Friday, November 22, 2019

കാള രാത്രി - അംബികാസുതൻ മാങ്ങാട്

അംബികാസുതൻ മാങ്ങാടിൻറെ കാള രാത്രി വായിച്ചു(.മാതൃഭൂമി ആഴ്ചപ്പതിപ്പ് നവംബർ- 24 ) ചത്തിട്ടും ചാകാതെ കിടക്കുന്ന ഉമ്മിണിയൻറെ മുൻപിൽ പെണ്ണിന്റെ സ്നേഹം എന്താന്നെന്ന് കാണിച്ചുകൊടുക്കുന്നതാണ് കഥയുടെ ഇതിവൃത്തം.ഉമ്മിണിയൻ ഒരുകാലത്തെ ആൺ കോയിമയുടെയും മാംസം പങ്കുകച്ചവടം നടത്തിയ മനുഷ്യ മൃഗത്തിന്ടെയും പ്രതിരൂപം കൂടിയാണ്.
        തളന്നുകിടക്കുന്ന ഉമ്മിണിയന്റേയും കനകത്തിന്റെയും മുറിയിലേക്കാണ് അമൽ ദേവൻ എന്ന ഫേസ്ബുക്ക് സുഹൃത്ത് കയറിവരുന്നത്.വെളിച്ചം കുറഞ്ഞതും കുഴമ്പിൻറെ മണം പറക്കുന്നതുമായ ആ കുടുസുമുറിയാന്ന് കനകത്തിന്റെത്.അവർ ഒന്നിച്ചിരുന്ന് കുടിക്കുന്നു.ഉമ്മിണിയന് കനകം തൊള്ള നിറയെ ഒഴിച്ചുകൊടുക്കുന്നു.അപ്പോഴാണ് അവൾ ആദ്യമായി കുടിച്ചതിനെപ്പറ്റി പറഞ്ഞുതുടങ്ങുന്നത്.അതും അവളുടെ പതിനാലാമത്തെ വയസിൽ.                           ഉമ്മിണിയൻറെ കയ്യാൽ മാനം നഷ്ടപ്പെടുകയും പിന്നെ അതേ കൈകളിലായിരിക്കും അവൾ സുരക്ഷിതയെന്നും ഒ ട യോ ൻ കൽപ്പിക്കുകയും കനക ത്തിന്റെ 'അമ്മ നീരസത്തോടെ അത് അംഗീകരിക്കുകയും ചെയ്യുന്നു.ആ പങ്കുകച്ചവടത്തിൻറെ പ്രതിഫലം ഒടയോൻ അവൾക്ക് കിടക്ക പൊറുതി കൊടുക്കുന്നില്ല.
നിസ്സഹായതയുടെയും ഒറ്റപെടലിന്റെയും സ്ത്രീ രൂപത്തെ മനോഹരമായി മാങ്ങാട് ഈ കഥയിൽ വരച്ചിടുന്നുണ്ട്.
        പിന്നീട് എത്രയോ തവണ കനകം ഉമ്മിണിയനിൽ നിന്നും ഒളിച്ചോടി.അപ്പോഴൊക്കെ അവൾ പിടിക്ക പെടുകയും സദാ തല്ലുവാങ്ങിക്കുകയും ചെയ്തു.ഉമ്മിണിയാൻ കിടപ്പിലായപ്പോൾ അവൾ അയാളെ ശ്രിശ്രുഷിക്കുകയും ചെയ്ത് അവൾ നല്ല ഉത്തമയായ് സ്ത്രീ ആകുകയും ചെയ്യുന്നു.അതെ അവൾ കനകം തന്നെയാണ് എത്ര ഉറച്ചുനോക്കിയാലും മാറ്റ് കൂടുന്ന പെണ്ണ് 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...