ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മം ആഘോഷിച്ച ഈ വർഷംതന്നെ നമ്മുടെ സർക്കാർ (നമ്മുടെ അല്ലാതായിക്കൊണ്ടിരിക്കുന്ന )ദേശീയ പൗരത്വ ഭേദഗതി നടപ്പാക്കി.രാജ്യത്തിൻ്റെ താൽപ്പര്യമെന്നോണം ഒരു പാർട്ടിയുടെ താൽപര്യത്തെ എല്ലാവരിലേക്കും അടിച്ചേൽപ്പിച്ചു.ഒരു രാജ്യത്തിൻെറ മുഖച്ഛായയാണ് സി.എ.എ കൊണ്ടുമാറ്റിയത്.തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങളൊന്നുംതന്നെ പാലിക്കുകയോ നടപ്പാക്കുന്നതിൻ്റെ യാതൊരുലക്ഷണമോ ഇതുവരെ ഈ സർക്കാർ കാണിച്ചിട്ടില്ല.ഉള്ളതൊക്കെ ഇല്ലാതാക്കാനുള്ള പ്രവണതയും
നോക്കാൻഏൽപ്പിക്കുന്ന മനോഭാവവും മാത്രമേ നമുക്ക് ഇതുവരെ കാണാൻ സാധിച്ചിട്ടുള്ളു.ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങളിൽ നിന്നകന്ന് 'ജനാധിപത്യ-മതേതര ഇന്ത്യ'യെന്ന സങ്കല്പം ഇതാ അവസാന ദീർഘശ്വാസം വലിക്കുകയാണ്.
രാജ്യത്തിൻറെ ഏറ്റവും വലിയ ന്യുനപക്ഷത്തെ ആശങ്കയിലാക്കിയ ഈ നിയം ഭേദഗതി ചെയിതപ്പോളൊന്നും തന്നെ ലോക്സഭയിലും രാജ്യസഭയിലും മോഡിയുടെ നിഴൽപോലും കാണാൻ കഴിഞ്ഞില്ല.ഇവിടെ സ്വേച്ഛാധിപത്യപരമായ പ്രവർത്തനമാണ്.കാശ്‌മീരിൻ്റെ പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോൾമുതൽ പുതിയതലമുറ അസ്വസ്ഥരാണ് മിസ്റ്റർ.ഞങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ നിങ്ങളെല്ലാം ഒപ്പിച്ചുവെക്കും (നോട്ടുനിരോധനമടക്കമുള്ള കാര്യം).ഇന്നിതാ നാളയുടെ സുരക്ഷിതത്വത്തിനായി ഒരു വലിയതലമുറ ഉണർന്നിരിക്കുകയാണ്.യുവാക്കളുടെ നിറഞ്ഞപ്രതിഷേധങ്ങൾ നിങ്ങൾ കാണുന്നുണ്ടല്ലോ അല്ലെ?ജാമിയമില്ലിയ,ജെ.എൻ.യു,ലഖ്നൗ സർവകലാശാല ഉള്പടെയുള്ള ഇന്ത്യയുടെ ഭാവിതലമുറ തെരുവുകളിലിറങ്ങിനടക്കുകയാണ്.നാളത്തെ ഇന്ത്യയ്ക്ക് വേണ്ടിയല്ല ഇന്നുള്ള ഇന്ത്യ ഇങ്ങനെ തന്നെ നിലനിൽക്കണം എന്ന രാജ്യസ്നേഹം ഉള്ളിൽ ഉള്ളതുകൊണ്ട് മാത്രം.
ഹിന്ദു,സിഖ്,ജൈന,ബുദ്ധ,പാഴ്‌സി,ക്രിസ്ത്യൻ വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ കുടിയേറ്റക്കാരായി പൗരത്വ നിയമം പരിഗണിക്കുന്നില്ല. കൂടാതെ അവർക്ക് ഇന്ത്യൻ പൗരത്വം നല്കുകയും ചെയ്യുന്നു.എന്നാൽ ഇതിൽനിന്നും മുസ്‌ലിങ്ങളെ ഒഴിവാക്കിയിരിക്കുന്നു.മുസ്ലീങ്ങൾ ഒഴികയുള്ള;അഞ്ചുവർഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ അഭയാർത്ഥികൾക്കും പൗരത്വം നൽകും. അതിരുകളില്ലാത്ത അധികാരത്തിൽ എന്തും ചെയ്യാമെന്നത് ഭരണഘടനാപരമായി ശരിയല്ല.കാരണം ഇന്ത്യൻ ഭരണഘടന ഹിന്ദുത്വ വാദിയുടേതല്ല പൂർവികരുടെ ശേഷിപ്പുകളിൽ സ്വതന്ത്രരായി പിറന്നുവീണ എല്ലാവരുടെയുമാണ്.അവിടെ മതത്തിൻ്റെ അതിർ വരമ്പുകളില്ല.ഇന്ത്യയുടെ സ്വാതന്ത്രത്തിൽ ഒരു തരിമ്പുപോലും പങ്കാളിയല്ലാത്ത നിങ്ങളുടെ പാർട്ടിയും അനുയായികളും കാണിക്കുന്ന ഈ പ്രീണന നയത്തിന് കാലം നിങ്ങൾക്ക് തിരിച്ചടിതരും...നിങ്ങൾ ഒറ്റപ്പെടും
മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ ബെന്യാമിൻ പറഞ്ഞ വാചകത്തിൽ അവസാനിപ്പിക്കാം "പോളണ്ടിൽ ഹിറ്റ്ലർ 13 ലക്ഷം ജൂതന്മാരെ ചതച്ചുകൊന്ന ഓഷ് വിറ്റ്സ് എന്ന തടങ്കൽ പാളയം മ്യുസിയമാക്കിയപ്പോൾ അതിൽ ഇങ്ങനെ എഴുതി -ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും"...........
