Monday, March 31, 2025

മോദി ദശകം മുറിവേറ്റ രാഷ്ട്രം

ന്ത്യൻ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത വെല്ലുവിളികൾ നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നു. ഭരണാധികാരികൾ ഏകധിപതികൾ ആകുന്ന ഈ കാലത്ത് ജനങ്ങളാണ് പ്രതിഷേധത്തിന്റെ നാവുകളായി മാറേണ്ടത്. അതിന് ഈ പുസ്തകവായന നമ്മെ കരുത്താർജിക്കാൻ സഹായിക്കും.
       ആഗോള സാമ്പത്തിക പ്രതിസന്ധികളുടെ ചരിത്രവുമായി ബന്ധപ്പെടുത്തിയും തീവ്ര വലത് ഫാഷിസ്റ്റ് രാഷ്ട്രീയ വളർച്ചയെ ബന്ധപ്പെടുത്തിയും ഈ ലേഖനങ്ങൾ വിശകലനം ചെയ്യാവുന്നതാണ്. അത്തരം പ്രതിസന്ധികളുടെ അവസാനത്തെ കണ്ണിയായി സാമുദായിക - മത - വംശീയ സംഘർഷങ്ങളെ ഇന്ത്യ കാണുന്നത്. അതിന് സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനം തടഞ്ഞുകൊണ്ട് മാധ്യമ പ്രവർത്തകരെ വെറും ഏറാന്മൂളികൾ ആക്കുന്ന ഒരു സാമ്രാജിത്വ വ്യവസ്ഥ ഇതിനോടകം ഇന്ത്യയിൽ ഉടലെടുത്ത് കഴിഞ്ഞിരുന്നു. ലോകത്തിന്റെ ഇതരഭാഗത്തുള്ള മറ്റെല്ലാ തീവ്ര വലത് രാഷ്ട്രീയപ്പാർട്ടികളും ജനങ്ങൾക്കിടയിൽ ഭയം വിതറിക്കൊണ്ടിരുന്നു. 2014 ലെ പൊതുതെരഞ്ഞെടുപ്പ് ബി ജെ പി യുടെ അത്തരമൊരു പടയോട്ടമായിരുന്നു എന്ന് കാണാൻ സാധിക്കും. അതിന് മികച്ച ഒരു മുദ്രാവാക്യമായി അവർ ഉയർത്തിക്കൊണ്ട് വന്നത് ഹിന്ദു ഖത് രേ മേ ഹൈ ( ഹിന്ദു അപകടത്തിൽ ) എന്നായിരുന്നു. അതിന് മുഗൾ ഭരണം ഭാരതത്തിനു നേരെ നടത്തിയ ആക്രമണങ്ങൾ, മുഗൾ ജന സംഖ്യയിലെ ആസൂത്രണ വർധനവ്, പാകിസ്ഥാനിൽ നിന്നുള്ള ഭീഷണി എന്നിവയായിരുന്നു. അതുകൊണ്ട് നേരുത്തേ നടന്ന ഇത്തരം പ്രശ്‌നങ്ങൾ ഏതൊരു ചെറിയ അവസരത്തിലും പറയാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ എന്തും വോട്ടിംങ്ങിനു ഉപയോഗിക്കാമെന്ന് ഇവരിലൂടെ നമ്മൾ മനസ്സിലാക്കി. 
       2019 ഒക്ടോബർ 12 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 26 ആം സ്ഥാപക ദിനത്തിൽ ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ എങ്ങനെ പരിഗണയിച്ചിരുന്നു എന്ന് ഇവിടെ സൂചന നൽകേണ്ടതുണ്ട്.ആ നിലക്ക് ചരിത്രത്തിൽ ആദ്യമായി പരമ്മോന്നത നീതി പീഠത്തിലെ ഉന്നത ന്യായാധിപന്മാർക്ക് പത്ര സമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നു.
        ഇന്ത്യൻ ഭരണംകൂടത്തിന് സംഭവിച്ച വീഴ്ചകൾ അന്താരാഷ്ട്ര തലത്തിൽ ഏറെ വിമർശനങ്ങൾ സൃഷ്ട്ടിച്ചു. ആഗോള മനുഷ്യാവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം മുൻ കാലങ്ങളിൽ ആക്രഡിറ്റേഷനിലൂടെ " എ " ആണ് ലഭിച്ചിരുന്നത്. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള 110 മനുഷ്യാവകാശ സംഘനകളെ പ്രതിനിധാനം ചെയ്യുന്ന ഈ സംഘടന U N അംഗീകരിച്ച പാരീസ് തത്വങ്ങളിലൂടെയാണ് മുന്നേറുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഏതുനിമിഷവും ഇന്ത്യയ്ക്ക് U N മനുഷ്യാവകാശ കൗൺസിലിലുള്ള അംഗത്വം നഷ്ടപ്പെട്ടേക്കാം. 
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ ജനാധിപത്യ കൂട്ടായ്മകളിലൂടെ ചെറുത്ത് തോൽപ്പിക്കാനുള്ള ദൗത്യത്തിന് ഈ വായന കരുത്ത് പകരുന്നുണ്ട്.

