Thursday, June 18, 2020

പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീർ

വായനയുടെ പുതുലോകത്തേയ്ക്ക് പ്രവേശിക്കുന്നവർക്കും വായ
നയുടെ ആസ്വാദ്യത അനുഭവിച്ചറിഞ്ഞവർക്കുമായി മാറിയ ജീവിത സാഹചര്യത്തിൽ പുതിയൊരുവായനയുടെ സാധ്യത തുറക്കുകയാണ് ബഷീറിൻ്റെ പ്രേമലേഖനം.1942 -ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ വെച്ച് എഴുതുകയും 1943 -ൽ പ്രസിദ്ധികരിക്കുകയുംചെയ്ത പ്രേമലേഖനം എന്ന നോവൽ 1944 -ൽ തിരുവിതാംകൂർ രാജ്യത്ത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടേരണ്ട്‍ കഥാപാത്രങ്ങൾ മാത്രമാണ് ഈ നോവലിൽ ഉള്ളത്. അവർ തമ്മിലുള്ള സംഭാഷണങ്ങളിൽ എഴുത്തുകാരൻ കാണിച്ചിരിക്കുന്ന വൈദഗ്ത്യം വായനക്കാരനെ പിടിച്ചിരുത്തുന്ന തരത്തിൽ സൂഷ്മവും ഭദ്രവുമായിരുന്നു. കേശവൻ നായർ ,സാറാമ്മ എന്നീ രണ്ട് കഥാപാത്രം ഒരിക്കലും വായനക്കാർ മറക്കാത്തവിധം മനസ്സിൽ ജീവനും വ്യക്തിത്വവും ഉൾക്കൊണ്ടുകൊണ്ട് ഇന്നും ജീവിക്കുന്നു.
      കേശവൻ നായർ എന്ന യുവാവ് സാറാമ്മ എന്ന യുവതിയിൽ അനുരത്‌നാവുന്നതാണ് നോവൽ ഇതിവൃത്തം. പെറ്റമ്മയില്ലാത്ത സാറാമ്മ ചിറ്റമ്മയാൽ ഭരിക്കപ്പെടുകയും ഒരു തൊഴിലിനായ് അതിയായ്  ആഗ്രഹിക്കുകയും ചെയുന്നു. ഇൻറ്റർ മീഡിയറ്റ് കാരിയായ സാറാമ്മ പണിതിരയുന്ന ചുമതല കേശവൻ നായരിൽ ഏൽപ്പിക്കുകയും കേശവൻ നായർ ഇരുപത് രൂപ ശമ്പളത്തിൽ തന്നെ സ്നേഹിക്കുക എന്ന പണി സാറാമ്മക്ക് നൽകുകയും ചെയ്യുന്നു. ഇന്നത്തെ ജീവിത രീതിയുമായി നാം ഈ നോവൽ തട്ടിച്ചുനോക്കിയാൽ എത്ര മനോഹരമായാണ് ബഷീർ കാലങ്ങൾ കടന്നും മനുഷ്യൻ്റെ ജീവിതസാഹചര്യം ചിന്തിച്ചിരുന്നത് എന്ന് കാണാൻ സാധിക്കും. 
