ജീവിതത്തെ കാലവുമായി ബന്ധപ്പെടുത്തി കഥപറയുന്ന ചെക്കോവിന്റെ ശ്രദ്ധേയമായ ആറ് നോവലുകൾ ഉൾപ്പെട്ടതാണ് വീഞ്ഞ്.വിശ്വസാഹിത്യത്തിലെ കുലീനതയാർന്ന വ്യക്തിത്വമാണ് ചെക്കോവിന്റെത്.ജീവിതത്തെ കാലവുമായി ബന്ധപ്പെടുത്തിക്കൊണ്ട് കഥപറയുന്ന ചെക്കോവ് അനിർവചനീയമായ ജീവിതാനന്ദത്തിൻറെയും വിരക്തിയുടെയും അകംപൊരുൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് കാണാൻ സാധിക്കും.മനുഷ്യാന്തത്തിൽ ഉറച്ചുവിശ്വസിക്കുന്ന ചെക്കോവിന്റെ വീഞ്ഞ് ഉൾപ്പെടെയുള്ള മറ്റ് കഥകളെല്ലാം റഷ്യൻ സാഹിത്യത്തിൽ വഹിച്ച പങ്ക് എത്രയായിരിക്കുമെന്ന് മനസിലാക്കാൻ അന്നേവരെ നിലനിന്ന എല്ലാ സാഹിത്യധാരകളിൽ ഏതെങ്കിലുമോന്നെടുത്തു വായിച്ചുനോക്കിയാൽ തീരാകുന്നതേ ഉള്ളു.അന്നുവരെ നിലനിന്ന മുഴുവൻ സാഹിത്യധാരക്കളയും തകർത്തെറിയാൻ അദ്ദേഹത്തിന്റെ ചെറിയ - വലിയ രചനകൾക്ക് സാധിച്ചു.
ചുരുങ്ങിയ ഇരുപത് വർഷക്കാലം കൊണ്ട് ഇരുപതാം നുറ്റാണ്ടിനുപോലും നല്കാൻ കഴിയുന്നതരത്തിലുള്ള -പുതുമണം മായാത്തതരത്തിലുള്ള കഥകളാണ് അദ്ദേഹം സാഹിത്യത്തിന് നൽകിയത്.അതിൽ ചവിട്ടിനിന്നാണ് ചെക്കോവ് തന്റെ വിശാലമായ സാമ്രാജ്യം പണിതുയർത്തിയത്.സ്വയം നവീകരിക്കപ്പെടുകയും മറ്റുള്ളവരെ നവീകരിക്കുകയും ചെയ്യുന്നതരത്തിലുള്ള എഴുത്ത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.ഓരോവായനയും വായനക്കാരിൽ ഓരോ അനുഭൂതി നിലനിർത്തി കടന്നുപോയി.
എത്രയെത്ര എഴുത്തുകാരും എഴുത്തുകാരികളും ഈ കാലയളവിൽ കടന്നുവന്നു.അവരിൽ എത്രപേരെ നാം വായിച്ചു!.എഴുത്തുകാരൻ എന്നനിലയിൽ താരതമ്യങ്ങൾക്ക് വിദേയനാക്കാൻ പറ്റാത്തതരത്തിലുള്ള പ്രതിഭയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടി മനസിലാക്കിയവരുടെ കൂട്ടത്തിൽ ടോൾസ്റ്റോയിയും ഉണ്ടായിരുന്നു.എവിടെയും ലേപനങ്ങളില്ലാത്ത,ആടയാഭരണങ്ങളുടെ അകമ്പടിയില്ലാതെ സാധാരണക്കാരനായ സാഹിത്യ പ്രതിഭയായിരുന്നു അദ്ദേഹാം.അതുകൊണ്ടൊക്കെത്തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടി ജീവിതത്തിന്റെ പകർപ്പുകൾക്കപ്പുറം മനസിന്റെ വ്യാഖ്യാനമായി വായനക്കാരനിൽ തങ്ങിനിൽക്കുന്നത്.
വിശേഷിച്ചൊന്നുമില്ലല്ലോ എന്ന് വായിക്കുമ്പോൾ തോന്നുന്നതും വായിച്ചു കഴിഞ്ഞാൽ അർത്ഥങ്ങളുടെ കൂമ്പാരമുള്ളതുമായ രചനകളാണ് അദ്ദേഹത്തിന്റേത്.ഒരു അക്ഷരം പോലും അനാവശ്യമായി കൂട്ടിച്ചേർക്കാത്തതരത്തിലാണ് രചന നടത്തുന്നത്.ഇതിലെ "ബെറ്റ്" എന്ന കഥ വായിക്കുമ്പോൾ മനുഷ്യൻ ആത്മാവുകൊണ്ട് സമ്പന്നമാകുന്നത് കാണാൻ സാധിക്കും.പ്രതിയോഗിയാണ് ആദ്യകഥ.കിർലോവിന്റെ മകന്റെ മരണ ദിവസം ഡോക്ടർ ആയ കിർലോവിനെ അബോജിൻ തന്റെ ഭാര്യയുടെ ചികിത്സക്ക് വിളിച്ചുകൊണ്ടുപോകുന്നതാണ് കഥ.ഇതിൽ ബന്ധങ്ങൾക്കപ്പുറം വിശ്വാസത്തിന്റെതായ ഒരു വലിയ ബന്ധം ഉണ്ടെന്ന് കാണിച്ചുതരുന്നു."കുറ്റാന്വേഷകൻ" എന്ന കഥയിൽ ഒരാളെ പറ്റി പരക്കെ എങ്ങനെയാണ് ആളുകൾ പറഞ്ഞുനടക്കുന്നു എന്നതാണ് കഥാ വിഷയം.