അവൾ പറഞ്ഞു വരൂ - എം മുകുന്ദൻ

പ്രപഞ്ചത്തിലെ സമസ്ത രതിബോധങ്ങളും വാക്കുകളിലേക്ക് നുഴഞ്ഞിറങ്ങിക്കിടക്കുന്ന ഈ നോവൽപോലെ മറ്റൊരു നോവലും മുകുന്ദൻ എഴുതിയിട്ടുണ്ടാകില്ല. അത് ഉൾക്കൊള്ളുന്ന പദതാളം വായനയിൽ ചിത്ര പ്രതീതി സൃഷ്ടിക്കുന്നുണ്ട്.
       അപരിചിതത്വം പടർന്നു കഴിഞ്ഞ ലോകത്തിൽ മനുഷ്യർ അനുഭവിക്കുന്ന അന്യതാബോധത്തിന്റെ ആഴം എത്രയെന്ന് ഇത് വായിച്ചു കഴിയുമ്പോൾ മനസ്സിലാകും. അത്രകണ്ട് പരിചിതമായ മനുഷ്യരെയാണ് എം മുകുന്ദൻ തന്റെ കഥകളിൽ അടയാളപ്പെടുത്തുന്നത്. അത്തരം എഴുത്തുകളൊക്കെയും ആധുനിക എഴുത്തുകളുടെ പ്രതിരൂപങ്ങളാണ്. എല്ലാം നഷ്ട്ടപെട്ട മനുഷ്യരെ ഇത്രയും തീവ്രമായും ധീർഘമായും അടയാളപ്പെടുത്തിയ മറ്റൊരു എഴുത്തുകാരൻ ഉണ്ടാകില്ല. അത്തരത്തിൽ കാലത്തിനൊപ്പം തന്റെ എഴുത്തും എം മുകുന്ദൻ നവീകരിച്ചു പോരുന്നു. ആ നവീകരണം ചെറുതല്ലാത്ത നിഷേധത്തിന്റെ ഭാവത്തിലും - വ്യഥയിലും ചേർന്ന് പോകുന്നു. ഇതിന്റെ അവസാനം സത്രം കാണാൻ ഇറങ്ങുന്ന നന്ദിനിയോട് നിനക്കെന്റെ യഥാർത്ഥ പേരറിയേണ്ടെ? - എന്ന് മൻസൂർ ചോദിക്കുന്നുണ്ട്. അവൾ അപ്പോൾ നിഷേധാർത്ഥത്തിൽ തലകുലുക്കി. നീ ദിനേഷ് ആകാം ഭാസ്ക്കറോ മൻസൂറോ ആകാം അല്ലെങ്കിൽ രവി ആകാം. ഞാൻ ഇനിയും നിന്നെ തിരയില്ല. നിനക്ക് പേരുകൾ മാറ്റുവാൻ കഴിയും വസ്ത്രങ്ങളും പാർപ്പിടങ്ങളും മാറ്റുവാൻ കഴിയും. മതവും തൊഴിലും മാറ്റുവാൻ കഴിയും. പക്ഷെ നിനക്ക് മാറ്റുവാൻ കഴിയാത്തതായി ചിലതെല്ലാം നിന്നിലുണ്ട്. നിന്റെ കിളിരമുള്ള ഈ ശരീരം. നിന്റെ നീണ്ട ഈ കൈ കാലുകൾ. ശക്തമായ ചുമലുകൾ. പരുഷമായ ശബ്ദം. ഇതെല്ലാമാണ് എനിക്ക് നീയിനി... നിന്നിൽ മാറാത്തതായി ഇനി എന്തുണ്ടോ, അതാണ് എനിക്ക് നീ ഇനി..!
         തുടർന്ന് നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്. അവൾ പറഞ്ഞു വരൂ... നമുക്ക് ഈ കൃഷ്ണ ശിലയിൽ ശയിക്കാം. ജീവജാലങ്ങളുടെ അനസ്യൂത ചൈതന്യമായ വെയിലിൽ അടിവയറ്റിന്റെ വെണ്മ തെളിഞ്ഞു. രാവിന്റെ അമാവാസിയിൽ പൊട്ടുമാഞ്ഞ നെറ്റിയിൽ വിയർപ്പ് കിനിയുന്നു. പുതു മഴയുടെ സുഗന്ധമുയരുന്ന രജസ്വലയായ മണ്ണിൽ നീണ്ട തലമുടി പാറിവീണു പറന്നുകിടക്കുന്നു. സന്ധ്യയുടെ തളർച്ചയിൽ അരിപ്പല്ലുകൾ കാണിച്ചുകൊണ്ട് രണ്ട് അല്ലിച്ചുണ്ടുകൾ പിളർന്നുകിടക്കുന്നു. പ്രഭാതങ്ങളുടെ ശാന്തിയിൽ രോമാവൃതമായ കനത്ത ചുമലുകൾ കോളടങ്ങിയ കടൽ പോലെ ശാന്തമാകുന്നു. കൃഷ്ണ ശിലയിൽ വിശ്രമിക്കുന്ന രണ്ടുവെളുത്ത കൊച്ചു പാദങ്ങൾക്കു മുകളിലൂടെ സൂര്യനും - ചന്ദ്രനും - മഴക്കാറുകളും നീങ്ങുന്നു. ഋതുക്കൾ വരുകയും പോകുകയും ചെയ്യുന്നു.
      തിരക്കുകൾക്കിടയിൽ നടന്ന് സ്വയം നഷ്ടപ്പെട്ടുപോയ മനുഷ്യർക്ക് ഇതൊരു അനിവാര്യമായ വായനയാണ്. 

