
ഈ നോവൽ തുടങ്ങുന്നത് ഡിസംബർ മാസം ഒരു ക്രിസ്മസ് ദിവസമാണ്.ദുരൂഹമായ ഒരു കോഫി ഹൗസ് കൊലപാതകം. ബെഞ്ചമിൻ എന്ന ആളെ കുറ്റവാളിയായി അറസ്റ്റ് ചെയ്യുന്നു.അഞ്ച് കൊലപാതകം ഒരു ബലാത്സംഗം അതും മരിച്ചതിനുശേഷം. ദയാഹർജി തള്ളിയതിനാൽ വധശിക്ഷ കാത്ത് കിടക്കുകയാണ് ബെഞ്ചമിൻ.നോവലിലെ കുറ്റാന്വേഷക എസ്തർ ഇമ്മാനുവൽ,കുലീന എന്ന ദ്വൈവാരികയിലെ ജീവനക്കാരിയാണ്.എസ്തറിൻ്റെ കൂട്ടുകാരി അപർണ്ണയും (അപ്പു)ഈ നോവലിലെ പ്രധാന കഥാപാത്രമാണ്.
ബെഞ്ചമിൻ എന്ന പ്രതിയിലേക്ക് പോലീസ് എത്തുന്നത് കൊല്ലപ്പെട്ട ജിനു എന്ന ഒരു പെൺകുട്ടിയോട് അയാൾക്കുള്ള അടുപ്പംകൊണ്ടായിരുന്നു.മുൻപ് നടന്ന അന്വേഷണം തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്നും തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നതടക്കമുള്ള പ്രതിഷേധ പ്രവർത്തനം നടത്തിയത് എസ്തർ ഉൾപ്പെടെയുള്ള സ്ത്രീശക്തി കൂട്ടായിമയിലൂടെയാണ്.ആ എസ്തറിലെക്ക് തന്നെയാണ് ബെഞ്ചമിൻ്റെ അവസാന ദിനവും മറ്റും ഇൻ്റർവ്യൂ ചെയ്യാൻ ദ്വൈവാരികയുടെ ചീഫ് ഏൽപ്പിക്കുന്നത്.അവിടം മുതൽക്കാണ് ഈ നോവലിൻ്റെ സുപ്രധാന കഥാഭാഗം തുടങ്ങുകയും ചെയ്യുന്നത്.
എസ്തർ ഇമ്മാനുവലിന് ലാജോ ജോസ് കൊടുത്ത ക്യാരക്ടർ സ്കെച്ച് അവളെ ഒരു വ്യത്യസ്തതയുള്ളവളാക്കണം എന്ന മുൻധാരണയോടു കൂടിയാണ്.മുപ്പത് വയസ്സുണ്ടായിട്ടും വിവാഹംകഴിക്കാത്ത - അച്ഛനും അമ്മയും ഉണ്ടായിട്ടും തനിച്ചു താമസിക്കുന്ന എസ്തർ,ഫ്രണ്ട്സ്സ് സർക്കിളിൽ പരിമിതമായ ആളുകൾ മാത്രമുള്ളവൾ എന്നിങ്ങനെയുള്ള രീതിയിലാണ് .ഒരു പക്ഷേ ഒരു കുറ്റാന്വേഷകയിലേക്കുള്ള പാകപ്പെടുത്തലുകളായിരിക്കാം മുൻപ് പറഞ്ഞതൊക്കെയും. വിവാഹം കഴിച്ച്കുട്ടികൾ ഉള്ള ഒരു സ്ത്രീക്ക് ഇത്തരത്തിലുള്ള കേസുകൾക്ക് പിന്നാലെ അന്വേഷിച്ച് ഇറങ്ങിപ്പുറപ്പെടുന്നതിലെ വൈരുധ്യാത്മകത ലാജോയെ അസ്വസ്ഥതപ്പെടുത്തിയിരിക്കാം.എന്നാൽ ഇത്തരത്തിലുള്ള ചിന്താഗതി ഇക്കാലത്തെ തലമുറയിലെ വായനക്കാരിൽ നിന്നും തീർത്തും ഇല്ലാതായിരിക്കുന്നു.വായനക്കാർ കൂടുതൽ സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ളവരായി രൂപാന്തിരപ്പെട്ടിട്ടുണ്ടെന്ന് ഈ അവസരത്തിൽ ഓർമ്മിപ്പിച്ചുകൊള്ളട്ടെ.
