ഗുട്ടൻബെർഗ്ഗിൻ്റെ അച്ചുകളേക്കാൾ എത്രയോ ദൂരം ഇന്ന് അക്ഷരം സഞ്ചരിച്ചു,അവയ്ക്ക് കാരണമായത് വിസ്തൃതമായ സന്നാഹങ്ങളാണ്.കീബോർഡിലൂയോടെ അക്ഷരത്തിൻ്റെ വിനിമയ വിപ്ലവം അന്വർത്ഥമാക്കിയത് ആധുനികലോകത്തിൻ്റെ ഒരുപക്ഷേ ആധുനിക ജീവിതത്തിൻ്റെ അവിച്ഛേദ്യമായ ഒരു അംശമായി തീർന്നതിൽ അത്ഭുതപ്പെടാനില്ല. ഇത്തരം സന്ദർഭങ്ങൾ നോവലിൻ്റെ പ്രമേയത്തിന് ഒട്ടേറെ മിഴിവുകൾ കൈവരിക്കുന്നതിന് സഹായിക്കുന്നു.ഹിംസകൊണ്ട് വിണ്ടുകീറിയ ഇത്തരം മേഖലകൾ തേടിച്ചെല്ലാൻ ടി.ഡി.രാമകൃഷ്‌ണനെ പ്രേരിപ്പിക്കുന്ന ഘടകം എന്തായിരിക്കും? 'സമന്വയങ്ങളേക്കാൾ ദുരന്വയങ്ങളായ ഒരു ഗാഥ - സ്വപ്നങ്ങളേക്കാൾ ദുസ്വപ്നങ്ങളുടേതായ ഒരു ഗാഥ 'രചിച്ചതിനുശേഷം നാളിതുവരെ ഈ എഴുത്തുകാരൻ വ്യാപാരിച്ചത് കലാപങ്ങളുടേതുമാത്രമായ എഴുത്തു ഭുമിയിലായിക്കാം. ഇതൊരർത്ഥത്തിൽ മലയാളികൾക്കൊരു പുനർചിന്തനത്തിനുള്ള പാഠമാകുന്നു. നോവൽ മുഴുവൻ സേവ്യർ ഇട്ടിക്കോരയുടെ വയലൻസിനെയാണ് കാണിക്കുന്നത്.കാമകലയുടെ അദ്വിതീയാണെന്നാണ് കാണിക്കുന്നത്,പെണ്ണിനെ വേട്ടയാടിപിടിക്കാനുള്ള തീഷ്ണതയാണ് കാണിക്കുന്നത്. ഒരു വൈകാരികതയുടെ ഭാഷ ഈ നോവലിന് ചേരില്ലെന്ന് ടി.ഡി. രാമകൃഷ്ണൻ മനസ്സിലാക്കിയിരുന്നിരിക്കണം.
ഒരർത്ഥത്തിൽ ആഘാതകാരിയായ ഈ നോവൽ മനുഷ്യ കാമത്തെ നിഷ്കാമരാക്കുകയാണ്; ഇതിലെ വിശപ്പ് നമ്മിലെ വിശപ്പ് കെടുത്തിക്കളയുകയാണ് ചെയ്യുന്നത്. തുടർന്ന് വിചിത്രമായ ഒരു വൈകാരികത വായനക്കാരിൽ അവശേഷിപ്പിക്കുകയും ചെയ്യുന്നു.അവസാനം വരെ വായനക്കാരൻ ജിജ്ഞാസയെ മനസ്സിൽ പോറ്റുന്നു.ഇട്ടിക്കോര ഗൂഗിളിൽ "ദി ആർട്ട് ഓഫ് ലവ് ലൗ മേക്കിങ്ങ് " എന്ന് സേർച്ച് ചെയ്യുന്നതുമുതൽ നോവൽ ആരംഭിക്കുന്നു. അതിലെ ഒരു പേജിൽ രജിസ്റ്റർ ചെയ്ത് ആർട്ട് ഓഫ് ലൗ മേക്കിങ്ങി ൻ്റെ വിവിധ മേഖലയെപ്പറ്റി പഠിക്കുന്ന രേഖ എന്ന പെൺകുട്ടി ഇട്ടിക്കോരയുടെ ജീവചരിത്രം പറഞ്ഞുതീരുന്നിടത് നമുക്ക് കാണാൻ സാധിക്കുന്നത് ഒരു നരഭോജിയായ മനുഷ്യനെയാണ്. വായനക്കാരനെ ഓരോ വരിയിലും ത്രില്ലിംഗ് അനുഭവമാണ് ടി.ഡി. രാമകൃഷ്ണൻ ഒരുക്കിവച്ചിരിക്കുന്നത്

No comments:
Post a Comment