    ജാതീയമായി അലോസരപ്പെടുത്തുന്ന തരത്തിൽ ബഷീർ ഒന്നുംതന്നെ ഇതിൽ എഴുതിയിട്ടില്ല. എന്നിട്ടും അന്നത്തെ സാമൂഹിക നീതിബോധം  ഈ നോവലിൻ്റെ പതിപ്പുകൾ നിരോധിച്ചു. കേശവൻ നായരുടേയും  സാറാമ്മയുടെയും പ്രേമ സല്ലാപത്തിനിടക്ക് ഇരുവരും ഒന്നിച്ച് ജീവിച്ചാലുണ്ടാകാവുന്ന പൊല്ലാപ്പുകളെപ്പറ്റി സംസാരിക്കുകയും - സ്ത്രീധനം കൊടുക്കാൻ ഇല്ലാത്തവർ അന്യമദസ്തരെ വിവാഹം കഴിക്കണമെന്ന് സാറാമ്മ പറയുകയും:നാനാജാതി മദസ്തരും സ്ത്രീധനം വാങ്ങിക്കുന്നവരാണെന്ന് കേശവൻ നായർ സാറാമ്മയെ പറഞ്ഞു മനസ്സിലാക്കിക്കുകയും ചെയ്യുന്നുണ്ട്. സാറാമ്മയുടെ കാഴ്ചപ്പാടിൽ സ്ത്രീധനം കെട്ടിക്കൊണ്ടുപോകുന്ന പെണ്ണിൻ്റെ തീറ്റച്ചെലവിനും - ഉടുപ്പുകെട്ടിനും - പൗഡറിനും - സ്പ്രേയ്ക്കും - ചാവടിയന്തരത്തിനുമുള്ളതാണെന്നാണ്. അവിടെ കേശവൻ നായർ സാറാമ്മ എന്ന സ്ത്രീയെമുഴുവനായി ഒരു സ്ത്രീധനമായി കണക്കാക്കുന്നു എന്ന് പറയുന്നിടത്ത് സ്ത്രീയോടുള്ള എല്ലാ മര്യാദകളും അദ്ദേഹം നമുക്ക് കാണിച്ചുതരുന്നു. ഒടുവിൽ സാറാമ്മ കേശവൻ നായരോട് ചോദിക്കുന്നുണ്ട് " നമ്മൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലേ? അവർക്ക് എന്ത് ജാതിയായിരിക്കും?. അതിന് കേശവൻ നായരുടെ മറുപടിയാണ് " നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും  വളർത്തണ്ട ",ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. 
    ഈ നോവൽ സാമൂഹിക ചിന്താഗതികളെ പാടേ തച്ചുടക്കുകയും " അവർ മൃഗങ്ങളേയും പക്ഷികളേയും പോലെ വളരട്ടെ " എന്ന കേശവൻ നായരുടെ മറുപടിക്ക് ഇന്നത്തെ സാഹചര്യത്തിലും പ്രസക്തിയുണ്ട്.
ഒരു ജാതീയതയും തള്ളിച്ചുകാട്ടുന്നതാവരുത് കുട്ടികൾക്കിടുന്ന പേര്,അവിടെ ജാതിയുടെ കെട്ടുപാടുകളില്ലാത്ത ഒരു പുതിയ തലമുറയെ എഴുത്തുകാരൻ സ്വപനം കണ്ടിരുന്നിരിക്കണം. 
  നോവലിൻ്റെ ഒടുവിൽ കേശവൻ നായർ സാറാമ്മയ്ക്ക് മൂന്ന് കാര്യങ്ങളിൽ പരിപൂർണ്ണ സ്വാതന്ത്രം അനുവദിച്ച് കൊടുക്കുന്നുണ്ട്;ആഹാരം - വസ്ത്രം - വിശ്വാസം. നാം എന്ന് ഈ മൂന്ന് സാഹചര്യങ്ങയുടേയും പേരിൽ നിരന്തരം മരണത്തെ അഭിമുഖീകരിക്കുന്നു. ഭക്ഷണത്തിൻ്റെ പേരിൽ തല്ലിക്കൊന്ന്,വസ്ത്രത്തിൻ്റെ പേരിൽ, വിശ്വാസത്തിൻ്റെ പേരിൽ ഇന്ന് കലാപം നടക്കുന്നുണ്ടെങ്കിൽ  കേശവൻ നായർ ( ബഷീർ സമൂഹത്തോട് )സാറാമ്മയോട് പറഞ്ഞത് ഒരു ദീർഘവീക്ഷണമായിരുന്നു. ഭക്ഷണത്തിൻ്റെ പേരിൽ കൊല്ലപ്പെട്ട  അഘ്ലക് ഈ നൂറ്റാണ്ടിൻ്റെ പതനത്തൻ്റെ  ആദ്യ മയിൽകുറ്റിയാണ്...
    ഈ നോവൽ വായനക്കാർ ഇന്നത്തെ സാഹചര്യത്തോട് ചേർത്ത് വായ്ക്കുമ്പോഴാണ് തീർത്തും പൂർണ്ണമാകുന്നത്. 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...