Thursday, August 29, 2019

എൻ.എൻ പിള്ളയുടെ സമ്പൂർണ നാടകങ്ങൾ


താഴെ തട്ടിലുള്ള ജീവിതത്തിന്റെ ഇരുണ്ട മുഖങ്ങളും സമൂഹത്തിൽ വേരൂന്നിനിൽക്കുന്ന വിശ്വാസങ്ങളുടെ പൊള്ളത്തരങ്ങളും നീതിന്യായ വ്യവസ്ഥക്കുമുന്നിലെ കാപട്യങ്ങളും എല്ലാം പച്ചയായി അവതരിപ്പിക്കുകയാണ് എൻ.എൻ പിള്ള അദ്ദേഹത്തിന്റെ നാടക സമാഹാരങ്ങളിലൂടെ.
         ഈ നടകങ്ങളൊക്കെയും സമാഹാരങ്ങളാക്കിയതിൽ വായനക്കാരുടെ സ്നേഹവായ്പ്പുകൾ എത്രത്തോളം ഉണ്ടെന്നുള്ളതിൻറെ തെളിവാണ്.കുറിക്കുകൊള്ളുന്ന ഭാഷ അദ്ദേഹത്തിന്റെ രചനകളിലുടനീളം കാണാൻ കഴിയുമായിരുന്നു.തൻ്റെ നാടകങ്ങളൊക്കെയും തന്നെ സമൂഹത്തിലേക്ക് തൊടുത്തുവിടാൻ എടുത്തുപിടിച്ച അസ്ത്രം കണക്കെആയിരുന്നു.അദ്ദേഹത്തിൻറെ ഭാഷ പ്രയോഗങ്ങൾ നാടക വേദിയെയും സമൂഹത്തിന്റെ നിലവിലെ സാഹചര്യങ്ങളെയും വേണ്ട വിധത്തിൽ സ്വാധീനിക്കാൻ അദ്ദേഹത്തിൻറെ എഴുത്തിനു കഴിഞ്ഞിട്ടുണ്ട്;അവ നമുക്ക് മനസിലാക്കുകയും ചെയ്യും.അത്തരത്തിൽ ഒന്നാണ് 'കാപാലിക -ഈശ്വരൻ അറസ്റ്റിൽ'... 
         അക്കാലമത്രയും നിരന്തരം എഴുതിയിരുന്ന ആളായിരുന്നു അദ്ദേഹം.ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള നാടക വേദിയിൽ കാലത്തിൻറെ ചുവരെഴുത്തുകൾ പതിപ്പിയ്ക്കാനും തീഷ്ണമായ ഒരു കാലഘട്ടത്തെ സാഹിത്യ ചരിത്രത്തിലും മലയാള നാടക ചരിത്രത്തിലും അടയാള പെടുത്താൻ  എൻ.എൻ പിള്ള എന്ന അതുല്യ പ്രതിഭയ്ക്ക് കഴിഞ്ഞു.അദ്ധേഹത്തിന്റെ സമ്പൂർണ നാടക സമാഹാരമാണ് എവിടെ ഞാൻ നിങ്ങൾക്ക് പരിചയ പെടുത്തിയത്. സമാഹാരത്തിൽ ഏറ്റവും പ്രാധാന്യം ഉൾക്കൊള്ളുന്നത് അദ്ദേഹത്തിന്റെ അപ്രസിദ്ധികൃത്യമായ ചില സ്ക്രിപ്റ്റുകളും മുമ്പെപ്പോഴോ പ്രസിദ്ധികരിച്ച രചനകളിൽ പ്രത്യേകം ഒഴിവാക്കണമെന്ന് നിർദ്ദേശിക്കപെട്ടവും സമ്പൂർണ നാടകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു ( ചിലത് ഒഴിവാക്കിയിട്ടുമുണ്ട്)
        1958- എഴുതിയ "മലയും മനുഷ്യനും" മുതൽ 1987-എഴുതിയ " ജഡ്ജിമെൻറ്" വരെയുള്ള 22 നാടകങ്ങൾ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.താരതമ്യേനെ ഒരുസ്ക്രിപ്റ്റ്വായിക്കുന്നതിന്റെ ബലംപിടുത്തമില്ലാതെ ആയക്ന ലളിതമായി വായിച്ചു മാറാൻ പോന്നതരത്തിലാണ് രചനാ രീതി. ആത്മബലി-പ്രേതലോകം-മരണ നൃത്തം-ഈശ്വരൻ അറസ്റ്റിൽ-കാപാലിക-ഗറില്ല-സുപ്രീം കോർട്ട് -തുടങ്ങി ഒരു കാലഘട്ടത്തെ ആവേശം കൊള്ളിച്ച മുഴുവൻ നാടകങ്ങളെയും ഒരേ നൂലിൽ കോർത്തിരിക്കുകയാണ് കറണ്ട് ബുക്ക്സ്

