എഴുത്ത്
എൻ്റെ എഴുത്തുകൾ എൻ്റെ കാഴ്ചപ്പാടുകൾ ആണ്
Sunday, August 31, 2025
ഡയാസ് പൊറ - സുരേഷ് കുമാർ വി.
Tuesday, August 26, 2025
വിലാപ യാത്ര. എം ടി
Sunday, June 29, 2025
കഞ്ചാവ് - ലിജീഷ് കുമാർ
Saturday, June 7, 2025
കമ്യൂണിസത്തെ പിടികൂടിയ പുസ്തകങ്ങൾ
Monday, May 26, 2025
സദ്ദാം നൂറ്റാണ്ടിന്റെ ബലി - അനിൽ കുമാർ എ വി
Tuesday, May 6, 2025
തപോയിയുടെ അച്ഛൻ - ഇ സന്തോഷ്കുമാർ
മായാതെ നിലനിൽക്കുന്ന ഒരു രാത്രിയുടെ ഓർമ്മയിൽ കനലൊടുങ്ങാത്ത ഒരാത്മാവുപോലെ "തപോമയിയുടെ അച്ഛൻ". മനുഷ്യർക്കിടയിൽ വേരുകൾ ഉറപ്പിക്കാനാവാത്ത സ്നേഹത്തിൻ്റെ അഭയർത്തിയാണയാൾ.
പോയവർഷത്തിൻ്റെ അവസാനം ഒരു ക്രിസ്മസിന് - ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പുതുവത്സരം നേർന്നുകൊണ്ട് ഒരു ആശംസ കാർഡ് ലഭിക്കുന്നത്. അതായത് ഒരു മൂന്ന് വാക്കുകൾ മാത്രമുള്ള ഒരു സന്ദേശം. അതും V എന്ന അക്ഷരത്തോട് ഒരു സാംഗത്യം ഉള്ളത്; ഒരു രഹസ്യ ലിപി. ഇനിയും വായിക്കപ്പെടാനാവാത്ത ഒരാദിമലിപിസഞ്ചയം പോലെ അത് വായനക്കാരെ അമ്പരപ്പിക്കുന്നുണ്ട്. മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകൾ ജൻമദീർഘമായ സ്നേഹത്തിൻ്റെ വേരുകൾ പോലെ, മനുഷ്യ ജീവിതം വായിക്കപ്പെടനാവാത്ത തരത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്നു.
ഈ നോവൽ ആരംഭിക്കുന്നത് (21 ം മത്തെ പേജ് മുതൽ ആണ് ) തപോമയി മറന്നുവച്ച അയാളുടെ അച്ഛൻ്റെ ഒരു മരുന്ന് കുറിപ്പടിയിൽ നിന്നാണ്. ആ കുറിപ്പടിയിൽ എഴുതിയ രഹസ്യവാക്യം ഇഴപിരിക്കാനുള്ള ശ്രമവും തപോമായിയുടെ അച്ഛൻ പറയാൻ മടിച്ച അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ നിഗൂഢതകളും ആണ് ഈ നോവലിൻ്റെ ഇതിവൃത്തം. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനെതിരെ രഹസ്യങ്ങൾ കൈമാറി യുദ്ധം ചെയ്യാൻ ആദിവാസികളുടെ നോവാഹോ ഭാഷയാണ് ഉപയോഗിച്ചത്. പദപ്രശ്നങ്ങൾ എന്ന ഹ്രസ്വ സൂചനകളുടെ ഭാഷയും അവയുടെ സവിശേഷതയും അവ പൂരിപ്പിക്കാനുള്ള കഴിവുമാണ് സന്താനം സാറിന് ഗോപാൽ ബറുവയെ ഇഷ്ടപ്പെടാൻ ഇടയാക്കിയത്.
