അവൾ മാസ്ക്ക് അൽപ്പം താഴ്ത്തി

'' ഉവ്വ്!...എനിക്ക് നിന്നെ ദൂരെനിന്നേ മനസ്സിലായി. അല്ലെങ്കിൽ തന്നെ നീയല്ലാതെ എന്നെത്തിരക്കി വേറെയാരുവരാനാണ്. പോരെങ്കിൽ ഈ അവസ്ഥയിൽ ഇത്രയും ദൂരം ബുദ്ധിമുട്ടി.''
''അപ്പോൾ ഓർക്കാറുണ്ട് എന്നെ, അല്ലെ മാഷേ?"
''കറുത്ത പർദയിട്ട് ഇരുപതാമത്തെ വയസ്സിലാണ് നിന്നെ ഞാൻ ആദ്യം കാണുന്നത്. പിന്നെ നീ ക്ഷണിച്ചതനുസരിച്ച് ഷണ്മുഖാനന്ദ ഹാളിൽ. ഒടുവിൽ കണ്ടത് എന്നെ വിവാഹം ക്ഷണിക്കാൻ ഇവിടേക്ക് വന്നപ്പോൾ.''
'' അതെ മാഷേ!... മാഷ്ക്ക് നല്ല ഓർമ്മയാണ്, അല്ലെങ്കിൽ മാഷ് മാത്രേ എൻ്റെ കാര്യങ്ങൾ ഓർത്തുവയ്ക്കാറുള്ളു. ''
നേരീയ നെടുവീർപ്പോടെ മാഷ് പറഞ്ഞു തുടങ്ങി.......
'' ആദ്യമൊക്ക നമ്മുടെ കൂടിക്കാഴ്ചകൾക്ക് മാസങ്ങളുടെയും വർഷങ്ങളുടെയും ഇടവേളകൾ ഉണ്ടായിരുന്നു.ഇപ്പൊൾ നമ്മൾ ദിവസത്തിൽ രണ്ടുതവണയെങ്കിലും കുറഞ്ഞത് കാണുന്നുണ്ട്.''
'' സിറാജുന്നിസ നിന്നെ ആദ്യം കണ്ടത് എനിക്ക് മറക്കാൻ കഴിയില്ല. നിൻ്റെ ഇരുപതാമത്തെ വയസ്സിൽ; ഗുജറാത്ത് കൂട്ടക്കൊലയുമായ് ബന്ധപ്പെട്ട് നിൻ്റെ ഖബറിൽ റീത്ത് വച്ച് നിൻ്റെ കഥ കേൾക്കാൻ ഇരുന്നപ്പോഴാണ്. നിറകണ്ണുകളോടെയാണ് നിന്നെ ഞാൻ കേട്ടത്. പിന്നെ ലതാമങ്കേഷ്ക്കരുടെ ഗാനം ആലപിച്ചതിൻ്റെ പേരിൽ ജീവൻ പൊലിഞ്ഞപ്പോൾ, പിന്നെ കണ്ടത് കനയ്യ കുമാറിനെ മോചിപ്പിക്കാനുള്ള പ്രക്ഷോപം നടത്തിയപ്പോൾ ആ വിദ്യാർത്ഥികൾക്കിടയിൽ, പിന്നെ നീയേതോ തീവ്രവാദി ആയി എന്ന നിലയിൽ പത്ര തലക്കെട്ടുകളിൽ''
അത് കേട്ട് അവൾ കുലുങ്ങി ചിരിച്ചു. ഒപ്പം ഞാനും
'' സിറാ... നീ അറിഞ്ഞിരുന്നോ? ഒരിക്കൽ അവർ എന്നേയും തേടി വന്നിരുന്നു.''
അവളുടെ കണ്ണുകളിൽ തീ പാറി..,ചിരി കെട്ടടങ്ങി.
'' നീ ഓർക്കുന്നുണ്ടാകും കെ.എസ്.ഭഗവാനോടൊപ്പം ഒരു പരുപാടിയിൽ ഞാൻ പങ്കുകൊണ്ടിരുന്നു.അതിൽ ഞാൻ ബീഫ് വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തിയത് കേട്ടറിഞ്ഞു വന്നതാണ്.'' ആകാംശയോടെ അവൾ ചോദിച്ചു.
''എന്നിട്ട്.......എന്നിട്ട് എന്തായ് മാഷേ ''
''പ്രതീക്ഷിച്ചത് തന്നെ!...,കഴുത്തറത്ത് കണ്ണാടിപ്പുഴയിലേക്കെറിഞ്ഞു അവരെന്നെ തിരുത്താൻ ശ്രമിച്ചു,...''
----------------------------------------------------------------------------------------------------------------
സിറാജുന്നിസ- സമകാലിക ഇന്ത്യൻ സമൂഹത്തിൻറെ ചിത്രമാണ്. ദിവസവും ഒരു മോശം വാർത്ത കേൾക്കാൻ തയ്യാറായ് ഇരിക്കേണ്ട തരത്തിലേക്ക് നമ്മുടെ സമൂഹം നീങ്ങിയിരിക്കുകയാണ്.1991-ൽ പാലക്കാട് പുതുപ്പള്ളി തെരുവിൽവച്ച് പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട 11 വയസുകാരിയാണ് സിറാജുന്നിസ. അതിനുശേഷം 25 വർഷം പിന്നിട്ട് ഇപ്പോൾ അവളെ നോക്കികാണുമ്പോഴും നമ്മുടെ സാമൂഹിക അന്തരീക്ഷഗന്ധം ജീർണിച്ച് ദുർഗന്ധം വമിക്കുകയാണ്;ഇപ്പോഴും.