ഒ വി വിജയന്റെ ലേഖനങ്ങൾ - പി കെ രാജശേഖരൻ

ഴിഞ്ഞ മൂന്ന് ദശകങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയം അതിന്റെ എല്ലാ സങ്കീർണതകളോടും കൂടി ഈ ലേഖനത്തിൽ വെളിവാക്കുന്നുണ്ട്. രാഷ്ട്രീയ ചിന്തകൾക്കും രാഷ്ട്രീയ രചനകൾക്കും പുതിയ മാനം നൽകിയ രചനകളാണ് ഇതിൽ കൂടുതലും. ചിതറിക്കിടന്ന ഈ ലേഖനങ്ങളെ വർഗീകരിച്ച് ഒരു ലേഖന സമാഹാരമാക്കിയത് പി കെ രാജശേഖനരാണ്.
       ഈ സമാഹാരത്തിന്റെ തുടക്കത്തിൽ (2005 എഡിഷൻ )ഒ വി വിജയന്റെ കൈയ്യെഴുത്തിന്റെ ഒരു പകർപ്പ് കാണാൻ സാധിക്കും. പുരസ്‌ക്കാരങ്ങൾ ഇഷ്ട്ടപ്പെടുന്ന ഒരു സാധാരണ എഴുത്തുകാരനാണ് താനെന്നും എന്നാൽ അത് മത്സരത്തിനോ സ്വയം നിഷ്കർഷിച്ചിട്ടുള്ള ആത്മ പ്രശംസയിലോ ചെന്നെത്തരുതെന്ന ഒരു ശരാശരി ബോധ്യം അദ്ദേഹം നിലനിർത്തുന്നുണ്ട്. ആനിലക്ക് അധികാര രൂപികളിലേക്ക് പടർന്നു കയറുന്ന എഴുത്ത് ഇന്ദ്രപ്രസ്ഥം (1985), സന്ദേഹിയുടെ സംവാദം (1988),ഘോഷയാത്രയിൽ തനിയെ (1987),ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ(1987),കുറിപ്പുകൾ (1988),വർഗ സമര സ്വത്വം(1988),ഹൈന്ദവനും അതി ഹൈന്ദവനും(1998), അന്ധനും അകലങ്ങൾ കാണുന്നവനും(2001) തുടങ്ങിയ ലേഖനങ്ങളിൽ കാണാൻ സാധിക്കും.
       രാഷ്ട്രീയ ചിന്തയ്ക്ക് പുതിയ ഭാഷ നൽകിയ വിജയൻ ഒഴിവാക്കാനാകാത്ത സമകാലികത്വത്തെ അതിന്റെ ക്ഷണികതയിൽ നിന്ന് മോചിപ്പിച്ച് ഗൗരവമുള്ള ചരിത്ര വിചാരത്തിലേക്ക് വിപുലീകരിക്കുന്നു. അത് ഒരു പത്ര പ്രവർത്തന മികവിന്റ സൂഷ്മതയിൽ നിന്നതുകൊണ്ട് കൂടിയാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഏത് ധർമ്മ പ്രശ്നവും അധികാരവുമായി ബന്ധപ്പെട്ടിട്ടുള്ളതാകുന്നു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മുതലാളിത്തത്തിന്റെയും ഉടയാടകൾക്കുള്ളിൽ അധികാരത്തിന്റെ സാന്നിധ്യമുണ്ട്‌. തന്റെ കൃതികളിലൊക്കെയും ഒ വി വിജയൻ അത് ഉയർത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. ഇന്ദ്രപ്രസ്ഥം പോലുള്ള പംക്തി അതിന് ഒരു ഉദാഹരണമാണ് . ഒരു കുറിപ്പിൽ ഒ വി വിജയൻ ഇങ്ങനെ എഴുതുന്നുണ്ട് - പറയണം എന്നാൽ പറഞ്ഞുകൂട; ആക്രമണത്തേയും ഗോത്ര സങ്കരത്തെയും പറ്റി, വാൾമുന ചൂണ്ടി മതം മാറ്റുന്നതിനെപ്പറ്റി,കുടിയേറ്റക്കാരനായ ബാബറിനെ പറ്റി, കുടിയേറ്റ സാമ്രാജ്യത്തിലെ മാനഹാനിയെപ്പറ്റി, ജെസിയായെപ്പറ്റി,നമ്മുടെ വിമോചന യുദ്ധത്തിലെ പന്നിയുടെയും പശുവിന്റെയും കൊഴുപ്പുകളെപ്പറ്റി, സെറ്റാനിക്ക് വേഴ്‌സസിനെ പറ്റി, രാമ റീട്ടോൾസിനെപ്പറ്റി...
      ആനുകാലിക പത്ര പംക്തി ലേഖനങ്ങളാണ് ഇവ എന്നുള്ളതുകൊണ്ട് അവ പൂർണ്ണമായും മനസ്സിലാക്കാൻ അക്കാലത്തെ ചരിത്രത്തോളം പോകേണ്ടി വരും വായനക്കാർക്ക്. എന്നാൽ അതിന്റെ നൈതികമായ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതുകൊണ്ട് അതിന്റെ ധാരണക്കുറവ് ഒരു പരിധിവരെ മറികടക്കാൻ വായനക്കാർക്ക് കഴിയുന്നുണ്ട്. അത്തരത്തിൽ മൂന്ന് ദശകങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയം (1975-2005) ഇതിൽ വളരെ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്. ഈ നീണ്ട വർഷങ്ങളിലെ നമ്മുടെ പൊതുബോധം രാഷ്ട്രീയ ചിന്തകളുടെ വിശകലന സൂഷ്മതയിൽ അതിന്റെ പൊയ്മുഖം അഴിഞ്ഞു വിലക്ഷണമായ കാരിക്കേച്ചറുകളായ് മാറ്റുന്നുണ്ട്.
       സ്വാതന്ത്രാനന്തര ഭാരതത്തിലെ രാഷ്ട്രീയത്തിന്റെ ശുദ്ധികളും മാലിന്യങ്ങളും അപഹാസ്യതകളും ദുഷ്ട്ടതകളും വിചാരണ ചെയ്യപ്പെടുന്ന സൗമ്യമായ ഒരു തർക്ക സദസ്സാണ് ഈ പുസ്തകം;ഉള്ളിലോ വിധ്വംസകവും........