നോക്കാൻഏൽപ്പിക്കുന്ന മനോഭാവവും മാത്രമേ നമുക്ക് ഇതുവരെ കാണാൻ സാധിച്ചിട്ടുള്ളു.ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങളിൽ നിന്നകന്ന് 'ജനാധിപത്യ-മതേതര ഇന്ത്യ'യെന്ന സങ്കല്പം ഇതാ അവസാന ദീർഘശ്വാസം വലിക്കുകയാണ്.
രാജ്യത്തിൻറെ ഏറ്റവും വലിയ ന്യുനപക്ഷത്തെ ആശങ്കയിലാക്കിയ ഈ നിയം ഭേദഗതി ചെയിതപ്പോളൊന്നും തന്നെ ലോക്സഭയിലും രാജ്യസഭയിലും മോഡിയുടെ നിഴൽപോലും കാണാൻ കഴിഞ്ഞില്ല.ഇവിടെ സ്വേച്ഛാധിപത്യപരമായ പ്രവർത്തനമാണ്.കാശ്‌മീരിൻ്റെ പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോൾമുതൽ പുതിയതലമുറ അസ്വസ്ഥരാണ് മിസ്റ്റർ.ഞങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ നിങ്ങളെല്ലാം ഒപ്പിച്ചുവെക്കും (നോട്ടുനിരോധനമടക്കമുള്ള കാര്യം).ഇന്നിതാ നാളയുടെ സുരക്ഷിതത്വത്തിനായി ഒരു വലിയതലമുറ ഉണർന്നിരിക്കുകയാണ്.യുവാക്കളുടെ നിറഞ്ഞപ്രതിഷേധങ്ങൾ നിങ്ങൾ കാണുന്നുണ്ടല്ലോ അല്ലെ?ജാമിയമില്ലിയ,ജെ.എൻ.യു,ലഖ്നൗ സർവകലാശാല ഉള്പടെയുള്ള ഇന്ത്യയുടെ ഭാവിതലമുറ തെരുവുകളിലിറങ്ങിനടക്കുകയാണ്.നാളത്തെ ഇന്ത്യയ്ക്ക് വേണ്ടിയല്ല ഇന്നുള്ള ഇന്ത്യ ഇങ്ങനെ തന്നെ നിലനിൽക്കണം എന്ന രാജ്യസ്നേഹം ഉള്ളിൽ ഉള്ളതുകൊണ്ട് മാത്രം.
ഹിന്ദു,സിഖ്,ജൈന,ബുദ്ധ,പാഴ്‌സി,ക്രിസ്ത്യൻ വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ കുടിയേറ്റക്കാരായി പൗരത്വ നിയമം പരിഗണിക്കുന്നില്ല. കൂടാതെ അവർക്ക് ഇന്ത്യൻ പൗരത്വം നല്കുകയും ചെയ്യുന്നു.എന്നാൽ ഇതിൽനിന്നും മുസ്‌ലിങ്ങളെ ഒഴിവാക്കിയിരിക്കുന്നു.മുസ്ലീങ്ങൾ ഒഴികയുള്ള;അഞ്ചുവർഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ അഭയാർത്ഥികൾക്കും പൗരത്വം നൽകും. അതിരുകളില്ലാത്ത അധികാരത്തിൽ എന്തും ചെയ്യാമെന്നത് ഭരണഘടനാപരമായി ശരിയല്ല.കാരണം ഇന്ത്യൻ ഭരണഘടന ഹിന്ദുത്വ വാദിയുടേതല്ല പൂർവികരുടെ ശേഷിപ്പുകളിൽ സ്വതന്ത്രരായി പിറന്നുവീണ എല്ലാവരുടെയുമാണ്.അവിടെ മതത്തിൻ്റെ അതിർ വരമ്പുകളില്ല.ഇന്ത്യയുടെ സ്വാതന്ത്രത്തിൽ ഒരു തരിമ്പുപോലും പങ്കാളിയല്ലാത്ത നിങ്ങളുടെ പാർട്ടിയും അനുയായികളും കാണിക്കുന്ന ഈ പ്രീണന നയത്തിന് കാലം നിങ്ങൾക്ക് തിരിച്ചടിതരും...നിങ്ങൾ ഒറ്റപ്പെടും
മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ ബെന്യാമിൻ പറഞ്ഞ വാചകത്തിൽ അവസാനിപ്പിക്കാം "പോളണ്ടിൽ ഹിറ്റ്ലർ 13 ലക്ഷം ജൂതന്മാരെ ചതച്ചുകൊന്ന ഓഷ് വിറ്റ്സ് എന്ന തടങ്കൽ പാളയം മ്യുസിയമാക്കിയപ്പോൾ അതിൽ ഇങ്ങനെ എഴുതി -ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും"...........