Tuesday, October 21, 2025

ഓർമ്മയിൽ കാക്കനാടൻ

 
മലയാള നോവലുകളിൽ ആധുനികതയുടെ മികച്ച എഴുത്ത് മാതൃകകൾ സമ്മാനിച്ച എഴുത്തുകാരൻ കാക്കനാടൻ ഓർമ്മയായിട്ട്( 2011) ഒക്ടോബർ 19 ന് പതിനാല് വർഷം തികഞ്ഞു. 1935 എപ്രിൽ 23ന് തിരുവല്ലയിൽ ആണ് ജോർജ് വർഗ്ഗീസ് കാക്കനാടൻ ജനിച്ചത്. പിന്നീട് കാക്കനാടൻ്റെ കുടുംബം കൊല്ലം ജില്ലയിലെ തേവലക്കരയിലും കൊട്ടാരക്കരയ്ക്ക് സമീപം ഉള്ള മൈലം എന്ന സ്ഥലത്തും തമസിച്ചു. ബാല്യകാലം ഏറെയും മൈലത്താണ് ചിലവഴിച്ചത്. ഹൈസ്കൂളും ഇൻറർമീഡിയേറ്റും ബി.എസ്.സി യും കൊല്ലം ശ്രീ നാരായണ കോളേജിലും പൂർത്തിയാക്കി. 
     കലാലയ വിദ്യാഭ്യാസത്തിന് ശേഷം സ്കൂൾ അദ്ധ്യാപക ജീവിതം ആരംഭിച്ചു. അവിടെ നിന്ന് ദക്ഷിണ റെയിൽവേയിലേക്കും ( 1957 ) 1961 മുതൽ 69 വരെ റെയിൽവേ മിനിസ്ട്രിയിലും ഉദ്യോഗസ്ഥാനായി ജോലി ചെയ്തു. ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഗാസിയാബാദ് എം എ എച്ച് കോളജിൽ എം എ ഇക്കണോമിക്സിന് ഒരു വർഷം പഠിച്ചു. 1967 ൽ ജർമനിയിലെ ലിപ്സിഗിലേ കാറൽ മാർക്സ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷണത്തിനു ഒരുക്കങ്ങൾ നടത്തി. മടങ്ങി എത്തി 1968-ൽ ഇരവിപുരത്ത് സ്ഥിരതാമസം ആക്കി. തുടർന്ന് 1971 മുതൽ 73 വരെയുള്ള മലയാള നടിൻ്റെ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു. പിതാവിനെ പോലെ കാക്കാനാടനും കമ്യൂണിസത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. പിന്നീട് പൂർണമായും സാഹിത്യത്തിൽ മാത്രം നിലയുറപ്പിച്ച കാക്കനാടൻ കൃതികളിൽ കമ്യൂണിസത്തിൻ്റെ അടിയൊഴുക്കുകൾ കാണാൻ കഴിയുമായിരുന്നു. പ്രായോഗിക തലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായ അപചയം കാക്കനാടൻ തൻ്റെ "ഉഷ്ണ മേഖല" എന്ന കൃതിയിൽ അടയാളപ്പെടുത്തി. 
           ജീവിതത്തോടും രാഷ്ടീയത്തോടും പ്രായോഗിക പരമായി മാത്രമാണ് കാക്കനാടൻ ഇടപെട്ടത്. നോവൽ, ചെറുകഥ, യാത്രാ വിവരണം എന്നീ വിഭാഗങ്ങളിലായി നാൽപ്പതോളം കൃതികൾ രചിച്ചു. ഓണപ്പുടവ - സംവിധായകൻ കെ ജി ജോർജിലൂടെയും പറങ്കിമല - സംവിധായകൻ ഭരതനിലൂടെയും വെള്ളിത്തിരയിലെത്തി. 1981 മുതൽ 84 വരെ കേരള സാഹിത്യ അക്കാദമി അംഗവും 1988-91 ൽ നിവാഹ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...