അവൾ പറഞ്ഞു വരൂ - എം മുകുന്ദൻ

പ്രപഞ്ചത്തിലെ സമസ്ത രതിബോധങ്ങളും വാക്കുകളിലേക്ക് നുഴഞ്ഞിറങ്ങിക്കിടക്കുന്ന ഈ നോവൽപോലെ മറ്റൊരു നോവലും മുകുന്ദൻ എഴുതിയിട്ടുണ്ടാകില്ല. അത് ഉൾക്കൊള്ളുന്ന പദതാളം വായനയിൽ ചിത്ര പ്രതീതി സൃഷ്ടിക്കുന്നുണ്ട്.
       അപരിചിതത്വം പടർന്നു കഴിഞ്ഞ ലോകത്തിൽ മനുഷ്യർ അനുഭവിക്കുന്ന അന്യതാബോധത്തിന്റെ ആഴം എത്രയെന്ന് ഇത് വായിച്ചു കഴിയുമ്പോൾ മനസ്സിലാകും. അത്രകണ്ട് പരിചിതമായ മനുഷ്യരെയാണ് എം മുകുന്ദൻ തന്റെ കഥകളിൽ അടയാളപ്പെടുത്തുന്നത്. അത്തരം എഴുത്തുകളൊക്കെയും ആധുനിക എഴുത്തുകളുടെ പ്രതിരൂപങ്ങളാണ്. എല്ലാം നഷ്ട്ടപെട്ട മനുഷ്യരെ ഇത്രയും തീവ്രമായും ധീർഘമായും അടയാളപ്പെടുത്തിയ മറ്റൊരു എഴുത്തുകാരൻ ഉണ്ടാകില്ല. അത്തരത്തിൽ കാലത്തിനൊപ്പം തന്റെ എഴുത്തും എം മുകുന്ദൻ നവീകരിച്ചു പോരുന്നു. ആ നവീകരണം ചെറുതല്ലാത്ത നിഷേധത്തിന്റെ ഭാവത്തിലും - വ്യഥയിലും ചേർന്ന് പോകുന്നു. ഇതിന്റെ അവസാനം സത്രം കാണാൻ ഇറങ്ങുന്ന നന്ദിനിയോട് നിനക്കെന്റെ യഥാർത്ഥ പേരറിയേണ്ടെ? - എന്ന് മൻസൂർ ചോദിക്കുന്നുണ്ട്. അവൾ അപ്പോൾ നിഷേധാർത്ഥത്തിൽ തലകുലുക്കി. നീ ദിനേഷ് ആകാം ഭാസ്ക്കറോ മൻസൂറോ ആകാം അല്ലെങ്കിൽ രവി ആകാം. ഞാൻ ഇനിയും നിന്നെ തിരയില്ല. നിനക്ക് പേരുകൾ മാറ്റുവാൻ കഴിയും വസ്ത്രങ്ങളും പാർപ്പിടങ്ങളും മാറ്റുവാൻ കഴിയും. മതവും തൊഴിലും മാറ്റുവാൻ കഴിയും. പക്ഷെ നിനക്ക് മാറ്റുവാൻ കഴിയാത്തതായി ചിലതെല്ലാം നിന്നിലുണ്ട്. നിന്റെ കിളിരമുള്ള ഈ ശരീരം. നിന്റെ നീണ്ട ഈ കൈ കാലുകൾ. ശക്തമായ ചുമലുകൾ. പരുഷമായ ശബ്ദം. ഇതെല്ലാമാണ് എനിക്ക് നീയിനി... നിന്നിൽ മാറാത്തതായി ഇനി എന്തുണ്ടോ, അതാണ് എനിക്ക് നീ ഇനി..!
         തുടർന്ന് നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്. അവൾ പറഞ്ഞു വരൂ... നമുക്ക് ഈ കൃഷ്ണ ശിലയിൽ ശയിക്കാം. ജീവജാലങ്ങളുടെ അനസ്യൂത ചൈതന്യമായ വെയിലിൽ അടിവയറ്റിന്റെ വെണ്മ തെളിഞ്ഞു. രാവിന്റെ അമാവാസിയിൽ പൊട്ടുമാഞ്ഞ നെറ്റിയിൽ വിയർപ്പ് കിനിയുന്നു. പുതു മഴയുടെ സുഗന്ധമുയരുന്ന രജസ്വലയായ മണ്ണിൽ നീണ്ട തലമുടി പാറിവീണു പറന്നുകിടക്കുന്നു. സന്ധ്യയുടെ തളർച്ചയിൽ അരിപ്പല്ലുകൾ കാണിച്ചുകൊണ്ട് രണ്ട് അല്ലിച്ചുണ്ടുകൾ പിളർന്നുകിടക്കുന്നു. പ്രഭാതങ്ങളുടെ ശാന്തിയിൽ രോമാവൃതമായ കനത്ത ചുമലുകൾ കോളടങ്ങിയ കടൽ പോലെ ശാന്തമാകുന്നു. കൃഷ്ണ ശിലയിൽ വിശ്രമിക്കുന്ന രണ്ടുവെളുത്ത കൊച്ചു പാദങ്ങൾക്കു മുകളിലൂടെ സൂര്യനും - ചന്ദ്രനും - മഴക്കാറുകളും നീങ്ങുന്നു. ഋതുക്കൾ വരുകയും പോകുകയും ചെയ്യുന്നു.
      തിരക്കുകൾക്കിടയിൽ നടന്ന് സ്വയം നഷ്ടപ്പെട്ടുപോയ മനുഷ്യർക്ക് ഇതൊരു അനിവാര്യമായ വായനയാണ്. 