           ഇതിലെ ഓരോ നാടകവുംസാക്ഷാത്കാര രീതികൊണ്ട് ജന ലക്ഷങ്ങളുടെ മനസ്സിൽ വിസ്മയകരമായ അനുഭവം ഉണ്ടാക്കിയിരുന്നു.ഇന്നും അവ മനസ്സിൽ ഒരു തരി പോലും കെട്ടുപോകാതെ കിടക്കുന്നുണ്ടെങ്കിൽ അവ അരങ്ങിൽ ആടിത്തീർത്ത മഹാരദന്മാരെയും സ്മരിക്കേണ്ടതുണ്ട്..നമ്മുടെ നാടക ചരിത്രത്തിന്റെ ഭാഗദേയമായ രചനകൾ ഒക്കെയും കാലാനുവർത്തികളായി നിലനിൽക്കും.


Thursday, August 22, 2019

യയാതി-വി.എസ്.ഖണ്ഡേക്കർ

1958-67 കാലഘട്ടങ്ങളിൽ വിവിധ ഭാരതീയ ഭാഷകളിൽ രചിക്കപ്പെട്ട കൃതിയാണ് വി.എസ്.ഖണ്ഡേക്കറുടെ യയാതി.ഏറ്റവും മികച്ച കൃതിക്കുള്ള ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഈ കൃതിയെപ്പറ്റി നോവലിസ്റ്റായ ഖണ്ഡേക്കർ പറഞ്ഞത്  " എൻ്റെ നോവലുകൾ ദേവാലയത്തിൽ എരിയുന്ന നിലവിളക്കുകളാണ്.ചുറ്റുമുള്ള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനിൽക്കുന്ന നിലവിളക്കുകൾ " എന്നാണ്.
     യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരത്തിന്റെ സർഗാത്മകതയെ പ്രകാശമാനമാക്കി.ജീവിതത്തിന്റെ ഒഴുക്കിൽ പെട്ടമനുഷ്യർ പ്രാകൃതമായ ഭോഗ തൃഷ്ണയിലും അലസമായ ജീവിത രീതിയിലേക്ക് എപ്രകാരമാണ് വഴുതിപ്പോയെന്നും ഈ നോവൽ കാണിച്ചു തരുന്നു.ഈ നോവലിനെ മറ്റൊരു രീതിയിൽ നോക്കിയാൽ പൗരാണികമെന്നു തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഭോഗതൃഷ്ണ മൂലം ജീവിതം തുലച്ചുകളഞ്ഞ സാമൂഹിക ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ്-ഉപാധിയായിട്ടാണ് അദ്ദേഹം ഈ രചന നടത്തിയത്. ഈ നോവൽ നിർവഹിക്കുന്നത്.പ്രൊഫസർ വി.സ് മാധവൻ  പിള്ളയുടെ  വിവർത്തനം സ്വന്തം ഭാഷയിലെതു പോലെ നിലനിർത്തി.
   1980-ൽ ആണ് യയാതി മലയാള നോവൽ സാഹിത്യത്തിലേക്ക് എത്തുന്നത്. ആഴ്ചപ്പതിപ്പിൽ പ്രസിദ്ധികരിച്ചപ്പോൾ തന്നെ അനുവാചക അംഗീകാരം ഏറെ വാങ്ങിയ കൃതിയായിരുന്നു യയാതി. ഒരു മലയാള നോവലിന് സമാനമായോ അതിലുപരിയായോ യയാതി മലയാള നോവൽ സാഹിത്യത്തിൽ അനുവാചക അംഗീകാരം ഏറെ നേടിയിരുന്നു.ഇതുവായിച്ച ഏതൊരാൾക്കും ഇതൊരു വിവർത്തക ഗ്രന്ഥമാന്നെന്നു തോന്നുകയേ ഇല്ല.അതിൻ്റെ പ്രധാനകാരണം,ഖണ്ഡേക്കർ തൻ്റെ  സൗന്ദര്യത്തിന്റെ മാദ്ധ്യമത്തിലൂടെ മനുഷ്യ മനസിനെ വിമലീകരിക്കാനുള്ള ഉപാധിയായിട്ടാണ് ഈ രചന നടത്തിയത്.
