Sunday, June 27, 2021

അറ്റുപോകാത്ത ഓർമ്മകൾ - പ്രൊഫ. ടി.ജെ ജോസഫ്

 

പ്രൊഫ. ടി.ജെ ജോസഫിൻ്റെ  ആത്മകഥയായ ''അറ്റുപോകാത്തഓർമ്മകൾ'' വായിച്ചു. അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതുകയാണ്. ആത്മകഥയുടെ കവർ ചിത്രം അദ്ദേഹത്തിൻ്റെതായിരുന്നു. ഇത് വായിച്ചുകഴിഞ്ഞതിന് ശേഷം അദ്ദേഹത്തിൻ്റെ കണ്ണുകളിലേക്ക് നോക്കാൻ ആയില്ല.  പലപ്പോഴും വായനയുടെ ഇടക്ക് ഞാൻ ആ മുഖം നോക്കിയിട്ടുണ്ട്. ഒരിക്കലല്ല,പലപ്പോഴായി. അപ്പോഴൊക്കെയും ആ മുഖം എനിക്ക് നോക്കാമായിരുന്നു.  മുഹമ്മദ് - എന്ന പേര് തനിക്ക് എഴുതാൻ കഴിയില്ല,പകരം മറ്റൊരു പേരാണ് എഴുതിയത് എന്ന വിദ്യാർത്ഥിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കേട്ടുനിന്നപ്പോൾ. ചോദ്യപ്പേപ്പർ വിവാദത്തിൽ ഒളിവിൽ കഴിഞ്ഞ ലോഡ്‌ജിൽ ആളറിയാതിരിക്കാൻ തലയിൽ തോർത്ത് മുണ്ട് കെട്ടുമായിരുന്നു എന്ന് എഴുതിയപ്പോൾ, അങ്ങനെ എത്രയോ തവണ ആ മുഖം ഞാൻ കണ്ടിരിക്കുന്നു; ഹോസ്‌പിറ്റൽ കിടക്കയിൽ കിടക്കുന്ന മുഖം ഒഴിച്ച്... 

           ചോദ്യപ്പേപ്പർ വിഷയത്തിൽ ന്യൂമാൻ കോളേജിലെ ഒരു അധ്യാപകൻ്റെ കൈ മുറിച്ചുമാറ്റപെട്ടു.ഒരു കാലത്ത് അതൊരു വലിയ വാർത്തയായിരുന്നു.  ആ അധ്യാപകൻ്റെ അറ്റുപോകാത്ത ഓർമ്മയുടെ പുസ്തകമാണിത്. ബിരുദ വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്ററിലെ രണ്ടാം ഇൻറ്റേർണൽ പരീക്ഷക്കായ് ബി.കോം കാരുടെ ചോദ്യപേപ്പർ തയ്യാറാക്കാനുള്ള ചുമതല പ്രൊഫ. ടി.ജെ ജോസഫ് സാറിനായിരുന്നു. മലയാള ഭാഷാദ്ധ്യാപകൻ ആയ അദ്ദേഹം ഭാഷാ പ്രയോഗത്തിൽ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുന്നതിനായ് നിബന്ധിച്ചുള്ള '' എഴുത്തോല ''പാഠഭാഗത്തിൽ നിന്ന്  ''ചിഹ്‌നം'' അധ്യായത്തിൽ നിന്നും വേണ്ട വിധത്തിൽ ചിഹ്നങ്ങൾ പ്രതിപാദിക്കുന്ന ഒരു ചോദ്യം തയ്യാറാക്കാൻ അദ്ദേഹം തീരുമാനിക്കുന്നു. അതിലേക്കായി കേരള ഭാഷാഇന്സ്ടിട്യൂറ്റ് പ്രസിദ്ധീകരിച്ചതും എം.ജി.യൂണിവേഴ്സിറ്റിയുടെ ബി.എ മലയാളത്തിലും എം.എ  മലയാളത്തിലും റഫറൻസ് ഗ്രന്ഥമായ നിർദ്ദേശിച്ചിട്ടുള്ളതുമായ  '' തിരക്കഥയുടെ രീതിശാസ്ത്രം '' എന്ന ലേഖന സമാഹാരത്തിൽ നിന്ന് ചലച്ചിത്രകാരനും പൊതുപ്രവർത്തകനുമായ പി. റ്റി  കുഞ്ഞുമുഹമ്മദിൻ്റെ '' തിരക്കഥ:ഒരു വിശ്വാസിയുടെ കണ്ടെത്തലുകൾ '' എന്നതിൽ '' ഗർഷോം '' എന്ന സിനിമയിലെ ഭ്രാന്തനും ദൈവവുമായി നടത്തുന്ന സംഭാഷണമാണ് എടുത്തത് . ഇവിടെ ഭ്രാന്തൻ തന്നെയാണ് ദൈവവും. 