മോദി ദശകം മുറിവേറ്റ രാഷ്ട്രം

ന്ത്യൻ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത വെല്ലുവിളികൾ നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നു. ഭരണാധികാരികൾ ഏകധിപതികൾ ആകുന്ന ഈ കാലത്ത് ജനങ്ങളാണ് പ്രതിഷേധത്തിന്റെ നാവുകളായി മാറേണ്ടത്. അതിന് ഈ പുസ്തകവായന നമ്മെ കരുത്താർജിക്കാൻ സഹായിക്കും.
       ആഗോള സാമ്പത്തിക പ്രതിസന്ധികളുടെ ചരിത്രവുമായി ബന്ധപ്പെടുത്തിയും തീവ്ര വലത് ഫാഷിസ്റ്റ് രാഷ്ട്രീയ വളർച്ചയെ ബന്ധപ്പെടുത്തിയും ഈ ലേഖനങ്ങൾ വിശകലനം ചെയ്യാവുന്നതാണ്. അത്തരം പ്രതിസന്ധികളുടെ അവസാനത്തെ കണ്ണിയായി സാമുദായിക - മത - വംശീയ സംഘർഷങ്ങളെ ഇന്ത്യ കാണുന്നത്. അതിന് സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനം തടഞ്ഞുകൊണ്ട് മാധ്യമ പ്രവർത്തകരെ വെറും ഏറാന്മൂളികൾ ആക്കുന്ന ഒരു സാമ്രാജിത്വ വ്യവസ്ഥ ഇതിനോടകം ഇന്ത്യയിൽ ഉടലെടുത്ത് കഴിഞ്ഞിരുന്നു. ലോകത്തിന്റെ ഇതരഭാഗത്തുള്ള മറ്റെല്ലാ തീവ്ര വലത് രാഷ്ട്രീയപ്പാർട്ടികളും ജനങ്ങൾക്കിടയിൽ ഭയം വിതറിക്കൊണ്ടിരുന്നു. 2014 ലെ പൊതുതെരഞ്ഞെടുപ്പ് ബി ജെ പി യുടെ അത്തരമൊരു പടയോട്ടമായിരുന്നു എന്ന് കാണാൻ സാധിക്കും. അതിന് മികച്ച ഒരു മുദ്രാവാക്യമായി അവർ ഉയർത്തിക്കൊണ്ട് വന്നത് ഹിന്ദു ഖത് രേ മേ ഹൈ ( ഹിന്ദു അപകടത്തിൽ ) എന്നായിരുന്നു. അതിന് മുഗൾ ഭരണം ഭാരതത്തിനു നേരെ നടത്തിയ ആക്രമണങ്ങൾ, മുഗൾ ജന സംഖ്യയിലെ ആസൂത്രണ വർധനവ്, പാകിസ്ഥാനിൽ നിന്നുള്ള ഭീഷണി എന്നിവയായിരുന്നു. അതുകൊണ്ട് നേരുത്തേ നടന്ന ഇത്തരം പ്രശ്‌നങ്ങൾ ഏതൊരു ചെറിയ അവസരത്തിലും പറയാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ എന്തും വോട്ടിംങ്ങിനു ഉപയോഗിക്കാമെന്ന് ഇവരിലൂടെ നമ്മൾ മനസ്സിലാക്കി. 
       2019 ഒക്ടോബർ 12 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 26 ആം സ്ഥാപക ദിനത്തിൽ ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ എങ്ങനെ പരിഗണയിച്ചിരുന്നു എന്ന് ഇവിടെ സൂചന നൽകേണ്ടതുണ്ട്.ആ നിലക്ക് ചരിത്രത്തിൽ ആദ്യമായി പരമ്മോന്നത നീതി പീഠത്തിലെ ഉന്നത ന്യായാധിപന്മാർക്ക് പത്ര സമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നു.
        ഇന്ത്യൻ ഭരണംകൂടത്തിന് സംഭവിച്ച വീഴ്ചകൾ അന്താരാഷ്ട്ര തലത്തിൽ ഏറെ വിമർശനങ്ങൾ സൃഷ്ട്ടിച്ചു. ആഗോള മനുഷ്യാവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം മുൻ കാലങ്ങളിൽ ആക്രഡിറ്റേഷനിലൂടെ " എ " ആണ് ലഭിച്ചിരുന്നത്. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള 110 മനുഷ്യാവകാശ സംഘനകളെ പ്രതിനിധാനം ചെയ്യുന്ന ഈ സംഘടന U N അംഗീകരിച്ച പാരീസ് തത്വങ്ങളിലൂടെയാണ് മുന്നേറുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഏതുനിമിഷവും ഇന്ത്യയ്ക്ക് U N മനുഷ്യാവകാശ കൗൺസിലിലുള്ള അംഗത്വം നഷ്ടപ്പെട്ടേക്കാം. 
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ ജനാധിപത്യ കൂട്ടായ്മകളിലൂടെ ചെറുത്ത് തോൽപ്പിക്കാനുള്ള ദൗത്യത്തിന് ഈ വായന കരുത്ത് പകരുന്നുണ്ട്.