ഇത്തരത്തിൽ ജീവിതത്തെ കാലവുമായി ബന്ധപ്പെടുത്തി കഥപറയാൻ ചെക്കോവിന് പ്രത്യേകമായ കഴിവുണ്ട്.അതുതന്നെയാണ് അദ്ദേഹത്തെ വീണ്ടും വായിക്കാൻ ഇടയാക്കുകയും ചെയ്യുന്നത്.
ചുരുങ്ങിയ ഇരുപത് വർഷക്കാലം കൊണ്ട് ഇരുപതാം നുറ്റാണ്ടിനുപോലും നല്കാൻ കഴിയുന്നതരത്തിലുള്ള -പുതുമണം മായാത്തതരത്തിലുള്ള കഥകളാണ് അദ്ദേഹം സാഹിത്യത്തിന് നൽകിയത്.അതിൽ ചവിട്ടിനിന്നാണ് ചെക്കോവ് തന്റെ വിശാലമായ സാമ്രാജ്യം പണിതുയർത്തിയത്.സ്വയം നവീകരിക്കപ്പെടുകയും മറ്റുള്ളവരെ നവീകരിക്കുകയും ചെയ്യുന്നതരത്തിലുള്ള എഴുത്ത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.ഓരോവായനയും വായനക്കാരിൽ ഓരോ അനുഭൂതി നിലനിർത്തി കടന്നുപോയി.
എത്രയെത്ര എഴുത്തുകാരും എഴുത്തുകാരികളും ഈ കാലയളവിൽ കടന്നുവന്നു.അവരിൽ എത്രപേരെ നാം വായിച്ചു!.എഴുത്തുകാരൻ എന്നനിലയിൽ താരതമ്യങ്ങൾക്ക് വിദേയനാക്കാൻ പറ്റാത്തതരത്തിലുള്ള പ്രതിഭയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടി മനസിലാക്കിയവരുടെ കൂട്ടത്തിൽ ടോൾസ്റ്റോയിയും ഉണ്ടായിരുന്നു.എവിടെയും ലേപനങ്ങളില്ലാത്ത,ആടയാഭരണങ്ങളുടെ അകമ്പടിയില്ലാതെ സാധാരണക്കാരനായ സാഹിത്യ പ്രതിഭയായിരുന്നു അദ്ദേഹാം.അതുകൊണ്ടൊക്കെത്തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടി ജീവിതത്തിന്റെ പകർപ്പുകൾക്കപ്പുറം മനസിന്റെ വ്യാഖ്യാനമായി വായനക്കാരനിൽ തങ്ങിനിൽക്കുന്നത്.
വിശേഷിച്ചൊന്നുമില്ലല്ലോ എന്ന് വായിക്കുമ്പോൾ തോന്നുന്നതും വായിച്ചു കഴിഞ്ഞാൽ അർത്ഥങ്ങളുടെ കൂമ്പാരമുള്ളതുമായ രചനകളാണ് അദ്ദേഹത്തിന്റേത്.ഒരു അക്ഷരം പോലും അനാവശ്യമായി കൂട്ടിച്ചേർക്കാത്തതരത്തിലാണ് രചന നടത്തുന്നത്.ഇതിലെ "ബെറ്റ്" എന്ന കഥ വായിക്കുമ്പോൾ മനുഷ്യൻ ആത്മാവുകൊണ്ട് സമ്പന്നമാകുന്നത് കാണാൻ സാധിക്കും.പ്രതിയോഗിയാണ് ആദ്യകഥ.കിർലോവിന്റെ മകന്റെ മരണ ദിവസം ഡോക്ടർ ആയ കിർലോവിനെ അബോജിൻ തന്റെ ഭാര്യയുടെ ചികിത്സക്ക് വിളിച്ചുകൊണ്ടുപോകുന്നതാണ് കഥ.ഇതിൽ ബന്ധങ്ങൾക്കപ്പുറം വിശ്വാസത്തിന്റെതായ ഒരു വലിയ ബന്ധം ഉണ്ടെന്ന് കാണിച്ചുതരുന്നു."കുറ്റാന്വേഷകൻ" എന്ന കഥയിൽ ഒരാളെ പറ്റി പരക്കെ എങ്ങനെയാണ് ആളുകൾ പറഞ്ഞുനടക്കുന്നു എന്നതാണ് കഥാ വിഷയം.
ഇത്തരത്തിൽ ജീവിതത്തെ കാലവുമായി ബന്ധപ്പെടുത്തി കഥപറയാൻ ചെക്കോവിന് പ്രത്യേകമായ കഴിവുണ്ട്.അതുതന്നെയാണ് അദ്ദേഹത്തെ വീണ്ടും വായിക്കാൻ ഇടയാക്കുകയും ചെയ്യുന്നത്.