തപോമയിയും അയാൾക്ക് ചുറ്റും അഭയാർത്ഥികൾ ആക്കപ്പെട്ട മനുഷ്യരും അവർക്ക് വേണ്ടി പണികഴിപ്പിച്ച; നിരനിരയായി നിൽക്കുന്ന ഒറ്റമുറി വീടുകൾ നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളുടെ നിസ്സഹായതയുടെ ചിത്രമാണ് കാണിക്കുന്നത്. ഓരോ മുറികൾക്കുള്ളിലും പ്രേതങ്ങളെപോലെ കുറേ മനുഷ്യർ. അവർക്കിടയിൽ മത വിശ്വാസങ്ങളോ ഭാഷയോ ഒന്നുംതന്നെ ഒരു വേർതിരിവും സൃഷ്ടിക്കുന്നില്ല. ഇടക്കിടക്ക് മേൽവിലാസം ഇല്ലാത്തവർ അറസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഏതുനിമിഷവും നമ്മൾ ആക്രമിക്കപ്പെടാമെന്ന അരക്ഷിതാവസ്ഥ അവർക്കിടയിൽ നിലനിന്നിരുന്നു. രേഖകൾ ഇല്ലാത്തവർ പലരും രാത്രിയിൽ ഒരു തോണിയിൽ നദി കടന്ന് ബാഗ്ലാദേശിലേക്ക് പോയി. അവരിൽ പലരും വഴിയിൽ പിടിക്കപ്പെട്ട് ക്യാമ്പുകളിൽ ആയി. എല്ലാ അതിർത്തികളിലും സുരക്ഷാകണ്ണുകൾ തുറന്നിരുന്നു. പടിഞ്ഞാറൻ ബാഗ്ലാദേശിൻ്റെ അതിർത്തി പട്ടണമായ ബേനാപ്പോൾ വഴി ദെല്ലാളൂകൾ ലക്ഷകണക്കിന് പേരെ കടത്തിക്കൊണ്ടു പോകുന്നുണ്ടായിരുന്നു. വെളിച്ചം വീഴുമ്പോൾ മാത്രം അത് നിർത്തിവയ്ക്കും. പലർക്കും നിരാശ ബാധിച്ചതായി കാണാൻ സാധിക്കും - ഗോപാൽ ബറുവ വിഷമമുള്ള സമസ്യകൾ പൂരിപ്പിക്കാൻ ശ്രമിക്കുമ്പോളെന്നപോലെ.
ശൂന്യതയിലേക്ക് കൂപ്പ് കുത്തിയ ജീവിതത്തിന് അർഥമില്ലെന്ന് തോന്നിച്ച ദിവസങ്ങളായിരുന്നു വരാനിരുന്നത്. ഒഖ്ലയിലെ ക്യാമ്പിൽ ഉണ്ടായ തീ പിടുത്തം എല്ലാം നശിപ്പിച്ചുകളഞ്ഞു. ആരോ കത്തിച്ചവാനാണ് സാധ്യതയെന്ന് ജഹാൻ ഊഹിക്കുന്നുണ്ട്. അന്തരീക്ഷത്തിൽ പെട്രോളിൻ്റെ ഗന്ധം ഉണ്ടായിരുന്നു. കുറേ പേരുടെ കൈകളിൽ പേരിനുമാത്രം ഉണ്ടായിരുന്ന പല രേഖകളും കത്തി നശിച്ചുപോയി. തപോമയി പർവീണയുടെ കാര്യം പറയുന്നുണ്ട്. തുകൽ പണിയെടുത്ത് അവൾ ഉണ്ടാക്കിയ നാലായിരം രൂപ കത്തി നശിച്ചുപോയി. എല്ലരേഖകളും നഷ്ടപ്പെട്ട് ശൂന്യ മനുഷ്യരായി അവർ മാറി. ചിലപ്പോൾ അതും ഒരു ഭാഗ്യമാണ്... ഒന്നും സൂക്ഷിക്കേണ്ട എന്നതു തന്നെ വലിയ സ്വാതന്ത്ര്യമാണ്..!
പലപ്പോഴും വായനയിൽ അനുഭവിക്കുന്ന ഏകാന്തത ചിലപ്പോഴൊക്കെ വലിയ ഉത്തരങ്ങളായിരുന്നു. ജീവിതം എന്നത് ഒരു നീണ്ട രോഗാവസ്ഥയാണ്. ആ അസുഖത്തിന് ഒരു പരിഹാര മാർഗ്ഗം മാത്രമേ ഉള്ളു, മരണം. മരണം കൊണ്ട് സർവ്വ രോഗങ്ങളും ശമിക്കുന്നു. അതുകൊണ്ട് ശരിയായ വൈദ്യം മരണമാണ്.
മികച്ച വായന......
Friday, April 18, 2025
എഴുത്തിൽ രാഷ്ട്രീയം തീർത്ത യോസ
തീഷ്ണതയുള്ള ലാറ്റിനമേരിക്കൻ എഴുത്തുകാരുടെ ഒരു നീണ്ട നിരയിൽ നിന്നും ഒരാൾകൂടി നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്; അതെ, യോസ തന്നെ. യോസ നമുക്ക് കാണാനാകുന്ന ദൂരത്ത് നിന്ന് യാത്ര പറഞ്ഞുപോയി. അൻപത് വർഷത്തിലേറെ നീണ്ട ആ എഴുത്ത് ജീവിതം താരതമ്യേനെ പ്രക്ഷുബ്ധമായിരുന്നു. യോസ ഒരേ സമയം മൂർച്ചയുള്ള വാക്കുക്കൊണ്ട് എതിർക്കുകയും അതേസമയം ഐക്യപെടുകയും ചെയ്തിരുന്നു. അത് അത്രതന്നെ അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണെന്ന് നമുക്ക് കാണാൻ സാധിക്കും.