"വികാരങ്ങൾ യഥാർത്ഥമായി ചിത്രീകരിക്കുകയോ കലാപരമായ അതിൻ്റെ വിചാരങ്ങളിലേക്കു 
 വായനക്കാരന്റെ മനസിനെ കൂട്ടികൊണ്ടു പോകാൻ കഴിയുകയും ചെയ്യണം" അങ്ങനെ ചെയ്യുമ്പോഴാണ് ഉത്ക്കൃഷ്ടമായ സാഹിത്യം സൃഷ്ടിക്കപെടുന്നത്. എഴുത്തുകാരനിൽ കുടികൊള്ളുന്ന ആത്മപ്രകാശനത്തിനുള്ള വെമ്പലാണ് നോവലുകളിൽ കഥാപാത്രത്തിന്റെ ആത്മനിവേതനത്തിനുള്ള പ്രേരകമായി തീരുന്നത്.ഇത്തരം വാക്കുകൾ നോവലിൽ ഉടനീളം ചമൽക്കര ഭംഗി കൂട്ടുന്നതായി കാണാനും സാധിക്കും.
   രണ്ടു ദ്രുവങ്ങളെ ( ഭോഗവും - ത്യാഗവും ) ഒരു പോലെ അവതരിപ്പിച്ച് അത്ഭുതം കാണിക്കാൻ ഖണ്ഡേത്ക്കർക്കു മാത്രമേ സാധിക്കുകയുള്ളു. സമൃദ്ധമായ ഒരു വായനാനുഭവം തന്നെയാണ് യയാതി സമ്മാനിച്ചത് . ജീവിതത്തെപ്പറ്റി ഗംഭീരമായ ഭാഷ്യം ചമക്കാൻ ഒരു തുന്നൽക്കാരനോളമുള്ള വൈധക്ത്യം ഖണ്ഡേത്കർക്കുണ്ട് . അതെ!കത്തി നിൽക്കുന്ന കമനീയങ്ങളായ നിലവിളക്കുകൾ കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്താനുള്ള കഴിവുണ്ട് ആ വെളിച്ചം ഭ്രഷ്ടവിന്റെ കണ്ണിനും കരളിനും അനിർവചനീയമായ ആനന്ദവും ശാന്തിയും പ്രദാനം ചെയ്യുന്നു.....യയാതി പോലെ   

Wednesday, August 21, 2019

നിണബലി - സി വി ബാലകൃഷ്ണൻ

ലോക സാഹിത്യത്തിൽ ലക്ഷക്കണക്കിന് നോവെല്ലകളുണ്ട്.അവയൊക്കയും വായനക്കാരെ വശീകരിക്കാനും വായനക്കാരിലേക്ക് എഴുകാരന്റെ / എഴുത്തുകാരിയുടെ മേൽവിലാസം എത്തിച്ചുകൊടുക്കാനും പൊന്നതരത്തിലുള്ളവയാണ്.അവയിൽ ഒന്നാണ് സി.വി ബാലകുഷ്ണൻ ന്റെ നിണബലി.ആഖ്യാനത്തിന്റെ മേന്മകൊണ്ട്  കാലാനുവർത്തികളായി അവ നിലകൊള്ളും. ചിലത് ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നു പോകുകയും ചെയ്യുന്നത് സാഹിത്യത്തിൽ നാം എത്രയോ തവണ കണ്ടിരിക്കുന്നു.തുടക്കത്തിനേക്കാൾ പ്രാധാന്യം നൽകേണ്ടത് അന്ത്യത്തിനാണ്.ഒടുക്കം വായിച്ചതായിരിക്കും കൂടുതൽ മനസ്സിൽ തെളിഞ്ഞു നിൽക്കുക .ഒരു നോവലിൽ ഉണ്ടാകേണ്ട സംഘർഷത വേണ്ട, എന്നാൽ ഒരു ചെറുകഥയിലേതിനേക്കാൾ കൂടുതൽ സംഘർഷത വേണം താനും.വ്യത്യസ്തമായ സാമൂഹിക പശ്ചാത്തലത്തിൽ നിന്നുകൊണ്ട് നമുക്ക് ഈ നോവെല്ല വായിക്കാൻ സാധിക്കും..

