിപ്പിക്കാൻ ഈ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്...
  


No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...