പഥേർ ദാബി - ശരത്ചന്ദ്രചതോപാദ്ധ്യായ

സാഹിത്യമെന്ന ബ്രിഹത്തായ വ്യവതയ്ക്കുള്ളിൽ നിന്ന് അന്യോന്യം പ്രതിപ്രവൃത്തിക്കുന്ന അനേകം വ്യവസ്ഥകളിൽ ഒന്നാണ് പരിഭാഷാസാഹിത്യം. അതിന്റെ പ്രാധാന്യം ഇന്നും അറിയാത്തതുകൊണ്ട് മലയാളത്തിൽ അതിനെ സർഗ്ഗാത്മകമായി കാണാത്ത സമീപനം ഉണ്ടാകുന്നുണ്ട്. 19-ാംനൂറ്റാണ്ടിലെ ഗദ്യമാതൃകകളെ - പ്രത്യേകിച്ച് നോവൽ അടക്കം മറ്റെല്ലാ വലിയ സാഹിത്യ മേഖലയും പരിഭാഷയിലൂടെ വിശ്വാസഹിത്യത്തിലെ എല്ലാത്തരം കൃതികളെയും തിരിച്ചറിയാനും വായിച്ച് മനസ്സിലാക്കാനും കഴിഞ്ഞു.
       ഇന്ന് പരിഭാഷ സർഗ്ഗാത്മക പ്രവർത്തനമാണ്. ഏകാന്തതയുടെ നൂറ് വർഷങ്ങൾ റബാസയുടെ ഇംഗ്ലീഷ് പരിഭാഷയിലൂടെ സ്വയം ഒരു മഹത്തായ കൃതിയായി എന്ന് മാർക്കേസ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതുപോലെ മറ്റൊന്നാണ് ശരത്ചന്ദ്ര
ചതോപാദ്ധ്യായയുടെ പഥേർ ദാബി ലീല സർക്കാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. 
          രാഷ്ട്രീയ ഭാവനയുടെ പശ്ചാതലത്തിൽ എഴുതിയ ഈ നോവൽ 1922 ഫെബ്രുവരി- മാർച്ചിലും 1926 ഏപ്രിൽ-മെയ് മാസങ്ങളിലും ബംഗാളി മാസികയായ "ബംഗബാനിയ"യിൽ സീരീസായി ആണ് പുറത്ത് വന്നത്. അന്ന് അത് ഏറെ വിവാദങ്ങൾ ഉണ്ടാക്കി. തുടർന്ന് പഥേർ ദാബി 1939 വരെ നിരോധിക്കുന്നു. എന്നിരുന്നാൽ തന്നെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലെ വിപ്ലവത്തിന്റെ ചുവന്ന ചിഹ്നങ്ങൾ അടയാളപ്പെടുത്തി പഥേർ ദാബി മുന്നേറി. സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിൽ വിപ്ലവവും മനുഷ്യ സ്നേഹവും തമ്മിലുള്ള ബന്ധവും ആ വഴിത്താരയിലെ ദീർഘ വിചാരങ്ങളും ഉൾക്കൊള്ളുന്ന മഹത്തായ ഈ കൃതിയുടെ കഥാപരിസരം പ്രധാനമായും ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടമാണ്. ആ നിലക്ക് പഥേർ ദാബി ഇന്ത്യൻ സമൂഹത്തിൽ വിപ്ലവം കൊണ്ടുവരാനുള്ള എല്ലാം ശ്രമങ്ങളും നടത്തിയിട്ടുണ്ട്. 
      പഥേർ ദാബി - ഇന്ത്യൻ സമൂഹത്തിൽ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു രഹസ്യ സമൂഹമാണ്. അതിനായി മരിക്കാൻ തയ്യാറായ മനുഷ്യരും അവരുടെ പരസ്പ്പര ബന്ധവും സമരവും ജീവിതവും വേദനയുമാണ് പഥേർ ദാബിയുടെ കഥാ പരിസരം. ഈ സമരത്തിന്റെയും സഹനത്തിന്റെയും ഇടയിൽ അവർ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഒട്ടനവധിയായ മാതൃകകളാൽ സൃഷ്ടിക്കപ്പെട്ട ഈ നോവൽ വംഗ സാഹിത്യത്തിലെ ആദ്യാങ്കുരങ്ങൾ കൊണ്ട് ഭാസുരമാണ്. 