എഴുത്തിൽ അടിമുടി ഒരു രാഷ്ട്രീയം
തീർത്ത് മുന്നേറിയെങ്കിലും രാഷ്ട്രീയമല്ലാത്ത എഴുത്തുകളും അതേ തൂലികയിൽ നിന്ന് പിറന്നിട്ടുണ്ട്. എഴുത്തിൽ അടിമുടി പെറുവിയൻ രാഷ്ട്രീയവും സംസ്ക്കാരവും സ്ത്രീപക്ഷ സമീപനവും കൊണ്ടുവന്നത് നമുക്ക് കാണാനാകുമായിരുന്നു. അത്തരത്തിൽ പെറുവിയൻ ഗോത്ര സംസ്ക്കാരവും അത്രതന്നെ ഉൾപ്പരപ്പോടെ യോസ ' ദ സ്റ്റോറി ടെല്ലർ ' എന്ന നോവലിൽ ആഖ്യാനം ചെയ്യുന്നു. സമകാലിക സാഹിത്യ വായനകളില്‍ നിന്നു മാറി നടന്ന് ചരിത്രത്തെയും ചരിത്രാഖ്യായികളായ പഴയ സാഹിത്യത്തെയും തന്‍റെ വായനയില്‍ ഒപ്പം കൂട്ടുന്ന യോസയെ ഒരു അഭിമുഖത്തില്‍ കാണുന്നുണ്ട്. അവിടുന്നിങ്ങോട്ടുള്ള തുടർച്ച നാം സങ്കൽപ്പിക്കുന്നതിനും അപ്പുറമായിരുന്നു. തൻ്റെ പതിനാലാം വയസിൽ തുടങ്ങി രണ്ടുവർഷം കൊണ്ടവസാനിച്ച പട്ടാള ജീവിതത്തിൻ്റെ തുടർച്ചയായിരുന്നു " ദ ടൈം ഓഫ് ദ ഹീറോ". പട്ടാള ജീവിതം നിറഞ്ഞ ആ നോവലിൽ പലതും അന്നത്തെ സർക്കാർ കത്തിച്ചു കളഞ്ഞു. അദ്ദേഹം കോറിയിട്ട തെക്കേ അമേരിക്കയുടെ ജീവിത യാഥാർഥ്യങ്ങൾ വ്യത്യസ്തമായ ആഖ്യാനശൈലിയിൽ അവതരിപ്പിച്ച് 2010-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി.മറ്റെഴുത്തുകാരിൽ നിന്ന് യോസ വ്യത്യസ്തമായി തിരഞ്ഞെടുത്ത ഒരു പ്രവർത്തി മണ്ഡലം സാംസ്ക്കാരിക വിമർശനമാണ്. രാഷ്ട്രീയ അഴിമതികളെപ്പറ്റി യോസ നിരന്തരം എഴുതി. ലോക ക്ലാസിക് സാഹിത്യകൃതികളെ വിശദീകരിക്കുക എന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത മറ്റൊരു കർമമണ്ഡലം. പ്രൂസ്‌ത്, മെൽവിൽ, സെർവാന്റസ് തുടങ്ങിയവ ഉദാഹരണം. അദ്ദേഹത്തിൻ്റെ പ്രബന്ധം 'ഏകാന്തതയുടെ നൂറുവർഷങ്ങൾ'എന്ന നോവലിനെക്കുറിച്ചായിരുന്നു. നോവലിസ്റ്റ് പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച യോസ മൂന്ന് നാടകങ്ങൾ കൂടി രചിച്ച് തനിക്ക് അതും വഴങ്ങുമെന്ന് തെളിയിച്ചു. യോസയെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വായനയിൽ നിന്ന് മാത്രം കണ്ട അനേകായിരം വായനക്കാരെ ഒരു തുരുത്തിൽ ഉപേക്ഷിച്ച് യോസ കടന്നുപോയി...
ഡയാസ് പൊറ - സുരേഷ് കുമാർ വി.
വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...
-
അറുപത് വർഷത്തെ 60 കഥകൾ കോർത്തിണക്കിയ '' കാലം മറക്കാത്ത കഥകൾ ''വായിച്ചുകൊണ്ടിരിക്കുന്നു. ഈ കഥാ സമാഹാരത്തിലെ ഓരോ കഥയിൽക്കൂടിയ...
-
ദൈവം എഴുതുന്ന കവിതയാണ് മഴയെന്ന് ആരോ എഴുതി ഞാൻ കണ്ടിട്ടുണ്ട്. മഴ ഏതൊരു മനുഷ്യനിലും സൃഷ്ടിക്കുന്ന സ്വാധീനം പറഞ്ഞറിയിക്കുക അപ്രാപ്യമാണ്.ദുഃഖവു...
-
നാം ഒരു സാഹിത്യകാരനെ വിലയിരുത്തുമ്പോൾ നിശ്ചയമായും ആ സാഹിത്യകാരനെ രൂപപ്പെടുത്തിയെടുത്ത സാമൂഹിക,രാഷ്ട്രീയ, സാഹിത്യ-പശ്ചാത്തലം പൂർണമായും ഒരു ...