Friday, June 10, 2022

ജോൺ പോൾ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു - സുനീഷ് കെ

   ഭ്രപാളികളിൽ നിരവധി മായാത്ത മുഹൂർത്തങ്ങൾ കൂട്ടിയെഴുതിയ ജോൺ പോൾ എന്ന പ്രതിഭയെ സമഗ്രമായി അടയാളപ്പെടുത്തുകയാണ് ജോൺ പോൾ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു എന്ന ഫ്രിക്ഷനിലൂടെ. ജോണിൻ്റെ ചലച്ചിത്രങ്ങൾ കഴിഞ്ഞാൽ ജോൺ ആളുകളെ പിടിച്ചിരുത്തിയത് ജോണിൻ്റെ സംഭാഷണങ്ങളിലൂടെയാണ്. ജോണിൻ്റെ സംഭാഷണം തീർത്തും അമ്മ മലയാളമാണ്. ഒരുപക്ഷെ ഇങ്ങനെ മലയാളം അനർഗ്ഗളമായ് ഇക്കാലത്ത് സംസാരിക്കുന്നവർ നന്നേ കുറവാണ്.  അതുകൊണ്ടുതന്നെ ജോണിനെ കേൾക്കാൻ ആളുകളുണ്ടുതാനും.

      ജോൺ പോൾ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു എന്നത് തീർത്തും ജോണിനെ കേട്ടിരിക്കലാണ്. സിനിമയ്ക്കുവേണ്ടിമാത്രം കഥകൾ എഴുതുകയും സിനിമയ്ക്ക് പുറത്ത് കഥകൾ കേൾക്കാൻ ഇഷ്ട്ടപ്പെടുകയും ചെയ്തിരുന്ന ജോൺ, കെ ജി ജോർജിൻ്റെ വാക്കുകൾ കടമെടുത്താൽ അയാൾ കാലത്തിന്റെ ഓർമ്മകളിൽ കടന്നുചെല്ലുകയും അവിടെനിന്ന് ആരും കേൾക്കാത്ത കഥകൾ കേൾക്കുകയും അവ പിന്നീട് അയാളിൽ തിരക്കഥകളായ് പരിണാമം സംഭവിക്കുകയും ചെയ്യുകയാവാം.ഓരോ സിനിമയ്ക്ക് പിന്നിലും നടന്ന സംഭവങ്ങളും ഒരു സിനിമ ഉണ്ടാകുന്നത് എങ്ങനെയാണെന്നും ജോൺ ഇതിൽ പറയുന്നുണ്ട്. ഒരുപക്ഷെ സിനിമ കഴിഞ്ഞാൽ ജോൺ കൂടുതൽ ഇഷ്ടപ്പെടുന്നത് ആളുകളുമായി സംവദിക്കാനാണ്.ജോൺ തീർത്തും ആരായിരുന്നെന്ന് ഈ എഴുത്തിലൂടെ വരച്ചുകാണിക്കാൻ ശ്രമിക്കുന്നുണ്ട്.അത് ഒരുവേള അദ്ധേഹത്തിൻ്റെ കൗമാരം മുതൽ അവസാന കാലം വരെ ചെന്നെത്തി നിൽക്കുകയും ചെയ്യുന്നുണ്ട്. അദ്ധേഹത്തിൻ്റെ  അത്തരം സംഭാഷണങ്ങൾ വലിയൊരളവോളം വായനക്കാർ ഇഷ്ടപ്പെടുകയും, കേട്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു  

   ഇനിയും ജോണിന് എന്തൊക്കെയോ പറയാനുണ്ട്. ദീർഘമായ സംഭാഷണങ്ങൾബാക്കിവെച്ചാണ് ജോൺ കടന്ന് പോയത്. 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...