എസ്തർ ഇമ്മാനുവലിന് ലാജോ ജോസ് കൊടുത്ത ക്യാരക്ടർ സ്കെച്ച് അവളെ ഒരു വ്യത്യസ്തതയുള്ളവളാക്കണം എന്ന മുൻധാരണയോടു കൂടിയാണ്.മുപ്പത് വയസ്സുണ്ടായിട്ടും വിവാഹംകഴിക്കാത്ത - അച്ഛനും അമ്മയും ഉണ്ടായിട്ടും തനിച്ചു താമസിക്കുന്ന എസ്തർ,ഫ്രണ്ട്സ്സ് സർക്കിളിൽ പരിമിതമായ ആളുകൾ മാത്രമുള്ളവൾ എന്നിങ്ങനെയുള്ള രീതിയിലാണ് .ഒരു പക്ഷേ ഒരു കുറ്റാന്വേഷകയിലേക്കുള്ള പാകപ്പെടുത്തലുകളായിരിക്കാം മുൻപ് പറഞ്ഞതൊക്കെയും. വിവാഹം കഴിച്ച്കുട്ടികൾ ഉള്ള ഒരു സ്ത്രീക്ക് ഇത്തരത്തിലുള്ള കേസുകൾക്ക് പിന്നാലെ അന്വേഷിച്ച് ഇറങ്ങിപ്പുറപ്പെടുന്നതിലെ വൈരുധ്യാത്മകത ലാജോയെ അസ്വസ്ഥതപ്പെടുത്തിയിരിക്കാം.എന്നാൽ ഇത്തരത്തിലുള്ള ചിന്താഗതി ഇക്കാലത്തെ തലമുറയിലെ വായനക്കാരിൽ നിന്നും തീർത്തും ഇല്ലാതായിരിക്കുന്നു.വായനക്കാർ കൂടുതൽ സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ളവരായി രൂപാന്തിരപ്പെട്ടിട്ടുണ്ടെന്ന് ഈ അവസരത്തിൽ ഓർമ്മിപ്പിച്ചുകൊള്ളട്ടെ.
വായനയുടെ ആദ്യപകുതിയിൽ തന്നെ കൊലയാളി ആരാണെന്നുള്ളത് വായനക്കാർക്ക് മനസ്സിലാകും.പിന്നേയും നാം എന്തുകൊണ്ട് മുന്നോട്ട് വായിച്ചു എന്ന് ചോദിച്ചാൽ അതിനുത്തരം നോവലിലെ ചില സന്ദർഭങ്ങൾ മാത്രം ആണ്.
എസ്തർ ഈ കുറ്റാന്വേക്ഷണം ഒരു പുസ്തകമാക്കുകയും ഷാർജ ഇൻ്റർ നാഷണൽ ബുക്ക് ഫെയറിൽ ' മീറ്റ് ദി ഓദർ ' എന്ന പരുപാടിയിൽ ഈ നോവൽ വായിച്ച് അവസാനിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ഇതിലെ കുറ്റാന്വേക്ഷണത്തിൻ്റെ ചുരുൾ അഴിക്കുകയും നോവൽ അവസാനിക്കുകയും ചെയ്യുന്നു.തുടർന്ന് നാട്ടിലേക്കുള്ള മടക്കയാത്രയിൽ എസ്തറിൻ്റെ ഫോണിലേക്ക് ഒരു കാൾ വരുന്നു - അലി ഇമ്രാൻ. അടുത്ത നോവലിലേക്ക് അവിടുന്ന് വായനക്കാരനെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട് ലാജോ ജോസ്
എസ്തർ ഈ കുറ്റാന്വേക്ഷണം ഒരു പുസ്തകമാക്കുകയും ഷാർജ ഇൻ്റർ നാഷണൽ ബുക്ക് ഫെയറിൽ ' മീറ്റ് ദി ഓദർ ' എന്ന പരുപാടിയിൽ ഈ നോവൽ വായിച്ച് അവസാനിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ഇതിലെ കുറ്റാന്വേക്ഷണത്തിൻ്റെ ചുരുൾ അഴിക്കുകയും നോവൽ അവസാനിക്കുകയും ചെയ്യുന്നു.തുടർന്ന് നാട്ടിലേക്കുള്ള മടക്കയാത്രയിൽ എസ്തറിൻ്റെ ഫോണിലേക്ക് ഒരു കാൾ വരുന്നു - അലി ഇമ്രാൻ. അടുത്ത നോവലിലേക്ക് അവിടുന്ന് വായനക്കാരനെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട് ലാജോ ജോസ്
accepted all comments to all
ReplyDelete