    കെട്ട്  പിണഞ്ഞുകിടക്കുന്ന കാമനകളെ മനുഷ്യ മനൻസിന്റെ കാമനകൾ കൊണ്ട് ആ കെട്ടഴിക്കുന്നു ഒരു ഉഗ്രൻ രചനാതന്നെയാണ് സി.വി.നടത്തിയിരിക്കുന്നത്.ഓരോന്നും തീക്ഷ്ണം,വികാരതീവ്രം,ഉദ്വേകജനകം. ഭ്രമാത്മകതയും ഇടകലർത്തികൊണ്ടു അതീവ സൂക്ഷ്മതയോടെ എഴുതിയിരിക്കുന്നു.  


Friday, August 16, 2019

മുല്ലപ്പൂ നിറമുള്ള പകലുകൾ - ബെന്യാമിൻ

അറേബ്യാൻ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള രണ്ടു നോവലുകൾ എന്ന പുതുമയോടെ ബെന്യാമിൻ എത്തുകയാണ് വായനക്കാർക്ക് മുന്നിലേക്ക്.ആ ഇരട്ട നോവലുകളിൽ ഒന്നാണ് മുല്ലപ്പൂ നിറമുള്ള പകലുകൾ.റേഡിയോ ജോക്കി ആയി അറബ് നഗരത്തിൽ ജോലിചെയ്യുന്ന പാകിസ്താനി പെൺകുട്ടിയായ
#സമീറ #പർവീൺ ന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്നതാണ് ഈ നോവൽ. നമ്മുടെ മധുരപരമായ അനുഭവങ്ങൾക്ക് അവ എന്തുതന്നെയായാലും പങ്കുവെക്കാതെ തരമില്ല.മനോഹരമായ ഒരു സിനിമ കണ്ടാൽ നാം നാലുപേരോടതുപറയും,മധുരപരമായ ഒരു ഗാനം കേട്ടാൽ നാം നാലുപേരെ അത് കേൾപ്പിക്കും,ഇത്തരത്തിൽ ഒന്നുതന്നെയാണ് മികച്ച ഒരു കൃതിയും.അതേപ്പറ്റിയും നാം നാലുപേരോടി പറയും.അത്തരത്തിൽ ഒന്നാണ് ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ.റേഡിയോ ജോക്കിയായ ഒരു പാകിസ്താനി പെൺകുട്ടി (സമീറ പർവീൺ) ആണ് ഈ നോവലിലെ പ്രധാന ക്യാരക്ടർ.ഇതിലെ ഓരോ കഥയും അടുത്ത കഥയിലേക്കുള്ള കാൽവെപ്പാണ്.വായനക്കാരന്റെ മനസ് സാവധാനം ഓരോകഥയിലേക്കു സച്ചരിക്കുന്നത് നോവലിന്റെ എഴുത്തുരീതി വഹിച്ച പങ്കുതന്നെയാണ്.
ഈ നോവൽ വായിച്ചുതീരുമ്പോൾ ഓരോ വായനക്കാരനും ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ നീക്കിവെച്ചിട്ടുണ്ടാകും.ചിലപ്പോൾ അവയൊക്കെ കുറച്ചു സമയം കഴിയുമ്പോൾ നമുക്കുതന്നെ പറയാൻ കഴിയുന്നതരത്തിലുള്ള ഉത്തരങ്ങളും ആകും.സുഹൃത്തേ ഈ നോവൽ ഒരിക്കലും ഒരു ദുഃഖ പര്യവസായിയല്ല മറിച്ച് വേദനകൾ മറക്കും,നഷ്ടങ്ങൾ ഇല്ലാതെയാകും,ആഹ്ളാദങ്ങൾ മടങ്ങിവരും -ജീവിതം പഴയപോലെയാകും അതുതന്നെയാണ് പ്രതീക്ഷ."മുല്ലപ്പൂ നിറമുള്ള പകലുകൾ പോലെ"

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...