            പ്രധാന കഥാപത്രമായ അപൂർവ്വനിൽ നിന്നുമാണ് നോവൽ ആരംഭിക്കുന്നത്. ചേട്ടന്മാരുടെ ദൃഷ്ട്ടാന്തരത്തിൽ നിന്ന് ഏറെ വ്യത്യസ്തനാണ് അപൂർവ്വൻ. ചേട്ടന്മാർ ഒന്നിനെയും മാനിക്കാറില്ല. വാസ്തവമെന്തെന്നാൽ ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് ആയ പിതാവിന്റെ പിൻതുണയിലും കാഴ്ച്ചപ്പാടിലുമാണ് അവർ വളർന്നത്. അവർ പൂണൂൽ ഊരി ആണിയിന്മേൽ തൂക്കും. പലപ്പോഴും അത് വീണ്ടും ധരിക്കാൻ മറക്കും. എല്ലാവരുടേയും മുന്നിൽ വെച്ച് കോഴിക്കറിയും ചപ്പാത്തിയും കഴിക്കും. അപൂർവ്വന്റെ അമ്മക്ക് ഇത് കണ്ട് കണ്ണീർ ഒഴുക്കാനെ കഴിഞ്ഞുള്ളു. ഇത് പിന്നീട് അനാവശ്യ കലഹങ്ങൾക്കും തർക്കങ്ങൾക്കും ഇടയാക്കി. എന്നാൽ ഇളയവനായ അപൂർവ്വൻ ഉച്ചിക്കുടുമ വെയ്ക്കുകയും അനാഡംബരമായി ജീവിക്കുകയും ചെയ്തു. അമ്മ അവനുവേണ്ടി നിഷ്ഠയും ജപവ്രതങ്ങളുമുള്ള ഒരു പെൺകുട്ടിയെ തേടിക്കൊണ്ടേ ഇരുന്നു. ബോധ കമ്പനി ബെർമ്മയിലെ റങ്കൂനിൽ ഒരു പുതിയ ആപ്പീസ് പണിയുകയും അവയ്ടേക്ക് ജോലിക്കായി കടൽ കടന്ന് അപൂർവ്വൻ പോകുകയും ചെയ്യന്നു. വിദ്യാഭ്യാസ സമ്പന്നൻ ആയിരിക്കെ തന്നെ അറുപഴഞ്ചൻ ചിന്തശേഷിയും കാഴ്ചപ്പാടുമുളള ആളാണ് അപൂർവ്വൻ. അപൂർവ്വൻ എന്ന കഥാപാത്രം ഇതിൽ പറയുന്നുണ്ട് " സ്ത്രീകൾക്കും പുരുഷന്മാർക്കും രാജ്യ സേവനത്തിന് അവകാശം ഉണ്ട്‌. എന്നാൽ സ്ത്രീകൾ വീടുകളിലെ കുട്ടികളെ സേവിച്ചാണ് രാജ്യ സേവനം ചെയ്യാൻ കഴിയുക എന്ന്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു കഥാപാത്രമായ സുമിത്ര. സുമിത്രയാണ് അപൂർവ്വന്റെ കഥാപാത്രത്തെ ഉടച്ചുവാർക്കുന്നത്. അവർതമ്മിലെ സംഭാഷണങ്ങൾ തന്നെ അതിനുള്ള ഉദാഹരമാണ്. മറ്റൊരു സന്ദർഭത്തിൽ അപൂർവ്വന്റെ കാഴ്ചപ്പാടിനെ ഇങ്ങനെ ചോദ്യം ചെയ്ത് ഇങ്ങനെ പറയുന്നുണ്ട് - ഭാര്യയെ സ്വീകരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ഒരു മകനെ ജനിപ്പിക്കുക മാത്രമല്ലെന്നും വിവാഹിത ആയത് കൊണ്ട് മാത്രം ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനെ സ്നേഹിക്കാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നുമാണ്. 
       പറമ്പരാഗത ബംഗാളി ബ്രഹ്മണ കുടുംബത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥ ഈ നോവലിൽ അവിടവിടെയായി വായനക്കാർക്ക് കാണാൻ സാധിക്കും. വസൂരി വന്ന തിവാരിയെ ഭാരതി പരിചരിക്കുന്നുണ്ട്. അത് അയാളിലെ ബ്രാഹ്മണ്യത്തെ ഒരു ചോദ്യചിഹ്നമായി നിർത്തുന്നു. അതേപറ്റി കൂടുതൽ ചിന്തിച്ചാൽ തന്റെ ജാതി നഷ്ടപ്പെടുമെന്ന് തിവാരി കരുതുന്നു. അപ്പോഴും അപൂർവ്വന്റെ സങ്കൽപ്പവും ചിന്തകളും വിവിധ തരം ഭയവും സന്ദേഹങ്ങളും കൊണ്ട് നിറയുന്നു. സ്വാതന്ത്ര്യം-മതം എന്നിവ ഒരു ദീർഘവിചാരങ്ങളെപ്പോലെ ഇതിൽ ഉടനീളം ചർച്ച ചെയ്യുന്നു.ശരത്ചന്ദ്ര ചതോപാദ്ധ്യായയുടെ മരണ ശേഷം നിരോധനം നീക്കിയ നോവലിന്റെ ആദ്യ മലയാള ഭാഷ്യമാണിത്. ബംഗാളി സാഹിത്യത്തിന്റെ സാഗരത്തിൽ മുങ്ങിക്കിടന്ന അപൂർവ്വകൃതി മനോഹരമായ ഒരു വായന നൽകുന്നുണ്ട്...