            ഒരുപക്ഷെ അത്തരം ഭ്രാന്തന്മാരുടെ ചിന്തകൾ ആണ് അദ്ദേഹത്തെ ഒരു വലിയ ആൾക്കൂട്ടത്തിന് നടുവിൽ ഒറ്റക്കാക്കിയത്. ആരെങ്കിലും കൈയ്യെത്തി പിടിക്കുമെന്ന് കരുതി  ദൈവത്തെ നിന്ദിച്ചവൻ എന്ന പേരിൽ മതത്തിൻ്റെ ചങ്ങലയാൽ ബന്ധിച്ചിരുന്നു. ഒന്നല്ല ഒരായിരം ചങ്ങലയിൽ. 

            ചോദ്യപ്പേപ്പർ വിവാദമാകുന്നു, മതഭ്രാന്തന്മാരെ ഭയന്ന് ഒളുവിൽ കഴിയുന്നു.മകനെ അകാരണമായി മർദ്ധിക്കുന്നു, പിന്നീട് സ്വയം കീഴടങ്ങുന്നു, ജോലി നഷ്ടപ്പെടുന്നു, ജയിലിൽ കിടക്കുന്നു, ആക്രമിക്കപ്പെടുന്നു. ഇങ്ങനെ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ നടക്കുകയില്ല ഓടുകയായിരുന്നു,എത്രയോ തവണ. 

       എഴുതി തെളിഞ്ഞ എഴുത്തുകാരൻറെ എല്ലാവൈഭങ്ങളും ഇതിൽ ഉണ്ടായിരുന്നു. വളരെ വേഗത്തിൽ നീങ്ങുന്ന വായ. അത് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാനുള്ള വ്യഗ്രതയാണ്. ഇടക്ക് ജീവിതത്തിലെ കുഴഞ്ഞുമറിയലുകൾക്കിടയിൽ അദ്ദേഹത്തിൻ്റെ ഭാര്യ ആത്മഹത്യ ചെയ്യുന്നു.തുടർന്ന്  നിയമപോരാട്ടങ്ങൾക്കൊടുവിൽ ജോലിയിൽ തിരികെ പ്രവേശിക്കുന്നുണ്ട് അദ്ദേഹം. സത്യം എന്താണെന്നുള്ളത് നിറകണ്ണുകളോടെ ഓരോ വായനക്കാരനും മനസ്സിലാക്കുന്നു. ഒടുവിൽ അദ്ദേഹത്തെ എന്തുപറഞ്ഞൊന്ന് ആശ്വസിപ്പിക്കും. അറിയില്ല. ഒടുവിലെ ഭാഗം അദ്ദേഹത്തിൻ്റെ ചെറുപ്പകാലത്തേതാണ്. അതുകൂടി വായിക്കുമ്പോഴാണ് ആ ഓർമ്മ പൂർത്തിയാകുന്നത്. മനോഹരമായ എഴുത്ത്. കനലിൻ്റെ നിറമുണ്ട് ആ എഴുത്തുകൾക്ക്...

1 comment:

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...