ഒറോത...മലബാറിൻറെ മണ്ണ് കീഴ്‌പ്പെടുത്തിയ ധീര വനിതയായിരുന്നു.ഒറോത അത് മാത്രമല്ല.അവൾ ദുഃഖമായിരുന്ന,എല്ലാത്തരം ത്യാഗത്തിൻറെയും കരുത്തിൻറെയും പ്രതീകമായിരുന്നു.സ്നേഹവതിയായ മകളായും ഭാര്യയായും ജീവിച്ചു മരിച്ചവളാണ് ഒറോത.തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കത്തിൽ ഒഴുകിവന്നവൾ.
ആ ഓറോതയിലൂടെയാണ് ചെമ്പേരിയുടെ ഉയർച്ചയുടെ കഥ തുടങ്ങുന്നത്.ഈ കഥ പറഞ്ഞുതുടങ്ങുമ്പോൾ ഒരിക്കലും മറക്കാത്ത മുഖമായി ഒറോത വായനക്കാരൻറെ മനസ്സിൽ അവശേഷിക്കും.തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കത്തെപ്പറ്റി കാക്കനാടന് പറഞ്ഞുകൊടുത്ത അമ്മക്കാണ് ഈ പുസ്തകം അദ്ദേഹം സമർപ്പിക്കുന്നത്.ചിലപ്പോൾ ഒറോതയെപോലെ ജീവിച്ചുമരിച്ച ഒരു സ്ത്രീയേയെങ്കിലും നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ ഇടയായിട്ടുണ്ടാകും.അതുകൊണ്ടുകൂടിയാണ് ഒറോത നമ്മുടെ മനസ്സിലേക്ക് കൂടുതലാഴത്തിൽ പതിയുന്നതും.
ചെമ്പേരിപ്പുഴയും അതിൻറെ തീരപ്രദേശവും എത്രകണ്ടു മനോഹരമായിരുന്നെന്ന് ഒറോത വായിക്കുമ്പോൾ മനസ്സിലാകും.അത്രത്തോളം മനോഹമായി ചെമ്പേരിപ്പുഴയും ചുറ്റുപാടും വിവരിക്കുന്നുണ്ട് കാക്കനാടൻ.ഒരുകാലത്ത് ചെമ്പേരിയിലേക്കുവരാൻ ദൈവവും മനുഷ്യനും വികസനവും മടിച്ചുനിന്നു...അവിടേക്കാണ് ഒറോത ഒരു മടിയും കൂടാതെ ജീവിതത്തിന്റെ എല്ലാപ്രതീക്ഷയും വെച്ചുപുലർത്തികൊണ്ട് കാളവണ്ടിയിൽ കുടിയേറുന്നത്.ചെമ്പേരിയിലെ പോയകാലത്തെ ദശകങ്ങളിലെ വളർച്ചയുടെയും മാറ്റത്തിന്റെയും കാരണങ്ങൾ വിശകലനം ചെയ്യുന്നുണ്ട്.ചെമ്പേരിയുടെ മുഴുവൻ മാറ്റത്തിന്റെയും സാക്ഷ്യം വഹിച്ചത് ചെമ്പേരി പുഴയായിരുന്നു.ഒറോത മൂല്യമായിരുന്നു,തോരാത്ത കരുത്തായിരുന്നു.ഒറോതയെ ഓർത്താൽ കരയാതിരിക്കാൻ കഴിയില്ല;ഒറോതയെ ഓർക്കാതിരിക്കാൻ അത്രത്തോളം ഉണ്ട്.ചേർപ്പുങ്കൽ ഗ്രാമത്തിൽ വെട്ടുകാട്ട് പപ്പൻ എന്നൊരാളുണ്ടായിരുന്നു.ഒരു നാല്പതുകാരൻ,ഒറ്റാന്തടി,അയാൾക്കാണ് ഒറോതയെ കിട്ടുന്നത്.അയാൾ അയാളുടെ അമ്മയുടെ പേര് അവളെ വിളിച്ചു "ഒറോത ".
അയാൾ ദിനോം ചെയ്തത് വള്ളം ഊന്നുന്ന പണിയാണ്.അയാളോടൊപ്പം അവൾ അതും പഠിച്ചു.എല്ലാവരിലും വെള്ളപ്പൊക്കത്തിൻറെ കെടുതികളാണ് അവശേഷിച്ചതെങ്കിൽ പപ്പന് മലവെള്ളം സമ്മാനിച്ചത് അപ്പൻ എന്ന സ്ഥാനമാണ്.സ്നേഹത്തിന്റെയും അധ്വാനത്തിന്റെയും കരുതലിന്റെയും ഒരുപിടി നല്ല നിമിഷം ഈ നോവൽ എല്ലാവരിലും അവശേഷിപ്പിക്കുന്നു.ഒറോത വളർന്നു..അവൾക്കൊപ്പം അയാളും ഒരപ്പനായി അവളർന്നു വരുകയായിരുന്നു.
മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നത് ഒറോത ആണ്.കാക്കനാടൻ അത്രത്തോളം ഓറോതയെ വരച്ചിടുന്നുണ്ട്.ഒറോതയെ വായിക്കുമല്ലോ
ആ ഓറോതയിലൂടെയാണ് ചെമ്പേരിയുടെ ഉയർച്ചയുടെ കഥ തുടങ്ങുന്നത്.ഈ കഥ പറഞ്ഞുതുടങ്ങുമ്പോൾ ഒരിക്കലും മറക്കാത്ത മുഖമായി ഒറോത വായനക്കാരൻറെ മനസ്സിൽ അവശേഷിക്കും.തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കത്തെപ്പറ്റി കാക്കനാടന് പറഞ്ഞുകൊടുത്ത അമ്മക്കാണ് ഈ പുസ്തകം അദ്ദേഹം സമർപ്പിക്കുന്നത്.ചിലപ്പോൾ ഒറോതയെപോലെ ജീവിച്ചുമരിച്ച ഒരു സ്ത്രീയേയെങ്കിലും നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ ഇടയായിട്ടുണ്ടാകും.അതുകൊണ്ടുകൂടിയാണ് ഒറോത നമ്മുടെ മനസ്സിലേക്ക് കൂടുതലാഴത്തിൽ പതിയുന്നതും.
ചെമ്പേരിപ്പുഴയും അതിൻറെ തീരപ്രദേശവും എത്രകണ്ടു മനോഹരമായിരുന്നെന്ന് ഒറോത വായിക്കുമ്പോൾ മനസ്സിലാകും.അത്രത്തോളം മനോഹമായി ചെമ്പേരിപ്പുഴയും ചുറ്റുപാടും വിവരിക്കുന്നുണ്ട് കാക്കനാടൻ.ഒരുകാലത്ത് ചെമ്പേരിയിലേക്കുവരാൻ ദൈവവും മനുഷ്യനും വികസനവും മടിച്ചുനിന്നു...അവിടേക്കാണ് ഒറോത ഒരു മടിയും കൂടാതെ ജീവിതത്തിന്റെ എല്ലാപ്രതീക്ഷയും വെച്ചുപുലർത്തികൊണ്ട് കാളവണ്ടിയിൽ കുടിയേറുന്നത്.ചെമ്പേരിയിലെ പോയകാലത്തെ ദശകങ്ങളിലെ വളർച്ചയുടെയും മാറ്റത്തിന്റെയും കാരണങ്ങൾ വിശകലനം ചെയ്യുന്നുണ്ട്.ചെമ്പേരിയുടെ മുഴുവൻ മാറ്റത്തിന്റെയും സാക്ഷ്യം വഹിച്ചത് ചെമ്പേരി പുഴയായിരുന്നു.ഒറോത മൂല്യമായിരുന്നു,തോരാത്ത കരുത്തായിരുന്നു.ഒറോതയെ ഓർത്താൽ കരയാതിരിക്കാൻ കഴിയില്ല;ഒറോതയെ ഓർക്കാതിരിക്കാൻ അത്രത്തോളം ഉണ്ട്.ചേർപ്പുങ്കൽ ഗ്രാമത്തിൽ വെട്ടുകാട്ട് പപ്പൻ എന്നൊരാളുണ്ടായിരുന്നു.ഒരു നാല്പതുകാരൻ,ഒറ്റാന്തടി,അയാൾക്കാണ് ഒറോതയെ കിട്ടുന്നത്.അയാൾ അയാളുടെ അമ്മയുടെ പേര് അവളെ വിളിച്ചു "ഒറോത ".
അയാൾ ദിനോം ചെയ്തത് വള്ളം ഊന്നുന്ന പണിയാണ്.അയാളോടൊപ്പം അവൾ അതും പഠിച്ചു.എല്ലാവരിലും വെള്ളപ്പൊക്കത്തിൻറെ കെടുതികളാണ് അവശേഷിച്ചതെങ്കിൽ പപ്പന് മലവെള്ളം സമ്മാനിച്ചത് അപ്പൻ എന്ന സ്ഥാനമാണ്.സ്നേഹത്തിന്റെയും അധ്വാനത്തിന്റെയും കരുതലിന്റെയും ഒരുപിടി നല്ല നിമിഷം ഈ നോവൽ എല്ലാവരിലും അവശേഷിപ്പിക്കുന്നു.ഒറോത വളർന്നു..അവൾക്കൊപ്പം അയാളും ഒരപ്പനായി അവളർന്നു വരുകയായിരുന്നു.
മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നത് ഒറോത ആണ്.കാക്കനാടൻ അത്രത്തോളം ഓറോതയെ വരച്ചിടുന്നുണ്ട്.ഒറോതയെ വായിക്കുമല്ലോ
No comments:
Post a Comment