വാർഷികപ്പതിപ്പ്

ഈ വർഷത്തെ വാർഷികപ്പതിൽ താരതമ്യേനെ ഭേദമായി തോന്നിയത് മാധ്യമം ആഴ്ചപ്പതിപ്പാണ്. അതിൽ എടുത്ത് പറയേണ്ടത് പരസ്യത്തിന്റെ അതിപ്രസരം ഇല്ല എന്നതാണ്. 
     " നഗ്നവസ്ത്രം" എന്ന റഫീക്ക് അഹമ്മദിന്റെ കവിതയിൽ തുടങ്ങിയ പതിപ്പ് നഗ്നതയുടെ ദാർശനിക വ്യവസ്ഥകളെ ഇല മറവില്ലാതെ അക്ഷരങ്ങളുടെ വെളിച്ചത്തിൽ തുറസ്സായ സ്ഥലത്ത് വലിച്ചു കീറി. നഗ്നത നിലാവോ നക്ഷത്രമോ ജനാധിപത്യമോ ഫാഷിസമോ എന്ന് തിരിച്ചറിയാൻ അതുകൊണ്ട് സാധിച്ചു. സംവിധായകൻ ശ്യാമ പ്രസാദുമൊത്ത് നാടകം-സിനിമ -ജീവിതം-എഴുത്ത് എന്നിങ്ങനെ പലേതലങ്ങളിൽ നീങ്ങുപോകുന്ന ഒരു സംഭാഷണം ആണ് അടുത്തത്. അയാളിലെ അഭിരുചിയുടെ പലേ കാലങ്ങൾ അതിൽ കടന്ന് വരുന്നുണ്ട്. അതിനെ ചുവടുപിടിച്ച് പിന്നീട് പി എഫ് മാത്യൂസ് എഴുതിയ "കുഞ്ഞൂഞ്ഞും അനിയന്മാരും "എന്ന കഥയാണ്. മനോഹരമായ എഴുത്ത്. ഇടക്ക് അദ്ദേഹം എഴുതിയ ചാവ്നിലം ഓർമ്മ വന്നു. രണ്ടിലും ഒരേ കഥാപരിസരമാണ്. വാക്കുകൾ ജീവിതത്തിന്റെ ചുരുക്കെഴുത്ത് ആകുന്നത് ഇതിൽ കാണാൻ സാധിക്കും. സ്വഭാവികമായി സ്വരപ്പെടുന്ന ധാരാളം ചോദ്യങ്ങൾക്ക് മുകളിൽ അതിലെ കഥാപാത്രമായ കീവറീത് വലവിരിക്കും. ഗ്രേസി എഴുതിയ " ഒച്ച " പത്രപ്രവർത്തകനായ ഒരാളുടെ മരണം കൊലപാതമാണോ എന്ന കോടതി വിസ്താരത്തിൽ നിന്നാണ് ആരംഭിക്കുന്നത്. അയാൾ വലിയൊരു " ഒച്ച " കേട്ടാണ് മരിക്കുന്നത്. അത് അയാളിൽ ഒരു വാള് പോലെ ആഞ്ഞുപതിച്ചു. അത് അയാളുടെ പ്രാണനെടുത്തു. എന്ന് വക്കീൽ കൂട്ടിച്ചേർക്കുബോൾ അവൾ വക്കീലിനെ പാടെ അവഗണിച്ച് ന്യായാധിപനോടായ് പറഞ്ഞു. 'സർ, അങ്ങ് ദുശ്ശാസന വധം കഥകളി കണ്ടിട്ടുണ്ടോ?'

ഉവ്വ്..

'ഭീമന്റെ അലർച്ച കേട്ട് കാണികളാരെങ്കിലും മരിച്ചു വീണിട്ടുണ്ടോ' എന്നാണ്. അടുത്ത ഭാഗം ബാലഗോപാൽ കാഞ്ഞങ്ങാട് സച്ചിദാനന്ദനുമായി നടത്തിയ അഭിമുഖമാണ്. മനോഹരമായ ഒരു ദീർഘ സംഭാഷണം. കവിതയിൽ ആരനൂറ്റാണ്ടിലേറെ നിറ സാന്നിധ്യമായ കവിയെ രാഷ്ട്രീയവും സാഹിത്യവും നിലപാടും എന്ന നിലക്ക് നമുക്ക് കേൾക്കാം. ഒപ്പം ചെറിയ ഒരു യാത്രാ വിവരമാവുമായി വി മുസഫർ അഹമ്മദ് ഉം ഒപ്പമുണ്ട്. രണ്ട് ചെറിയ കവിതകൾ ഇതിൽ ഉണ്ട്. അതിൽ "ആയുധങ്ങൾക്ക് മുന്നിൽ നൃത്തം ചെയ്യുന്ന മനുഷ്യൻ" എന്ന കവിത ആഴത്തിൽ സ്പർശിക്കുന്നതാണ്. ഇതിൽ ഏറ്റവും അനിവാര്യമായ വായന കുർദ് കവിയും എഴുത്തുകാരിയും മാധ്യമ പരവർത്തകയുമായ കാജൽ അഹ്മദ് തന്റെ കവിതകളെപ്പറ്റി സംസാരിക്കുന്നതാണ്. കവിതകൾക്ക് ധിഷണാപരവും പ്രത്യയശാസ്ത്രപരവും മതപരവുമായി അടരുകളെ അഭിമുഖീകരിക്കാൻ കഴിയുമെന്ന് കാജൽ അഹ്മദ് പറയുന്നുണ്ട്. ജീവിത യാഥാർഥ്യങ്ങളിൽ സ്ത്രീ ശരീരങ്ങളെയും സ്ത്രീയുടെ നിലനിൽപ്പിനെത്തന്നെയും പത്തൊൻപതാം നൂറ്റാണ്ടുമുതൽ അഭിമാനത്തോടെ ആവിഷ്കരിച്ച ഒരൊറ്റ കവിതപോലും കണ്ടെത്താനാകില്ല. അതിന് നേർ വിപരീതമായി ധാരാളം കവിതകൾ യഥേഷ്ടം കാണുകയും ചെയ്യും. മികച്ച വായനയാണ് നൽകിയത്....

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...