നിശ്കളങ്കമായ തൃശ്ശൂർ ഭാഷയിൽ ലളിതവും ഹൃദ്യമായ ഭാഷയിലും കുറിച്ചിട്ട ഓർമ്മകുറിപ്പുകളാണ് നനഞ്ഞു തീർത്ത മഴകൾ.കോളേജ് അനുഭവം വിവരിക്കുംബ്ബോൾ അവർ ഒരേസമയം വിദ്യാർത്ഥിയും അധ്യാപികയുമാകുന്നത് നമുക്ക് കാണാൻ സാധിക്കും.
ഓർമകൾക്ക് ചന്ദന ഗന്ധമാണ്.എന്നാൽ ഓർമയിലേക്കുള്ള മനസിൻറെ പോക്ക് ഉമിത്തീയിൽ എരിക്കുന്ന പോലെയുമാണ്.'അമ്മ പുസ്തകം ' വായിച്ചപ്പോൾ എല്ലാ അമ്മമാരെയും പറ്റിതന്നെയാണ് പറയുന്നതെന്ന് എനിക്ക് മനസിലായി. ഒരു കാര്യം വളരെ ശരിയാണ്.പനിയാന്നെങ്കിലും തലവേദനയാന്നെങ്കിലും അമ്മമാർക്ക് അവരുടെ ഉത്തരവാദത്തിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ല.ചിലർ പറയാറുണ്ട് ഓർമയിലുള്ളതൊക്കെ എഴുതി മാറ്റിയാൽ പിന്നവ ഒരിക്കലും ഓർമയിലേക്കേ വരില്ലെന്ന്.അവ അവസാനമായി ഒരു യാത്ര പുറപ്പെടാനെന്നവണ്ണം ഒരുങ്ങിയിറങ്ങും;ഒരുങ്ങിയിട്ടും മതിവരാത്തപോലെ ,വാരികൂട്ടിയിട്ടും തികയാത്തപോലെ.

'ഞാനരിയും കുരലുകളെല്ലാം
എൻ്റെതോ പൊന്നച്ച
നിയരിയും കുരലും ചെങ്കും
എല്ലാര്ടേം പൊൻമകനേ '
വീട് വേരാണ്.വീട്ടിലേക്കുള്ള വഴിമറന്നുപോയാൽ വേരറ്റുപോയി എന്നാണ്;ശ്വാസം നിലക്കുന്നതല്ല ഓർമ്മ മാഞ്ഞു പോകലാണ് മരണം..........
No comments:
Post a Comment